Connect with us

Video Stories

അരുത് യുവര്‍ ഓര്‍ണര്‍

Published

on

ഞങ്ങള്‍ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്‍ ധൈര്യം കാണിക്കുന്ന നാവുകള്‍ പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്‍ മുതിര്‍ന്ന ന്യായാധിപരുടെ ബെഞ്ചിന് വിടുന്ന കീഴ്‌വഴക്കം ലംഘിച്ച്, ഈ കേസിന്റെ ബെഞ്ച് നിശ്ചയിച്ചപ്പോഴാണ് ഇനി തുറന്നുപറയാതെ വയ്യെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വറും രഞ്ചന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും തീരുമാനിച്ചത്. ഇവര്‍ ഇതേകുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരത്തെ കത്തു മുഖേന ബോധ്യപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് മിശ്രയെ കണ്ട ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു വാര്‍ത്താസമ്മേളനം എഴുതിച്ചേര്‍ക്കുന്നത്.
ദീപക് മിശ്ര ഇനി തുടരുമോ? തുടര്‍ന്നാല്‍ ഈ ആരോപണങ്ങളുടെ നിഴല്‍ അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. അതാകട്ടെ പരമോന്നത നീതിപീഠത്തിന്റെ പ്രതിഛായയെ ബാധിക്കും. ലക്‌നോ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മിശ്ര ആരോപണത്തിന് നടുവിലാണ്. അവിടെയും സീനിയോറിറ്റിയില്‍ തൊട്ടടുത്തുനില്‍ക്കുന്ന ജസ്റ്റിസ് ചെലമേശറിന്റെ വിമര്‍ശനമുണ്ട്. ലക്‌നോ മെഡിക്കല്‍ കോളജ് കേസ് റിട്ടയര്‍ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 25 ലക്ഷം പിഴയോടെയാണ് തള്ളിയത്. ജഡ്ജിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വക്കീല്‍ പണി നിര്‍ത്തിപ്പോകുന്ന കാലമാണ്. ആ ബെഞ്ചില്‍ നിന്ന് നീതിയുണ്ടാവില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം.
ഇവിടെയെല്ലാം മോദി ഭരണകൂടത്തിന് കാര്യമായ റോളുണ്ട്. ജസ്റ്റിസ് ലോയ മരിച്ച കേസില്‍ ആരോപണ വിധേയന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റു തന്നെ. ഈ കേസ് സുപ്രീംകോടതിയിലെത്തിയാലും ജഡ്ജിമാര്‍ ഭയക്കുകയോ പ്രീണനത്തിന് വഴങ്ങുകയോ ചെയ്യുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകാതിരിക്കില്ല.
ഒഡീഷയില്‍ നിന്ന് സുപ്രീംകോടതി മുഖ്യ ന്യായാധിപനാകുന്ന മൂന്നാമത്തെ ആളാണ് ദീപക് മിശ്ര. ജെ.എസ് ഖെഹാര്‍ വിരമിച്ച ഒഴിവില്‍ നാല്പത്തിയഞ്ചാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മിശ്ര ചുമതലയേല്‍ക്കുന്നത് 2017 ഓഗസ്റ്റ് 28ന്. 2018 ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാനമൊഴിയാനിരിക്കുന്ന ദീപക് മിശ്ര സുപ്രധാനമായ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മിശ്ര ആ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മനസ്സിനെ വിധിയില്‍ തുറന്നുകാട്ടുന്നു. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന അപേക്ഷ തള്ളിയ മിശ്ര എത്രയും വേഗം അതു നടപ്പാക്കാനും മുന്‍കൈ എടുത്തു. ജസ്റ്റിസ് സി.എസ് കര്‍ണന് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചതിലും ഇദ്ദേഹമുണ്ട്. ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ നിയോഗിരതായവരില്‍ എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം. തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിവാദ വിധി ദീപക് മിശ്രയുടേതായിരുന്നു; ഈ തീരുമാനം തല്‍ക്കാലം റദ്ദാക്കിയെങ്കിലും.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ദീപക് മിശ്ര ഡല്‍ഹി ഹൈക്കോടതിയിലുണ്ടായിരുന്നു. എല്ലാം സ്തംഭിച്ചപ്പോഴും തന്റെ കോടതി നടപടികള്‍ അദ്ദേഹം മുടക്കിയില്ല. ഭീകരവാദികള്‍ക്ക് മുമ്പില്‍ തല കുമ്പിടാനാവില്ലെന്നായിരുന്നു ദീപക് മിശ്രയുടെ പ്രതികരണം. കേസുകള്‍ പഠിക്കുന്നതില്‍ മിടുക്കനായാണ് നിയമ വിദഗ്ധര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് തന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതില്‍.
അടിയന്തിരാവസ്ഥക്ക് തൊട്ടുപിന്നാലെ 1977ലാണ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. അമ്മാവന്‍ ജഗന്നാഥ മിശ്ര ഇരുപത്തിയൊന്നാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജഗന്നാഥ മിശ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗവുമായി. ഒഡിഷ ഹൈക്കോടതിയില്‍ തന്നെ അഡീഷനല്‍ ജഡ്ജിയായി ന്യായാധിപ സ്ഥാനത്തേക്ക് വന്ന ദീപക് മധ്യപ്രദേശിലാണ് സ്ഥിര ജഡ്ജിയായത്. ഡല്‍ഹി ഹൈക്കോടതി വഴി സുപ്രീംകോടതിയിലെത്തി. എങ്ങനെ ജുഡീഷ്യറിയെ പൂര്‍ണമായി വരുതിയിലാക്കാം എന്ന് ആലോചിച്ച് ഫാഷിസ്റ്റ് ഭരണകൂടം തല പുണ്ണാക്കുമ്പോഴാണ് പാളയത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി വരുന്നത്. ഈ വിവാദത്തിന് പിന്നിലും ഭരണകൂടം ഉണ്ടോ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിനുള്ള അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കുകയാണോ പുതിയ സംഭവവികാസങ്ങള്‍ എന്ന് ആശങ്കപ്പെടണം.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending