Connect with us

More

കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണത്തിന് കൂടി

Published

on

കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 45,200 രൂപയില്‍ നിന്ന് 43,300 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 47,200 രൂപയില്‍ നിന്ന് 45,300 രൂപയായും കുറഞ്ഞു. കുരുമുളകിന്റെ പുതിയ വിളവെടുപ്പ് തുടങ്ങാറായതോടെ വരവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയും 500 രൂപ മിനിമം ഇംപോര്‍ട്ട് പ്രൈസ് നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിനെ അതിജീവിക്കാനുള്ള വേലകള്‍ ചില ഇറക്കുമതിക്കാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ചില അധികൃതര്‍ ഇതിനു ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7400-7500 ഡോളറാണ്. വിയറ്റ്‌നാം അവരുടെ ഗുണ മേന്മ കൂടിയ മുളക് 3500 ഡോളറിനും കുറഞ്ഞ ക്വാളിറ്റി 3000 ഡോളറിനുമാണ് വില്‍ക്കുന്നത്. ബ്രസീല്‍ 3200-3300 ഡോളറിനു ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4000 ഡോളറാണ് വില പറയുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

വെളിച്ചെണ്ണ വിലയിലെ കയറ്റത്തിന് ശമനമായി. അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ ഡിമാന്റ് കുറയാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. മില്ലിംഗ് വെളിച്ചെണ്ണ 20,400 രൂപയും റെഡി വെളിച്ചെണ്ണ 19,600 രൂപയായും മാറ്റമില്ലാതെ തുടര്‍ന്നു, കൊപ്ര വില 14,300 രൂപയാണ്.

റബര്‍ വില കൂടിയിട്ട് കുറഞ്ഞു. ആര്‍.എസ്സ്.എസ്സ്.നാല് 13,200 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 12850 രൂപയായി കുറയുകയും ചെയ്തു. ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,750 രൂപയില്‍ നിന്ന് 12,450 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാരാണ് വില പൊട്ടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 103 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. സംസ്ഥാനത്തെ ഉല്‍പ്പാദക മേഖലകളില്‍ ടാപ്പിംഗ് നടക്കുന്നുണ്ട്. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ വരവ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ 200 ടണ്‍ കച്ചവടമായപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. സ്വര്‍ണ്ണ വില പവന് 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി കൂടുകയായിരുന്നു. അന്താരാഷ്ടവിപണിയുടെ ചുവട് പിടിച്ചാണ് ഇവിടേയും വില ഉയര്‍ന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1294.40 ഡോളറില്‍ നിന്ന് 1321.70 ഡോളറായിട്ടാണ് കൂടിയത്.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 1,34,000 കിലോയാണെത്തിയത്. രണ്ടു രൂപ കിലോക്ക് കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 226 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 180-195, മീഡിയം ബ്രോക്കണ്‍ 92-98, മീഡിയം ഫാനിംഗ്‌സ് 83-88.
സി.ടി.സി.ഇലത്തേയില 59,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 109-119, ബെസ്റ്റ് ഫാനിംഗ്‌സ് 93-98, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാനിംഗ്‌സ് 74-79.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 14,000 കിലോ. വില സ്റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഫൈന്‍ 78-84, ഫൈബ്രഡ് ടൈപ്പ് 62
സി.ടി.സി.പൊടിത്തേയില 10,20,000 കിലോ. മൂന്നു മുതല്‍ ആറ് രൂപ വരെ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 130-147, ബെസ്റ്റ്് റെഡ് ഡസ്റ്റ് 124-132, കടുപ്പമുള്ള ഇടത്തരം 1110-115, കടുപ്പം കുറഞ്ഞ ഇടത്തരം 100-105, താണയിനം 78-84.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending