Culture
പ്രധാനമന്ത്രിയെ വിദേശയാത്രയില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥൂര്‍. രാജ്യസുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സൈനികര്‍, സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ എല്ലാവരുടേയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയ്യൂബ് അലി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീലിന്മേലാണ് സി.ഐ.സിയുടെ തീര്‍പ്പ്. വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ വ്യക്തികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്മീഷണര്‍ വിലയിരുത്തി.
വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ കമ്പനികളുടെ സി.ഇ.ഒമാര്‍, വ്യാപാര പങ്കാളികള്‍, സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നീരജ് ശര്‍മ്മയുടെ ആവശ്യം. പ്രധാനമന്ത്രിയുടെ വസതിയുടേയും ഓഫീസിന്റെയും പ്രവര്‍ത്തനച്ചെലവ്, അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളുടെ നടപടി ക്രമങ്ങള്‍, ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയിട്ടുള്ള യോഗങ്ങള്‍ എത്ര, പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ എത്ര, അതിനു വേണ്ടി സര്‍ക്കാര്‍ ചെലവിട്ട തുക എത്ര തുടങ്ങിയ ചോദ്യങ്ങളാണ് അയ്യൂബ് അലി ചോദിച്ചിരുന്നത്. 2017 ജൂലൈയിലാണ് ശര്‍മ്മ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അയ്യൂബ് അലി 2016 ഏപ്രില്‍ മാസത്തിലും.
സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും വിവരാവകാശ നിയമത്തിലെ എട്ട്(1)എ വകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്ന് നീരജ് ശര്‍മ്മ കമ്മീഷന്‍ മുമ്പാകെ നടന്ന ഹിയറിങില്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന്റെ കാലത്ത് ഇതേ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ടെന്നും എന്നാല്‍ യാത്രയില്‍ അനുഗമിച്ചവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമായിരുന്നു ഹിയറിങില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വസതിയുടേയും പ്രവര്‍ത്തന ചെലവ് ബജറ്റില്‍ വിശദീകരിക്കാറുണ്ടെന്നും ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നുമായിരുന്നു അയ്യൂബ് അലിയുടെ അപേക്ഷയിന്മേലുള്ള വിശദീകരണം. പ്രധാനമന്ത്രി എത്ര തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചു എന്ന കണക്ക് പി.എം.ഒ സൂക്ഷിക്കാറില്ലെന്നും പി.എം.ഒയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(സി.പി.ഐ.ഒ) നല്‍കിയ മറുപടിയില്‍ പറയുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
-
kerala3 days ago
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു