Culture
ഖജനാവ് നിറക്കാന്‍ ഓഖി ഫണ്ടും ആയുധമാക്കി പിണറായി സര്‍ക്കാര്‍
ഓഖി ദുരിതബാധിതരുടെ ഫണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള
ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.
ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്. എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
സ്ഥിരനിക്ഷേപമാക്കുന്ന പണത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് വാഗ്ദാനം. ഒന്‍പതു ശതമാനം പലിശയാണ് ട്രഷറി നിക്ഷേപത്തിന് ലഭിക്കുക. ഇതനുസരിച്ച് 20 ലക്ഷം രൂപക്ക് ഒരുമാസം ഏകദേശം 18,000ത്തോളം രൂപ പലിശയായി ലഭിക്കും. ഒരു വര്‍ഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 2.16 ലക്ഷം രൂപയും. എങ്കില്‍, 74 കുടുംബങ്ങള്‍ക്ക് ഒരുമാസം നല്‍കേണ്ടത് 13.32 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ട്രഷറിയില്‍ നിന്ന് പലിശ ഇനത്തില്‍ 1.59 കോടി മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയൊരു ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വരികയും ചെയ്യും.
ള്ള ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.
ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്.
എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
സ്ഥിരനിക്ഷേപമാക്കുന്ന പണത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് വാഗ്ദാനം. ഒന്‍പതു ശതമാനം പലിശയാണ് ട്രഷറി നിക്ഷേപത്തിന് ലഭിക്കുക. ഇതനുസരിച്ച് 20 ലക്ഷം രൂപക്ക് ഒരുമാസം ഏകദേശം 18,000ത്തോളം രൂപ പലിശയായി ലഭിക്കും. ഒരു വര്‍ഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 2.16 ലക്ഷം രൂപയും. എങ്കില്‍, 74 കുടുംബങ്ങള്‍ക്ക് ഒരുമാസം നല്‍കേണ്ടത് 13.32 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ട്രഷറിയില്‍ നിന്ന് പലിശ ഇനത്തില്‍ 1.59 കോടി മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയൊരു ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വരികയും ചെയ്യും.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala12 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala11 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala14 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

