Connect with us

Culture

ഐ. പി.എല്‍ ലേലം ഒന്നാംദിനം: ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍, വിശദമായ വിവരങ്ങള്‍

Published

on

ഐ.പി. എല്‍ താരലേലം ഒന്നാം ദിനം പിന്നിടുമ്പോള്‍ തങ്ങള്‍ക്കുവേണ്ട കളിക്കാരെ ടീമിലെത്തിച്ച് വരുന്ന സീസണില്‍ കരുത്തു കാണിക്കാന്‍ ഒരുങ്ങുകയാണ് ഓരോ ടീമും. സൂപ്പര്‍ താരങ്ങളെല്ലാം വമ്പന്‍ വിലയ്ക്കാണ് ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ് മാന്‍ ക്രിസ് ഗെയിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും സ്വന്തമാക്കാന്‍ ആരും രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. ഐ.പി.എല്‍ തുടക്കം മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച ആര്‍. അശ്വിനേയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച ഹര്‍ജനേയും ഇരു ക്ലബുകളും കൈവിട്ടതും ആരാധകരെ ഞെട്ടിച്ചു. ഹര്‍ഭജനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയപ്പോള്‍ 7.6 കോടിക്ക് അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

മലയാളി താരം സഞ്ജു സാംസണാണ് ആദ്യദിനത്തിലെ മറ്റൊരു ഹൈലെറ്റ്. എട്ടു കോടി നല്‍കി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ലഭിക്കുന്ന ഏറ്റവും വലിയ വിലയെന്ന റെക്കോര്‍ഡാണിത്. ഇംഗ്ലണ്ടിന്റെ ഔള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് താരലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരം. 12.5 കോടി നല്‍കി അദ്ദേഹത്തേയും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സ്വന്തമാക്കിയത്.

ഒരു ടീമിന് ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം. കളിക്കാരെ വാങ്ങുന്നതിനായി പരമാവധി ചിലവിടാനാവുന്ന തുക 80 കോടി രൂപയാണ്. ഈ 80 കോടിയല്‍ താരങ്ങളെ നിലനിര്‍ത്താന്‍ ചെലവഴിച്ച തുക കഴിച്ച് ബാക്കിയാണ് ലേലത്തിന് വിനിയോഗിക്കാനാവുക. ഒന്നാം ദിനം ലേലം പിന്നിടുമ്പോള്‍ ഓരോ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങല്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഫാഫ് ഡുപ്ലേസി – 1.6 കോടി
ഹര്‍ഭജന്‍ സിങ് 2 കോടി
ഡ്വെയിന്‍ ബ്രാവോ – 6.4 കോടി
ഷെയ്ന്‍ വാട്‌സന്‍ – 4 കോടി
കേദാര്‍ ജാദവ് – 7.8 കോടി
അമ്പാട്ടി റായിഡു – 2.2 കോടി
ഇമ്രാന്‍ താഹിര്‍ 1 കോടി
കരണ്‍ ശര്‍മ – 5 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ

 

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 9 കോടി
ഗൗതം ഗംഭീര്‍ – 2.8 കോടി
ജേസണ്‍ റോയി – 1.5 കോടി
കോളിന്‍ മണ്‍റോ – 1.9 കോടി
മുഹമ്മദ് ഷാമി – 3 കോടി
കഗീസോ റബാഡ – 4.2 കോടി
അമിത് മിശ്ര 4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലേലത്തില്‍ വാങ്ങിയവര്‍

യുവരാജ് സിങ് – 2 കോടി
ആര്‍.അശ്വിന്‍ 7.6 കോടി
കരുണ്‍ നായര്‍ – 5.6 കോടി
ലോകേഷ് രാഹുല്‍ – 11 കോടി
ഡേവിഡ് മില്ലര്‍ – 3 കോടി
ആരോണ്‍ ഫിഞ്ച് – 6.2 കോടി
മാര്‍ക്കസ് സ്‌റ്റോയ്‌നിസ് – 6.2 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

അക്ഷര്‍ പട്ടേല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ലേലത്തില്‍ വാങ്ങിയവര്‍

മിച്ചല്‍ സ്റ്റാര്‍ക്ക് – 9.4 കോടി
ക്രിസ് ലിന്‍ – 9.6 കോടി ദിനേഷ് കാര്‍ത്തിക് – 7.4 കോടി
റോബിന്‍ ഉത്തപ്പ – 6.4 കോടി
പിയൂഷ് ചാവ്‌ല 4.2 കോടി
കുല്‍ദീപ് യാദവ് – 5.8 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

സുനില്‍ നാരായണന്‍, ആന്ദ്രെ റസല്‍

മുംബൈ ഇന്ത്യന്‍സ്

.ലേലത്തില്‍ വാങ്ങിയവര്‍

കിറോണ്‍ പൊള്ളാര്‍ഡ് – 5.4 കോടി
മുസ്താഫിസുര്‍ റഹ്മാന്‍ – 2.2 കോടി
പാറ്റ് കുമ്മിന്‍സ് – 5.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര

രാജസ്ഥാന്‍ റോയല്‍സ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബെന്‍ സ്‌റ്റോക്‌സ് – 12.5 കോടി
അജിങ്ക്യ രഹാനെ – 4 കോടി
സ്റ്റ്യുവാര്‍ട്ട് ബിന്നി – 50 ലക്ഷം
സഞ്ജു സാംസണ്‍ – എട്ടു കോടി
ജോസ് ബട്‌ലര്‍ – 4.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍: സ്റ്റീവ് സ്മിത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

 

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബ്രണ്ടന്‍ മക്കല്ലം – 3.6 കോടി
ക്രിസ് വോക്‌സ് – 7.4 കോടി
കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – 2.2 കോടി
മൊയീന്‍ അലി – 1.7 കോടി
ക്വിന്റണ്‍ ഡികോക്ക് – 2.8 കോടി
ഉമേഷ് യാദവ് 4.2 കോടി
യുസ്‌വേന്ദ്ര ചാഹല്‍ – 6 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

വിരാട് കോഹ്‌ലി,  എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ശിഖര്‍ ധവാന്‍ – 5.2 കോടി
ഷാക്കിബ് അല്‍ ഹസന്‍ – 2 കോടി
കെയ്ന്‍ വില്യംസന്‍ – 3 കോടി
മനീഷ് പാണ്ഡെ – 11 കോടി
കാര്‍ലോസ് ബ്രാത്‌വയ്റ്റ് 2 കോടി
യൂസഫ് പത്താന്‍ – 1.9 കോടി
വൃദ്ധിമാന്‍ സാഹ – 5 കോടി
റാഷിദ് ഖാന്‍ – 9 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍

580 താരങ്ങളെയാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 361 ഇന്ത്യന്‍ കളിക്കാരാണ്.
ഇംഗ്ലണ്ട് (26) ഓസ്‌ട്രേലിയ (58) ന്യൂസിലന്‍ഡ് (30) ദ.ആഫ്രിക്ക (57) തുടങ്ങി വിദേശ രാജ്യങ്ങളിലെ താരങ്ങളും ലേലത്തില്‍ അണി നിരക്കുന്നുണ്ട്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending