Connect with us

Video Stories

ബി.ജെ.പി പ്രത്യയശാസ്ത്രവും ഇന്ത്യന്‍ ശാസ്ത്ര ഭാവിയും

Published

on

ഡോ. രാംപുനിയാനി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെയാണ് ഭരണഘടന നിലവില്‍ വരുന്നതും സമൂഹത്തില്‍ പുരോഗതിക്കുള്ള അടിത്തറ പാകുന്നതും. ഇത് സര്‍വ പുരോഗതിയുടെയും നിതാനവും ശാസ്ത്രീയ മനോഭാവതത്വങ്ങളുടെ അടിസ്ഥാനവുമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ പ്രക്രിയക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികച്ച സേവനങ്ങളാല്‍ രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സ്ഥാപനങ്ങളുടെ വര്‍ധന നമുക്ക് ദര്‍ശിക്കാനായി. തീര്‍ച്ചയായും, കുറവുകളും ദുര്‍ബലതകളും ഉണ്ടായിരുന്നാലും ലക്ഷ്യം യുക്തിഭദ്രവും ശാസ്ത്രീയ സമീപനത്തോടെയുള്ളതുമായിരുന്നു. പൗരന്‍മാരുടെമേല്‍ ‘ശാസ്ത്രീയ മനോഭാവം’ വികസിപ്പിക്കുന്നതിന് കല്‍പ്പിക്കുന്ന ‘മൗലിക ചുമതല’ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 51എ വകുപ്പിന്റെ പൂര്‍ത്തീകരണം കൂടിയാണിത്.
ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വികസനത്തിനും നിര്‍ദേശം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരുമായ ഭാരതീയ ജനതാപാര്‍ട്ടിക്കും അതിന്റെ നേതാക്കന്മാര്‍ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ ഉള്ളതായാണ് മനസ്സിലാകുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ മുഴുവന്‍ മേഖലകളിലും അത് അടിസ്ഥാന ശാസ്ത്രമാകട്ടെ, സാങ്കേതിക വിദ്യയാകട്ടെ, ആരോഗ്യ, ആണവോര്‍ജ്ജ, ബഹിരാകാശ ശാസ്ത്രത്തിലാകട്ടെ നമുക്ക് നല്ല അടിത്തറയുള്ളപ്പോള്‍ നിലവിലെ ഭരണാധികാരികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ റിവേഴ്‌സ് ഗിയറില്‍ പിറകിലേക്ക് വലിക്കുന്നതായാണ് അനുഭവം.
കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി നമ്മുടെ സ്ഥാപനങ്ങള്‍ വികസിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും മിക്ക തലങ്ങളിലുമുള്ള ഓള്‍റൗണ്ട് സംഭാവനയും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ശാസ്ത്ര പുരോഗതിയെ പിന്നോട്ട് വലിക്കുന്ന ഈ പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ്. മുരളി മനോഹര്‍ ജോഷി മാനവവിഭവശേഷി വകുപ്പ് മന്ത്രിയായപ്പോള്‍ സര്‍വകലാശാലകളില്‍ ജ്യോതിഷം, പൗരോഹിത്യം (ആചാരങ്ങള്‍) തുടങ്ങിയ കോഴ്‌സുകള്‍ അവതരിപ്പിച്ചതിലൂടെയാണ് ഇതിനു തുടക്കമായത്. ഈ മാതൃകയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. സത്യപാല്‍ സിങിന്റെ പ്രസ്താവന. ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് കാണുന്നത്. നമ്മുടെ പൂര്‍വ്വികരില്‍ ഒരാളും തന്നെ വാമൊഴിയാലോ വരമൊഴിയാലോ കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടെന്ന് പറഞ്ഞിട്ടില്ല. പൂര്‍വിക ഗാഥകള്‍ പറയുന്ന ഒരു പുസ്തകവും അത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ല’. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ പിന്തുണക്കുകയും ബി.ജെ.പി നേതാവ് രാം മാധവിനെ മാതൃകയാക്കുകയുമായിരുന്നു കേന്ദ്ര മന്ത്രി.
കുറച്ചുനാള്‍ മുമ്പ് അദ്ദേഹം പറഞ്ഞു: ‘വിമാനം ആദ്യമായി കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല. അതൊരു ഇന്ത്യക്കാരനായിരുന്നു. ശിവ്കര്‍ ബാപുജി തല്‍പാഡെയാണ് അത് കണ്ടുപിടിച്ചത്’. തല്‍പാഡെയെ പോലുള്ളവരെ ഉയര്‍ത്തിക്കാട്ടുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ദശകങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായുള്ള തെളിവു ശേഖരത്തിലൂടെ ശാസ്ത്ര കണ്ടെത്തലുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ചതാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ശാസ്ത്രം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, യഥാര്‍ത്ഥ കണ്ടുപിടിത്തങ്ങള്‍ നല്‍കുന്ന അറിവിന്റെ വിടവുകള്‍ പരിഹരിക്കാന്‍ എല്ലായ്‌പ്പോഴും സാധ്യത നിലനില്‍ക്കുന്നതാണ്. അങ്ങനെയാണ് ശാസ്ത്രത്തിന്റെ വികാസം. ശാസ്ത്രത്തിന്റെ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് മതമൗലികവാദികളുടെ ഗീര്‍വാണങ്ങള്‍. അവര്‍ക്ക് എല്ലാ അറിവുകള്‍ക്കുമായി ദൈവത്തിന്റെ വാക്കുകളായ വിശുദ്ധ പ്രമാണങ്ങള്‍ തയാറാണ്. ഇത്തരം പിന്തിരിപ്പന്‍ ചിന്തയുടെ ജനിതകഘടയില്‍ വരുന്നത് സിങ്-ജോഷി-റാം മാധവ് ത്രയം മാത്രമല്ല. ക്രൈസ്തവ മതങ്ങളിലുള്‍പ്പെടെ വിവിധ മത നേതാക്കള്‍ ഇവര്‍ക്കൊപ്പമുണ്ട്.
ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തിന് സിങിന്റെ പ്രസ്താവന വളരെ അരോചകമാണ്. മന്ത്രിക്കയച്ച കത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ അവരുടെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകവും നിസ്സാരവത്കരിക്കുന്നതുമാണ്. മനുഷ്യനും മറ്റു വാലില്ലാവാനരന്മാര്‍ക്കും കുരങ്ങുകള്‍ക്കും പൊതുവായ പൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന സത്യത്തെ നിഷേധിക്കാനാകാത്ത ശാസ്ത്രീയ തെളിവുകള്‍ ധാരാളമുണ്ടെന്ന് ഇവര്‍ കത്തില്‍ വിശദമാക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ വേദങ്ങളിലുണ്ടെന്ന മന്ത്രിയുടെ വിശദീകരണം അതിശയോക്തികരവും ഇന്ത്യന്‍ ശാസ്ത്ര പാരമ്പര്യങ്ങളുടെ ചരിത്രത്തില്‍ കലര്‍പ്പില്ലാത്ത ഗവേഷണ ജോലികള്‍ നിര്‍വഹിച്ചവരെ അപമാനിക്കുന്നതുമാണെന്ന് കത്തുകളില്‍ പറയുന്നു.
രാജ്യത്ത് മനുഷ്യവിഭവശേഷി വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രി അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരൂപണപരമായ വിദ്യാഭ്യാസത്തിലൂടെ യുക്തിബോധം വളര്‍ത്തുന്നതിനും ആധുനിക ശാസ്ത്ര ഗവേഷണങ്ങള്‍ക്കുമുള്ള ശാസ്ത്ര സമൂഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കും ഉപദ്രവകരമാണ്. ആഗോളാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതും അന്താരാഷ്ട്ര ചരിത്ര ഗവേഷണ സമൂഹത്തിന് ഇന്ത്യന്‍ ഗവേഷകരുടെ വസ്തുതാപരമായ ഗവേഷണങ്ങളിലുള്ള വിശ്വാസ്യത കുറയ്ക്കുന്നതുമാണെന്ന് കത്തുകളില്‍ വായിക്കാവുന്നതാണ്. ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷണ്‍ ഗണപത് മതാപുര്‍കാര്‍ പേറ്റന്റ് കരസ്ഥമാക്കിയത് പുരാണ വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ഗാന്ധാരി 100 കൗരവര്‍ക്ക് ജന്മംനല്‍കിയതിലും കുന്തിയുടെ ചെവിയില്‍ നിന്നുള്ള കര്‍ണന്റെ പിറവിയിലും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന മറ്റൊരു അവകാശവാദവുമുണ്ട്. സമാനതലത്തില്‍ രസകരമായ പ്രസ്താവനയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് മേധാവി വൈ സുദര്‍ശനന്റേത്. ഹൈന്ദവ ഇതിഹാസമായ മഹാഭാരതം വായിക്കുന്നതിലൂടെ അതില്‍ വിവരിക്കുന്ന ആയുധങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആണവ മിസൈല്‍ സംബന്ധിച്ച ആശയം ലഭിക്കുന്നതിനുള്ള അനുമാനത്തിലെത്താമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ വിത്തുകോശ ഗവേഷണങ്ങള്‍ അയോണ്‍ യുഗത്തില്‍ തന്നെ ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
ഇത്തരെ ചിന്താഗതിയില്‍പെട്ടവര്‍ നമ്മുടെ നയരൂപീകരണ മേഖലയില്‍ ഇടംപിടിക്കുന്നത് ശാസ്ത്ര മേഖലക്ക് ശക്തമായ പ്രഹരമാണെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ല. ഭാവനാബിംബങ്ങളായ ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ ഫണ്ടിങ് നടത്തുന്നതിനും ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിലവില്‍ ഭൂരിഭാഗം നയങ്ങളും മുന്നോട്ടുവെക്കുന്നത്. പശുവിന്റെ മൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവയടങ്ങിയ മിശ്രിതമായ പഞ്ചഗവ്യയുടെ ഗവേഷണത്തിന് ഇയ്യിടെ വലിയ തുകയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലുള്ള രാമസേതു പാലം യാഥാര്‍ത്ഥ്യമായിരുന്നുവെന്നും വാനരസേനയുടെ സഹായത്തോടെ ശ്രീരാമനാണ് പാലം നിര്‍മ്മിച്ചതെന്നും തെളിയിക്കാനുള്ള ശ്രമങ്ങളുമുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളുടെ ചരിത്രം തെളിയിക്കാനായി സരസ്വതി നദി ഉണ്ടായിരുന്നുവെന്ന് ചരിത്രപരമായ കാര്യങ്ങളിലൂടെ തെളിയിക്കേണ്ടത് അതിലൊന്നാണ്.
എല്ലാ അറിവുകളും വേദ ഗ്രന്ഥങ്ങളില്‍ നേരത്തെയുള്ളതാണെന്നും ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളും വികാസവും ആ നിരയിലായിരിക്കണമെന്നുമാണ് ഇവരുടെ ഇരട്ട പ്രക്രിയയിലെ ഒരു അവകാശവാദം. രണ്ടാമത്തേത് എല്ലാ കണ്ടെത്തലുകളുടെയും വേരുകള്‍ ഇന്ത്യയിലാണെന്നും അതിലധികവും ക്രിസ്ത്യാനികളും മുസ്‌ലിംകളും കടന്നുവരുന്നതിന് മുമ്പാണെന്നുമാണ്. ഹിന്ദുമതവും ഹിന്ദുക്കളും മാത്രമായി ഇന്ത്യയെ തിരിച്ചറിയുക എന്നതിന് സമാന്തരമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ പല പതിറ്റാണ്ടുകളായി ശാസ്ത്രീയ സംരംഭങ്ങള്‍ക്ക് നല്ല അടിത്തറയുണ്ട് എന്നത് അനുഭവമാണ്. നമ്മുടെ ശാസ്ത്ര സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനുമെല്ലാം ഈ പ്രതിസന്ധികളെയെല്ലാം ചെറുത്തുനില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. വരും വര്‍ഷങ്ങളില്‍ ശാസ്ത്രത്തിന്റെ യുക്തിസഹമായ ചിന്തകളും നേട്ടങ്ങളും പ്രയോജനപ്പെടുത്താന്‍ നമ്മുടെ അടുത്ത തലമുറക്ക് കഴിയുമോ?

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending