Connect with us

More

അസ്ലം വധം; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പ്രതി സുഖവാസത്തില്‍

Published

on

എം.കെ. അഷ്‌റഫ്
നാദാപുരം

തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്‍ സുഖവാസത്തില്‍. വളയം സ്വദേശിയും സി പി എം ക്രിമിനല്‍ സംഘത്തിന്റെ തലവനുമായ പുഴക്കല്‍ സുമോഹനാണ് 40 കഴിഞ്ഞ ആഴ്ച ഗൃഹ പ്രവേശം നടന്ന പുതിയ വീട്ടില്‍ സുഖമായി കഴിയുന്നത്. അസ്ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമോഹന്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. ലൂക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിനാല്‍ നാട്ടിലേക്ക് വരുമ്പോള്‍ വിമാന താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. എന്നാല്‍, മംഗലാപുരം വിമാന താവളം വഴി നാട്ടില്‍ എത്തിയ സുമോഹനെ അറസ്റ്റ് ചെയ്യാന്‍ ഇനിയും കഴിയാത്തത് പോലീസ് സേനക്കാകെ നാണക്കേടായി മാറിയിട്ടുണ്ട്.

രണ്ടു മാസമായി നാട്ടില്‍ കഴിയുന്ന സുമോഹന്‍ വളയം മുതുകുറ്റിയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹ പ്രവേശം കഴിഞ്ഞ ആഴ്ച വലിയ ആഘോഷമായാണ് നടത്തിയത്. മൂവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഗൃഹ പ്രവേശത്തിന് നിരവധി സി പി എം നേതാക്കളും എത്തിയിരുന്നു. സുമോഹനെ അറസ്റ്റ് ചെയ്താല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം മടിച്ചു നില്‍ക്കുന്നതത്രെ.

ഗൃഹ പ്രവേശത്തിന് ശേഷം ഇയാളെ പോലീസില്‍ ഹാജരാക്കുമെന്ന് സി പി എം നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതും സാധ്യമല്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ സുമോഹനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്ന് തോന്നുന്നില്ല. ഭരണത്തിന്റെ മറവില്‍ എന്തുമാവാമെന്ന സമീപനത്തിന്റെ ഭാഗമാണ് സുമോഹന്‍ ഇപ്പോഴും സുഖമായി കഴിയുന്നതിലൂടെ വ്യക്തമാകുന്നത്. പോലീസ്- സി പി എം ഒത്തുകളിക്കെതിരെ നാദാപുരത്ത് പ്രതിഷേധം അലയടിക്കുകയാണ്. പട്ടാപ്പകല്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിനുറുക്കിയ കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും പോലീസിന്റെയും നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അഹമ്മദ് പുന്നക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുമോഹനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുമോഹനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടക്കും. രാവിലെ പത്തിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം സമീറും ജനറല്‍ സെക്രട്ടറി സി കെ നാസറും അറിയിച്ചു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending