Culture
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ രാജ്യം വാണീടും കാലം

ന്യൂഡല്‍ഹി: തുച്ഛമായ കടം ബാങ്കില്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ കുടുംബ സമേതം ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍ ശതകോടീശ്വരന്‍മാന്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കോടിക്കണക്കിന് രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്ക് പിന്നാലെ നീരവ് മോദിയെന്ന കോടീശ്വരനും രാജ്യത്തെ കബളിപ്പിച്ച് മുങ്ങി. ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഈ തട്ടിപ്പെന്ന് അറിയുമ്പോഴാണ് രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നത്.
വിജയ് മല്യ
കിങ് ഫിഷര്‍ മദ്യക്കമ്പനിയുടെ ഉടമയായ വിജയ് മല്യയാണ് തട്ടിപ്പുകാരില്‍ പ്രമുഖന്‍. 9,000 കോടി രൂപ മല്യ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്നു. 2016 മാര്‍ച്ചിലാണ് ബാങ്കുകള്‍ മല്യക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യാസഭാംഗം എന്ന നിലയിലുള്ള നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു 62കാരനായ മല്യയുടെ നാടുവിടല്‍. കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നല്‍കിയ കേസില്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വാദം നടക്കുകയാണ്. മല്യയുടെ കടബാധ്യതകളെക്കുറിച്ചു വിവരമില്ലെന്ന കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത് ഇയാളുടെ രാഷ്ട്രീയ സ്വാധീനത്തിന് തെളിവാണ്.
ലളിത് മോദി
പ്രഥമ ഐ.പി.എല്‍ ചെയര്‍മാന്‍. ഐ.പി.എല്ലിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് ലളിത് മോദി ഇന്ത്യയില്‍ നിന്നും കടന്നത്. 2010ല്‍ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം നടന്നതിന്റെ മറവിലാണ് ലളിത് മോദി 125 കോടിയുടെ തട്ടിപ്പ് നടത്തിയത്. കുടുംബസമേതം ലണ്ടനിലേക്ക് മുങ്ങിയ 52കാരന്‍ അവിടെ സുഖജീവിതം നയിക്കുകയാണിപ്പോള്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ വിവാദമായിരുന്നു. ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കാന്‍ വസുന്ധര രാജെ നല്‍കിയ സത്യവാങ്മൂലം പുറത്തായിരുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ നേട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ലണ്ടന്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.
ദീപക് തല്‍വാര്‍
രാജ്യം തേടുന്ന മറ്റൊരു സാമ്പത്തിക കുറ്റവാളി. കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റായ തല്‍വാറിനെതിരെ ആദായ നികുതി വകുപ്പ് നല്‍കിയ അഞ്ചു കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ സഹായത്തോടെ പല വ്യക്തികളുടെയും കോര്‍പറേറ്റ് ബാങ്ക് അക്കൗണ്ടുകളിലേയും ശതകോടികള്‍ നികുതി രഹിത രാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് ആരോപണം. 10,000 കോടിയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് തന്നെ യു.എ.ഇലേക്ക് കടന്നു. അവിടം വിട്ടുപോകുന്നതിന് വിലക്ക് നേരിടുകയാണ് ഇപ്പോള്‍.
സഞ്ജയ് ഭണ്ഡാരി
ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം നേരിടുന്നത്. കടലാസ് കമ്പനികളുടെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ ഓഫീസില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ പല രഹസ്യരേഖകളും കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയവുമായ ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ആയുധ ഇടപാടുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ നേപ്പാള്‍ വഴി ഇയാള്‍ രക്ഷപ്പെട്ടു.
നീരവ് മോദി
പ്രമുഖ ആഭരണ ഡിസൈനര്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഇയാ ള്‍ സ്വിറ്റ്‌സര്‍ല ന്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ ആമിയും ബിസിനസ് പങ്കാളിയും സഹോദരനുമായ വിശാലും ഇയാള്‍ക്കൊപ്പം രാജ്യം വിട്ടിട്ടുണ്ട്.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്