Connect with us

More

കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണത്തിന് കൂടി

Published

on

കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 45,200 രൂപയില്‍ നിന്ന് 43,300 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 47,200 രൂപയില്‍ നിന്ന് 45,300 രൂപയായും കുറഞ്ഞു. കുരുമുളകിന്റെ പുതിയ വിളവെടുപ്പ് തുടങ്ങാറായതോടെ വരവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയും 500 രൂപ മിനിമം ഇംപോര്‍ട്ട് പ്രൈസ് നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിനെ അതിജീവിക്കാനുള്ള വേലകള്‍ ചില ഇറക്കുമതിക്കാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ചില അധികൃതര്‍ ഇതിനു ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7400-7500 ഡോളറാണ്. വിയറ്റ്‌നാം അവരുടെ ഗുണ മേന്മ കൂടിയ മുളക് 3500 ഡോളറിനും കുറഞ്ഞ ക്വാളിറ്റി 3000 ഡോളറിനുമാണ് വില്‍ക്കുന്നത്. ബ്രസീല്‍ 3200-3300 ഡോളറിനു ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4000 ഡോളറാണ് വില പറയുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

വെളിച്ചെണ്ണ വിലയിലെ കയറ്റത്തിന് ശമനമായി. അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ ഡിമാന്റ് കുറയാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. മില്ലിംഗ് വെളിച്ചെണ്ണ 20,400 രൂപയും റെഡി വെളിച്ചെണ്ണ 19,600 രൂപയായും മാറ്റമില്ലാതെ തുടര്‍ന്നു, കൊപ്ര വില 14,300 രൂപയാണ്.

റബര്‍ വില കൂടിയിട്ട് കുറഞ്ഞു. ആര്‍.എസ്സ്.എസ്സ്.നാല് 13,200 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 12850 രൂപയായി കുറയുകയും ചെയ്തു. ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,750 രൂപയില്‍ നിന്ന് 12,450 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാരാണ് വില പൊട്ടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 103 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. സംസ്ഥാനത്തെ ഉല്‍പ്പാദക മേഖലകളില്‍ ടാപ്പിംഗ് നടക്കുന്നുണ്ട്. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ വരവ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ 200 ടണ്‍ കച്ചവടമായപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. സ്വര്‍ണ്ണ വില പവന് 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി കൂടുകയായിരുന്നു. അന്താരാഷ്ടവിപണിയുടെ ചുവട് പിടിച്ചാണ് ഇവിടേയും വില ഉയര്‍ന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1294.40 ഡോളറില്‍ നിന്ന് 1321.70 ഡോളറായിട്ടാണ് കൂടിയത്.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 1,34,000 കിലോയാണെത്തിയത്. രണ്ടു രൂപ കിലോക്ക് കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 226 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 180-195, മീഡിയം ബ്രോക്കണ്‍ 92-98, മീഡിയം ഫാനിംഗ്‌സ് 83-88.
സി.ടി.സി.ഇലത്തേയില 59,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 109-119, ബെസ്റ്റ് ഫാനിംഗ്‌സ് 93-98, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാനിംഗ്‌സ് 74-79.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 14,000 കിലോ. വില സ്റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഫൈന്‍ 78-84, ഫൈബ്രഡ് ടൈപ്പ് 62
സി.ടി.സി.പൊടിത്തേയില 10,20,000 കിലോ. മൂന്നു മുതല്‍ ആറ് രൂപ വരെ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 130-147, ബെസ്റ്റ്് റെഡ് ഡസ്റ്റ് 124-132, കടുപ്പമുള്ള ഇടത്തരം 1110-115, കടുപ്പം കുറഞ്ഞ ഇടത്തരം 100-105, താണയിനം 78-84.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending