More
ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്തി ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണകൂടം: രാഹുല്‍ഗാന്ധി
നസീര്‍ പാണക്കാട്
മനാമ
മതേതര ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്തി ബഹുസ്വരതയെ തകര്‍ക്കാനാണ് ഭരണകൂടം തന്നെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗൈനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ശ്രമവും നടക്കുന്നില്ല. തൊഴിലില്ലായ്മ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അതിദയനീയ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. തൊഴിലവസരമുണ്ടാക്കാനുള്ള യാതൊരു ശ്രമവും ഉണ്ടാവുന്നില്ല. ഇന്ത്യ മുഖ്യപ്രതിയോഗിയായി കാണുന്ന ചൈനയില്‍ 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അതേസമയ പരിധിക്കുള്ളില്‍ 400 തൊഴിലവസരങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ വരുന്നത്. ഇത് വലിയൊരു വിടവാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടു ദിനങ്ങള്‍ കൊണ്ട് ചൈന ചെയ്യുന്നത് നമ്മുടെ ഇന്ത്യ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു. ഇത് തന്റെ ആരോപണമല്ലെന്നും പാര്‍ലമെന്റില്‍ മന്ത്രി അവതരിപ്പിച്ച കണക്കാണെന്നും സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച് രാഹുല്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ 13 വര്‍ഷം പിന്നിലാണ്. ബാങ്കിംഗ് നിക്ഷേപ വളര്‍ച്ച 63 വര്‍ഷങ്ങളാണ് പിറകോട്ട് പോയത്. നോട്ടുനിരോധം കൊണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്ക് പോലും അവരുടെ ഇടപാടുകളില്‍ സംഭവിച്ചത് വന്‍ നഷ്ടമാണ്. ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇവിടെ ഭാവിയില്‍ എന്താണ് ചെയ്യാനുള്ളത് എന്ന ലളിതമായ ചോദ്യം യുവാക്കള്‍ ചോദിക്കുമ്പോള്‍ മറുപടിയില്ല. തെരുവുകളിലും ഗ്രാമങ്ങളിലും ഈ ചോദ്യമുയര്‍ന്നുകൊണ്ടിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ അതേറ്റെടുത്തുവരുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊഴില്‍ സൃഷ്ടിക്കാനും പൊതുജനാരോഗ്യത്തിനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാവാനും ഒരു കര്‍മ്മപദ്ധതി മുന്നോട്ടുവെക്കാനില്ലാത്ത രാജ്യമായി നമ്മുടെ ഇന്ത്യ പിന്നാക്കം പോയി. വിദ്വേഷവും വിഭജനവും ഉയര്‍ത്തി എല്ലാവരിലും ഭീതി ഉത്പാദിപ്പിക്കുന്നു. ആര് എന്ത് കഴിക്കണം, ആര് ഏതു രൂപത്തില്‍ സമരം ചെയ്യണം, നാമെന്ത് പറയണം എന്നൊക്കെ ചിലര്‍ തീരുമാനിക്കാന്‍ ശ്രമിക്കുകയാണ്.
അനീതികളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അറുംകൊലയ്ക്ക് വിധേയമാകുന്നവര്‍ മറ്റൊരു ഭാഗത്തുണ്ട്. ദളിതുകള്‍, ഹിന്ദു തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്നു. സംശയാസ്പദമായ കൊലപാതകക്കേസുകള്‍ കൂടുന്നു. ഇത്തരം ആക്രമപരമ്പരകളുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവാനുള്ള ബോധപൂര്‍വമായ ശ്രമം അരങ്ങേറുമ്പോള്‍ നമുക്ക് മൗനികളായിരുന്നുകൂടാ. ലോകത്ത് തന്നെ ശ്രദ്ധേയമായ അഹിംസയുടെ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവണം. എല്ലാവരും ഇന്ത്യയുടെ കരുത്ത് തിരിച്ചറിയണം. നമ്മുടെ സ്‌നേഹ സംവാദങ്ങള്‍ സജീവമാവണം- രാഹുല്‍ ആഹ്വാനം ചെയ്തു.
kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍
200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
kerala
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.
സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം