Connect with us

Video Stories

നരകത്തിലേക്ക് ഒരു ടിക്കറ്റ്

Published

on

ധബോല്‍ക്കററെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ലക്ഷ്യംവെച്ച് ഹെല്‍മറ്റിട്ട ആളുകള്‍ ബൈക്കിലെത്തി തോക്കിനിരയായിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ കൊല ചെയ്ത 1948ല്‍ ഹെല്‍മറ്റും ബൈക്കും വ്യാപകമല്ലാതിരുന്നതിനാല്‍ നാഥുറാം വിനായക് ഗോഡ്‌സെ ലോകത്തിന് മുമ്പിലെത്തി. അല്ലായിരുന്നെങ്കില്‍ ഇനിയും കണ്ടുപിടിക്കാനാവാത്ത ഇരുട്ടിലേക്ക് ആ കൊലയാളിയും മറയുമായിരുന്നു. ഗോഡ്‌സെക്ക് ഒരു ക്ഷേത്രവും ഉയരുകയില്ലായിരുന്നു. കര്‍ണാടകയില്‍ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അമ്മാതിരി ആക്രമണങ്ങള്‍ ആരംഭിക്കുക തീര്‍ച്ചയായും കുരീപ്പുഴ ശ്രീകുമാറില്‍ നിന്നായിരിക്കും. കാരണം, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അത്ര ശക്തമായാണ് കുരീപ്പുഴ കൈകാര്യം ചെയ്യുന്നത്. മതനിരപേക്ഷതയെ കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീകൃഷ്ണന്റെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന അവസ്ഥയിലെത്തിയ കേരളത്തില്‍ കുരീപ്പുഴക്ക് പകരക്കാരനായി വേറൊരാള്‍ ഇല്ല.
മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, പദ്മനാഭ സ്വാമി എന്നത് ഒരു ദൈവത്തിന്റെ പേരായതിനാല്‍ ആ പേരുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശഠിച്ചയാളാണ് കുരീപ്പുഴ. കോട്ടുക്കല്‍ കൈരളി ഗ്രന്ഥാലയത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ച കുരീപ്പുഴ കാറിലേക്ക് കയറിയ ശേഷമാണ് ഒരു സംഘം തെറിവിളിയും ആക്രോശവുമായി എത്തിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തില്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിയുടെ പഞ്ചായത്തംഗം ഉള്‍പ്പടെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൈവാധിക്ഷേപം ആരോപിച്ച് ബി.ജെ.പിക്കാര്‍ നല്‍കിയ പരാതി പൊലീസ് തള്ളുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവം കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നടത്തിക്കുന്നതാണെന്ന് കുരീപ്പുഴ തന്നെ പ്രതികരിക്കുകയുണ്ടായി.
ഭാഷയെയും സംസ്‌കാരത്തെയും വിമര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെന്ന് പൊതുവെ വിലയിരുത്തപ്പെട്ടതാണ്. വാക്ക് എരിയുന്ന അടുപ്പില്‍ നിന്നും തീക്കനല്‍ കോരി തിന്നുന്നതാണ് തന്റെ കാവ്യലോകമെന്ന് കവി പ്രഖ്യാപിച്ചിട്ടുണ്ട്. കുമ്മനം കൂടി അണി ചേര്‍ന്ന ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ കുരീപ്പുഴ പങ്കെടുത്തത് പ്രകൃതിയെ സംരക്ഷിച്ചേ തീരൂവെന്ന വാശിയെ തുടര്‍ന്നാണ്. കറുത്ത ഹാസ്യത്തിന്കൂടി പ്രസിദ്ധമാണ് കുരീപ്പുഴക്കവിതകള്‍. മലയാള ഭാഷയോട് കേരളീയര്‍ കാട്ടുന്ന അവഗണനയെ എന്നും ഇദ്ദേഹം വിമര്‍ശിക്കുന്നു. കൊടുങ്ങല്ലൂരമ്മയെ കൊടുങ്ങല്ലൂര്‍ മമ്മിയെന്ന് വിളിക്കുമെന്ന് പ്രവചിച്ച കുരീപ്പുഴ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന ജനതയെ കണക്കറ്റ് കളിയാക്കുകയാണ് മനുഷ്യ പ്രദര്‍ശനത്തില്‍. യന്ത്ര മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് അവരുടെ കാലത്തെ ആദിവാസികളെന്ന നിലയില്‍ മനുഷ്യരെയും അവന്റെ ഈടുവെയ്പുകളെയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മനുഷ്യപ്രദര്‍ശനം.
കുരീപ്പുഴക്ക് വേണ്ടി എഴുന്നേറ്റ്‌നിന്ന ഇടതുപക്ഷക്കാരെ വടയമ്പാടി മതില്‍ പ്രശ്‌നത്തില്‍ ദലിതരെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കണ്ടില്ലെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ അടിസ്ഥാനാവകാശമായി കാണാത്തവരാണല്ലോ കമ്യൂണിസ്റ്റുകള്‍. പാര്‍ട്ടി വിട്ടവര്‍ വധ്യരാണെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് കരുതിയേ പറ്റൂ. എണ്ണം പറഞ്ഞ യുക്തിവാദികള്‍ വാലു മടക്കി മാളത്തില്‍ ഒളിച്ച കേരളത്തില്‍ കുരീപ്പുഴയെ എന്തു ചെയ്യണമെന്ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ചോദിക്കുന്നത്. നമുക്കൊരു യഥാര്‍ഥ ലോകമുണ്ടെന്ന് കവിക്ക് തോന്നാന്‍ പ്രജയെന്ത് ചെയ്യണമെന്നാണ് ആര്‍.എസ്.എസുകാരുടെ തെറിവിളിയും ഭീഷണിയും കുരീപ്പുഴക്ക് നേരെ ഉയര്‍ന്ന സംഭവത്തിന്റെ പ്രതികരണമായി സുരേന്ദ്രന്‍ കുറിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞാല്‍ കേരള കാമ്പസുകള്‍ സ്വീകരിച്ച ഒരു കവിയാണ് കുരീപ്പുഴ. തന്റെ ഏറ്റവും തിരസ്‌കൃതമായ കവിത ജെസ്സിയാണെന്ന് കവി പറയും. ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ തിരിച്ചയച്ച ഈ കവിത പിന്നീട് കാമ്പസുകളില്‍ വലിയ പ്രചാരം നേടി. തന്റെ ജീവിതത്തിലെ പ്രണയവും വിപ്ലവബോധവും തമ്മിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജെസ്സിയെഴുതിയതെന്ന് കുരീപ്പുഴ വ്യക്തമാക്കിയതാണ്.
1955 ഏപ്രില്‍ പത്തിന് കൊല്ലം ജില്ലയില്‍ ജനിച്ച കുരീപ്പുഴ ആധുനിക മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ്. ആഫ്രോ ഏഷ്യന്‍ റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇദ്ദേഹം ദേശീയ കവി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖം, രാഹുലന്‍ ഉറങ്ങുന്നില്ല, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, കീഴാളര്‍ തുടങ്ങിയ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. നഗ്ന കവിതകള്‍ എന്ന പേരില്‍ രണ്ടു സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചതിലത്രയും കൂരമ്പു പോലെ സമൂഹഗാത്രത്തില്‍ തുളച്ചുകയറുന്ന പരിഹാസങ്ങളാണ്. വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കവിതക്ക് സമ്മാനം വാങ്ങിയ ഇദ്ദേഹം വൈലോപ്പിള്ളി, അബുദാബി ശക്തി, മഹാകവി പി,കേസരി, എ.ടി കോവൂര്‍ തുടങ്ങിയവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാക്കിലും നോക്കിലും പ്രവൃത്തിയിലും കലാപകാരിയായ കുരീപ്പുഴയെ സംഘ്പരിവാര്‍ ലക്ഷ്യംവെക്കുക തന്നെ ചെയ്യും. അതിന് ന്യായീകരണം ചമക്കുന്ന പണി സംഘി നേതാക്കള്‍ നവമാധ്യമങ്ങളിലൂടെ പുറത്തെടുത്ത് കഴിഞ്ഞതാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending