Connect with us

Video Stories

അരുത് യുവര്‍ ഓര്‍ണര്‍

Published

on

ഞങ്ങള്‍ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്‍ ധൈര്യം കാണിക്കുന്ന നാവുകള്‍ പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്‍ മുതിര്‍ന്ന ന്യായാധിപരുടെ ബെഞ്ചിന് വിടുന്ന കീഴ്‌വഴക്കം ലംഘിച്ച്, ഈ കേസിന്റെ ബെഞ്ച് നിശ്ചയിച്ചപ്പോഴാണ് ഇനി തുറന്നുപറയാതെ വയ്യെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വറും രഞ്ചന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും തീരുമാനിച്ചത്. ഇവര്‍ ഇതേകുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരത്തെ കത്തു മുഖേന ബോധ്യപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് മിശ്രയെ കണ്ട ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു വാര്‍ത്താസമ്മേളനം എഴുതിച്ചേര്‍ക്കുന്നത്.
ദീപക് മിശ്ര ഇനി തുടരുമോ? തുടര്‍ന്നാല്‍ ഈ ആരോപണങ്ങളുടെ നിഴല്‍ അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. അതാകട്ടെ പരമോന്നത നീതിപീഠത്തിന്റെ പ്രതിഛായയെ ബാധിക്കും. ലക്‌നോ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മിശ്ര ആരോപണത്തിന് നടുവിലാണ്. അവിടെയും സീനിയോറിറ്റിയില്‍ തൊട്ടടുത്തുനില്‍ക്കുന്ന ജസ്റ്റിസ് ചെലമേശറിന്റെ വിമര്‍ശനമുണ്ട്. ലക്‌നോ മെഡിക്കല്‍ കോളജ് കേസ് റിട്ടയര്‍ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 25 ലക്ഷം പിഴയോടെയാണ് തള്ളിയത്. ജഡ്ജിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വക്കീല്‍ പണി നിര്‍ത്തിപ്പോകുന്ന കാലമാണ്. ആ ബെഞ്ചില്‍ നിന്ന് നീതിയുണ്ടാവില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം.
ഇവിടെയെല്ലാം മോദി ഭരണകൂടത്തിന് കാര്യമായ റോളുണ്ട്. ജസ്റ്റിസ് ലോയ മരിച്ച കേസില്‍ ആരോപണ വിധേയന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റു തന്നെ. ഈ കേസ് സുപ്രീംകോടതിയിലെത്തിയാലും ജഡ്ജിമാര്‍ ഭയക്കുകയോ പ്രീണനത്തിന് വഴങ്ങുകയോ ചെയ്യുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകാതിരിക്കില്ല.
ഒഡീഷയില്‍ നിന്ന് സുപ്രീംകോടതി മുഖ്യ ന്യായാധിപനാകുന്ന മൂന്നാമത്തെ ആളാണ് ദീപക് മിശ്ര. ജെ.എസ് ഖെഹാര്‍ വിരമിച്ച ഒഴിവില്‍ നാല്പത്തിയഞ്ചാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മിശ്ര ചുമതലയേല്‍ക്കുന്നത് 2017 ഓഗസ്റ്റ് 28ന്. 2018 ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാനമൊഴിയാനിരിക്കുന്ന ദീപക് മിശ്ര സുപ്രധാനമായ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മിശ്ര ആ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മനസ്സിനെ വിധിയില്‍ തുറന്നുകാട്ടുന്നു. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന അപേക്ഷ തള്ളിയ മിശ്ര എത്രയും വേഗം അതു നടപ്പാക്കാനും മുന്‍കൈ എടുത്തു. ജസ്റ്റിസ് സി.എസ് കര്‍ണന് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചതിലും ഇദ്ദേഹമുണ്ട്. ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ നിയോഗിരതായവരില്‍ എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം. തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിവാദ വിധി ദീപക് മിശ്രയുടേതായിരുന്നു; ഈ തീരുമാനം തല്‍ക്കാലം റദ്ദാക്കിയെങ്കിലും.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ദീപക് മിശ്ര ഡല്‍ഹി ഹൈക്കോടതിയിലുണ്ടായിരുന്നു. എല്ലാം സ്തംഭിച്ചപ്പോഴും തന്റെ കോടതി നടപടികള്‍ അദ്ദേഹം മുടക്കിയില്ല. ഭീകരവാദികള്‍ക്ക് മുമ്പില്‍ തല കുമ്പിടാനാവില്ലെന്നായിരുന്നു ദീപക് മിശ്രയുടെ പ്രതികരണം. കേസുകള്‍ പഠിക്കുന്നതില്‍ മിടുക്കനായാണ് നിയമ വിദഗ്ധര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് തന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതില്‍.
അടിയന്തിരാവസ്ഥക്ക് തൊട്ടുപിന്നാലെ 1977ലാണ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. അമ്മാവന്‍ ജഗന്നാഥ മിശ്ര ഇരുപത്തിയൊന്നാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജഗന്നാഥ മിശ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗവുമായി. ഒഡിഷ ഹൈക്കോടതിയില്‍ തന്നെ അഡീഷനല്‍ ജഡ്ജിയായി ന്യായാധിപ സ്ഥാനത്തേക്ക് വന്ന ദീപക് മധ്യപ്രദേശിലാണ് സ്ഥിര ജഡ്ജിയായത്. ഡല്‍ഹി ഹൈക്കോടതി വഴി സുപ്രീംകോടതിയിലെത്തി. എങ്ങനെ ജുഡീഷ്യറിയെ പൂര്‍ണമായി വരുതിയിലാക്കാം എന്ന് ആലോചിച്ച് ഫാഷിസ്റ്റ് ഭരണകൂടം തല പുണ്ണാക്കുമ്പോഴാണ് പാളയത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി വരുന്നത്. ഈ വിവാദത്തിന് പിന്നിലും ഭരണകൂടം ഉണ്ടോ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിനുള്ള അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കുകയാണോ പുതിയ സംഭവവികാസങ്ങള്‍ എന്ന് ആശങ്കപ്പെടണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending