More
രാജ്യത്തെ മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കും: കുഞ്ഞാലിക്കുട്ടി
കടയനല്ലൂര്‍ (തിരുനെല്‍വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിംലീഗ് തിരുനെല്‍വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി. സാധാരണക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പ്രയോജനമില്ലാത്ത ഭരണത്തിന് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ എണ്ണത്തെ പ്രതിപക്ഷം വണ്ണം കൊണ്ടുനേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാത്തിനെയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഫാസിസം. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ അവര്‍ ഇല്ലാതാക്കുന്നു. നമുക്ക് ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. ഇവിടെ മുസ്ലിംകളും ഹൈന്ദവ സഹോദരന്മാരുമുണ്ട്. വിവിധ ജാതിമതസ്ഥരുണ്ട്, സംസ്കാരങ്ങളുണ്ട്, ഭാഷകളുണ്ട്. ഇതെല്ലാം ഭാരതത്തിന് അഭിമാനമാണ്. എന്നാല്‍ ഇന്ത്യയെ അപ്പാടെ മാറ്റാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസം ഒരു മതേതര സമൂഹത്തിന് നിരക്കുന്നതല്ല.
യു.പി.എ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോയത്. ഇപ്പോള്‍ അതല്ല സ്ഥിതി. രാജ്യത്ത് ബി.ജെ.പി പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. എന്നാല്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും നമുക്ക് ഉറപ്പിച്ചു പറയാനാകും ഈ രാജ്യത്തിന്റെ വേര്, ശക്തി മതേതരത്വമാണെന്ന്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കഴിയും. രാജ്യത്ത് മാറ്റേണ്ടതായി പലതുമുണ്ട്. എന്നാല്‍ അതൊന്നും ബി.ജെ.പി സര്‍ക്കാര്‍ കാണുന്നില്ല. മുത്തലാഖ് ബില്‍ കൊണ്ടുവന്നു. മുത്തലാഖ് അല്ല അത്യാവശ്യമായി മാറേണ്ടത്. മുത്തലാഖ് ബില്ലിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് വ്യക്തമായതോടെയാണ് താന്‍ ഉള്‍പെടെയുള്ള എം.പിമാര്‍ ബില്ലിനെ എതിര്‍ത്തത്.
ബി.ജെ.പിയുടെ ഗ്രാഫ് കാര്യമായി താഴുകയാണ്. ഗുജറാത്തില്‍ അതിന്റെ തുടക്കം കണ്ടു. പഴയതുപോലെ ബി.ജെ.പിക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ബി.ജെ.പിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ധനവില വര്‍ധന കാരണം ജനം കഷ്ടത്തിലാണ്. നാടിന് പുരോഗതിയില്ല. ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മയുമായി മുന്നോട്ടുവരുമ്പോള്‍ അതിനെ തകര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. ഖാഇദേമില്ലത്ത് ഇസ്മഈല്‍ സാഹിബിന്റെ മണ്ണില്‍ മുസ്ലിം ലീഗ് കരുത്താര്‍ജ്ജിച്ചു വരികയാണ്. തമിഴ്നാട് നിയമസഭയില്‍ വരും വര്‍ഷങ്ങളില്‍ മുസ്ലിംലീഗിന് കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകും. ഖാഇദേമില്ലത്തും അദ്ദേഹത്തിന്റെ അനുയായികളും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വികസനത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രനിര്മാണത്തിന്റേതുമാണ്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കിവരികയാണ്. തമിഴ്നാട്ടിലും രാജ്യത്തൊട്ടാകെയും പാര്‍ട്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വോയ്സ് എഗയിന്‍സ്റ്റ് കമ്യൂണല്‍ ആന്‍ഡ് ഫാസിസം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തമിഴ്നാട് മുസ്ലിം ലീഗ് കമ്മിറ്റി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന് അധ്യക്ഷത വഹിച്ചു. കടയനല്ലൂര്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, മുന്‍ എം.പി അബ്ദുറഹിമാന്, ഡോ.എ.യൂനുസ് കുഞ്ഞ് പ്രസംഗിച്ചു.
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര് കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര് ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala10 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

