Connect with us

More

കുട്ടികള്‍ക്ക് യു.ഐ.ഡി: പുതിയ നീക്കവുമായി കേന്ദ്രം

Published

on

 

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം.
ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി) നല്‍കാനാണ് ആലോചിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ സമഗ്ര വികസനം വിലയിരുത്തുന്നതിനായി ഈ യു.ഐ.ഡി ഉപോഗിക്കാനാണ് നീക്കം.
നല്ല നീക്കമെന്ന് ഇതിനെ ചിലര്‍ വിലയിരുത്തുമ്പോള്‍ ഇത് വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യു. ഐ. ഡിക്കായി ആധാറിനെ പോലെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ലെന്നാണ് വിവരം. ഈ പദ്ധതിയില്‍ മാനവ വിഭവ ശേഷി, ആരോഗ്യം, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ, ആദിവാസി കാര്യ, സാമൂഹ്യ നീതി, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഓരോ കുട്ടിക്കും ഒരു യുണീക് നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ സുരക്ഷാ, സ്വകാര്യത എന്നിവയെ സംബന്ധിച്ച് ഭീഷണിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. യു. ഐ.ഡി വഴി കുട്ടിയുടെ ജനനം മുതല്‍ തൊഴില്‍ നേടുന്നതു വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതിയിടുന്നത്. കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കും ഈ ഡാറ്റബേസ് ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിവരങ്ങളും ഇതുമായി ചേര്‍ക്കാനാവുമെന്നും മാനവ വിഭവ ശേഷി് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ ആശയത്തോട് എ്ല്ലാ മന്ത്രായങ്ങള്‍ക്കും യോജിപ്പാണുള്ളതെന്നും ആധാര്‍ ലഭിക്കുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും ഈ യു. ഐ.ഡി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അതേ സമയം വിവിധ മന്ത്രാലയങ്ങ ള്‍ രേഖകള്‍ ശേഖരിക്കുന്നത് ഇരട്ടത്തലയുള്ള വാളായി മാറുമെന്നും ആക്ഷേപമുണ്ട്.
മികച്ച വൈദ്യ സഹായത്തിന് ഡാറ്റ ഉപകരിക്കുന്നതു പോലെ തന്നെ ഇത് വിവേചനങ്ങള്‍ക്കും അനാദരവിനും കാരണമാകുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേ സമയം യു.ഐ.ഡി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ രൂപീകരിച്ചതായാണ് വിവരം.
നിലവില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം, വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍, മത്സര പരീക്ഷകള്‍ എന്നിവക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം, കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ യു. ഐ. ഡി സഹായിക്കുമെന്നും പഠന ശേഷം ഇവര്‍ക്ക് മതിയായ ജോലി ലഭിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനും ഇത് സഹായകരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending