More
എം.പിമാര്‍ക്ക് കൈനിറയെ ശമ്പളം; എംഎല്‍എമാരുടെ അവസ്ഥ എന്ത്?

അരുണ്‍ ചാമ്പക്കടവ്
പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ ലഭിക്കും. നിലവില്‍ ഇത് 1,90,000 രൂപയാണ് .. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.
എംപിമാര്‍ക്ക് മാസം ലഭിക്കുന്നത്
(നിലവില്‍ ലഭിക്കുന്നത് ബ്രായ്ക്കറ്റില്‍ )
ശമ്പളം : ഒരു ലക്ഷം (50,000 )
മണ്ഡല അലവന്‍സ് : 90,000 ( 45000 )
സ്റ്റാഫ് ,ഓഫീസ് ചെലവുകള്‍ക്ക് : 90,000 ( 45,000 )
ഫര്‍ണിച്ചര്‍ അലവന്‍സ് വര്‍ഷം : 1,50,000 (75,000 )
പാര്‍ലമെന്റ് സമ്മേളനത്തിലെ ദിന ബത്ത :2000 (2000 )
പെന്‍ഷന്‍ : 35,000 (20,000)
മറ്റ് ആനുകുല്യങ്ങള്‍
• തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഘലയില്‍ സൗജന്യ താമസം
• മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍ നിന്നും വര്‍ഷം അര ലക്ഷം ലോക്കല്‍ കാള്‍ ഫ്രീ
• സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍
• വര്‍ഷം 34 വിമാനയാത്രകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ്
• സൗജന്യ ട്രയിന്‍ യാത്ര
• നാല് ലക്ഷം വാഹനവായ്പ
• വര്‍ഷം നാലായിരം കിലോ ലിറ്റര്‍ വെള്ളം സൗജന്യം
• വര്‍ഷം അര ലക്ഷം യൂണിറ്റ് വൈദുതി സൗജന്യം
നമ്മുടെ എംഎല്‍എമാര്‍ക്ക് എന്ത് കിട്ടും?
കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്ക് ശമ്പളവും അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. ഇതിന് പുറമേ 12,500 രൂപ ശമ്പളത്തില്‍ രണ്ട് പേരെ താത്ക്കാലികമായി നിയമിക്കാം. എംഎല്‍എ ആയതിന് ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും
എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍
• പ്രതിമാസ വേതനം :1000 രുപ
• നിയോജക മണ്ഡല അലവന്‍സ് :12,000 രൂപ
• ഫോണ്‍ അലവന്‍സ്: 7,500 രൂപ
• ഇന്‍ഫര്‍മേഷന്‍ അലവന്‍സ് :1000 രൂപ
• മറ്റ് അലവന്‍സ്: 3000 രൂപ
• മിനിമം ടിഎ 1500 രൂപ
ആകെ: 39500 രൂപ
സിറ്റിങ്ങ് ഫീ:
നിയമസഭ കൂടുമ്പോഴും നിയമസഭ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും, കേരളത്തിന് പുറത്ത് 900 രൂപയും ,മെഡിക്കല്‍ എം എല്‍എയ്ക്കും കുടുംബത്തിനും എത്ര വേണേലും.
യാത്ര ആനുകുല്യങ്ങള്‍
• റോഡ് യാത്രക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപയും കേരളത്തിന് പുറത്ത് 6 രൂപയും
• റെയില്‍വേ യാത്രക്ക് കിലോമീറ്ററിന് 25 പൈസ
• പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍
• റെയില്‍വേയുടെ ഏത് ക്ലാസിലും എംഎല്‍എയുടെ ഭാര്യ / ഭര്‍ത്താവ് മറ്റൊരു സഹായി എന്നിവര്‍ക്ക് സൗജന്യ യാത്ര.
• കെഎസ്ആര്‍റ്റിസി, ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.
മറ്റ് ആനുകൂല്യങ്ങള്‍ : 5 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ .പത്ത് ലക്ഷം രൂപയുടെ 4 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പ .പ്രതിവര്‍ഷം 15,000 രുപയുടെ പുസ്തകങ്ങള്‍ വാങ്ങാം.
മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍
• രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
• അഞ്ചു വര്‍ഷം 10,000 ‘ രൂപ
• അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും
• 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80 കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
• പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
• പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
• കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ