Connect with us

More

രഞ്ജിത്തിന്റെ സംവിധാനത്തില്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു

Published

on

 

പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന്‍ ടിനി ടോം വെളിപ്പെടുത്തി. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരിക്കും സിനിമാ നിര്‍മിക്കുക. മലയാളത്തിലെ പ്രസിദ്ധ സൂപര്‍ സ്റ്റാര്‍ ഇതില്‍ വേഷമിടുമെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഈ മാസം 19ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന ‘സഫലമീ യാത്ര’ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയ ടിനി ടോം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഷ്‌റഫ് താമരശ്ശേരി തനിക്കേറെ ആവേശം പകര്‍ന്ന വ്യക്തിത്വമാണെന്ന് ടിനി പറഞ്ഞു. വലിയൊരു പാഠശാലയാണ് അഷ്‌റഫിന്റെ ജീവിതം. പ്രവാസ ലോകത്ത് യാതൊരു സ്വാര്‍ത്ഥ താല്‍പര്യവുമില്ലാതെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതില്‍ വര്‍ഷങ്ങളായി സ്തുത്യര്‍ഹ പ്രവര്‍ത്തനം നടത്തുന്ന അഷ്‌റഫിനെ പരിചയപ്പെട്ട നാള്‍ മുതല്‍ ഇഷ്ടം കൂടിയതാണ് താനെന്നും അദ്ദേഹം പറഞ്ഞു. അഷ്‌റഫിന്റെ കഥയറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാനായി പലകുറി സമീപിച്ചു. എന്നാല്‍, മിക്കപ്പോഴും മൃതദേഹങ്ങള്‍ അയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാകും അഷ്‌റഫ്. സംസാരിക്കാനൊരുങ്ങി വരുമ്പോഴാകും ഒരു മൃതദേഹവുമായി ബന്ധപ്പെട്ട ഫോണ്‍ കോളെത്തുന്നത്. പിന്നെ, മറ്റെല്ലാം മറന്ന് അദ്ദേഹം ആ പുണ്യകര്‍മത്തില്‍ മുഴുകും. ഇങ്ങനെയൊരാള്‍ ഇത്ര ഉയര്‍ന്ന സാമൂഹിക ബോധത്തോടെ നമുക്കിടയില്‍ ബഹളങ്ങളില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുവെന്നത് മാതൃകാപരവും അതിനെക്കാളേറെ അദ്ഭുതകരവുമാണ്. ഇത്തരം മനുഷ്യരുടെ ജീവിതമാണ് വരുംതലമുറക്ക് മുന്നില്‍ നാം പരിചയപ്പെടുത്തേണ്ടതെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ പോകുന്നതെന്നും ടിനി വ്യക്തമാക്കി. നല്ലൊരു പ്രൊഡ്യൂസറുണ്ടാകും. സിനിമയുടെ മറ്റു വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ടിനി, തനിക്കും സതീഷിനും (കോമഡി ഉല്‍സവം ഫെയിം) ഈ സിനിമ സാക്ഷാത്കരിക്കുന്നതില്‍ പങ്കുണ്ടാകുമെന്നും പറഞ്ഞു. തന്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് പ്രതികരിക്കേവേ, തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്നുവെന്നതാണ് തൃപ്തിയെന്നും അതില്‍ എന്തെങ്കിലും മൂല്യമുണ്ടായതു കൊണ്ടാവാം സിനിമയാക്കാനുള്ള ആഗ്രഹമെന്നും അതിന് സഹായങ്ങള്‍ നല്‍കുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. നാലായിരത്തി അഞ്ഞൂറിലധികം മൃതദേഹങ്ങള്‍ താന്‍ അവരവരുടെ ജന്മനാടുകളിലേക്ക് അയച്ചു കൊടുത്തുവെന്നും ആരില്‍ നിന്നും എന്തെങ്കിലും പ്രതിഫലം പറ്റിയല്ല അത് നിര്‍വഹിച്ചിട്ടുള്ളതെന്നും ആ പ്രവര്‍ത്തനം തുടരുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
ടി.എ റസാഖിന്റെ സംവിധാനത്തില്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ മുന്‍പൊരു ശ്രമമുണ്ടായിരുന്നു. അതിനിടക്കായിരുന്നു റസാഖ് നിര്യാതനായത്. പിന്നീടിപ്പോഴാണ് ടിനി ടോം ഇതുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നത്. മമ്മൂട്ടിയായിരിക്കും നടന്‍ എന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending