Culture
പി.എന്‍.ബി തട്ടിപ്പ് : പുലിവാല് പിടിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും (പി.എന്‍.ബി) 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി യെ ചൊല്ലി രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. ഇന്ത്യയില്‍ നിന്നു മുങ്ങിയ നീരവ് ദാവോസിലെന്നാണ് സൂചന. മുംബൈ, സൂറത്ത്, ഡല്‍ഹി അടക്കം 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും നീരവ് മോദിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പി.എന്‍.ബിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ നീരവ് രാജ്യം വിട്ടതായാണ് വിവരം.
ജനുവരി ഒന്നിന് കുടുംബത്തോടൊപ്പം അദ്ദേഹം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. സഹോദരനും ബെല്‍ജിയം പൗരനുമായ നിശാല്‍, ഭാര്യ ആമി, ഒരു യു.എസ് പൗരന്‍, ബിസിനസ് പങ്കാളിയും ഗീതാജ്ഞലി ജ്വല്ലറി ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രമോട്ടര്‍ മെഹുല്‍ ചോക്‌സി, എന്നിവര്‍ ജനുവരി ആറിനും ഇന്ത്യ വിട്ടതായി അധികൃതര്‍ പറയുന്നു. ജനുവരി അവസാനത്തോടെയാണ് പി.എന്‍.ബിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു പുറമെ ബെല്‍ജിയം പാസ്‌പോര്‍ട്ടും നീരവിനുണ്ട്. ഇതുപയോഗിച്ചാണ് അദ്ദേഹം നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ നീരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചിത്രം പുറത്തുവിട്ടത്. ജനുവരി 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രിക്കൊപ്പം നീരവ് ദാവോസിലെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പുകാരന് രക്ഷപ്പെടാന്‍ അവസരം നല്‍കിയത് കേന്ദ്ര സര്‍ക്കാറാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
മോദിയെ കെട്ടിപ്പിടിച്ചാല്‍ തട്ടിപ്പ് നടത്തി രക്ഷപ്പെടാമെന്നാണ് അവസ്ഥയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷം ആരോപണവുമായി എത്തിയതതോടെ കേന്ദ്രം പ്രതിരോധത്തിലായി. അതേസമയം ദാവോസിലെ ഔദ്യോഗിക സംഘത്തോടൊപ്പം നീരവ് മോദിയുണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.
നരേന്ദ്രമോദി നീരവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. ബിസിനസുകാരുടെ സംഘം മോദിക്കൊപ്പം പോയിട്ടില്ല. ഫോട്ടോ എടുക്കുന്നതിനുള്ള അവസരം മാത്രമാണ് നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കി. നീരവിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടിയതായും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്നും ലുക്കൗഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തി ല്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പ് നടത്തിയത്. ി.എന്‍.ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചു.
ഈ പണം തിരിച്ചടക്കാത്തതുമൂലം ബാധ്യത ജാമ്യം നിന്ന പി.എന്‍.ബിക്കായി മാറുകയും ചെയ്തു. നീരവ്, ഭാര്യ, സഹോദരന്‍, ബിസിനസ് പങ്കാളി എന്നിവര്‍ പി.എന്‍.ബിയെ കബളിപ്പിച്ച് 280 കോടി തട്ടിയ കേസ് ഈ മാസം അഞ്ചിന് സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദമായ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala17 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF16 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും