Connect with us

More

കുട്ടികള്‍ക്ക് യു.ഐ.ഡി: പുതിയ നീക്കവുമായി കേന്ദ്രം

Published

on

 

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം.
ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി) നല്‍കാനാണ് ആലോചിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ സമഗ്ര വികസനം വിലയിരുത്തുന്നതിനായി ഈ യു.ഐ.ഡി ഉപോഗിക്കാനാണ് നീക്കം.
നല്ല നീക്കമെന്ന് ഇതിനെ ചിലര്‍ വിലയിരുത്തുമ്പോള്‍ ഇത് വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യു. ഐ. ഡിക്കായി ആധാറിനെ പോലെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ലെന്നാണ് വിവരം. ഈ പദ്ധതിയില്‍ മാനവ വിഭവ ശേഷി, ആരോഗ്യം, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ, ആദിവാസി കാര്യ, സാമൂഹ്യ നീതി, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഓരോ കുട്ടിക്കും ഒരു യുണീക് നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ സുരക്ഷാ, സ്വകാര്യത എന്നിവയെ സംബന്ധിച്ച് ഭീഷണിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. യു. ഐ.ഡി വഴി കുട്ടിയുടെ ജനനം മുതല്‍ തൊഴില്‍ നേടുന്നതു വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതിയിടുന്നത്. കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കും ഈ ഡാറ്റബേസ് ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിവരങ്ങളും ഇതുമായി ചേര്‍ക്കാനാവുമെന്നും മാനവ വിഭവ ശേഷി് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ ആശയത്തോട് എ്ല്ലാ മന്ത്രായങ്ങള്‍ക്കും യോജിപ്പാണുള്ളതെന്നും ആധാര്‍ ലഭിക്കുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും ഈ യു. ഐ.ഡി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അതേ സമയം വിവിധ മന്ത്രാലയങ്ങ ള്‍ രേഖകള്‍ ശേഖരിക്കുന്നത് ഇരട്ടത്തലയുള്ള വാളായി മാറുമെന്നും ആക്ഷേപമുണ്ട്.
മികച്ച വൈദ്യ സഹായത്തിന് ഡാറ്റ ഉപകരിക്കുന്നതു പോലെ തന്നെ ഇത് വിവേചനങ്ങള്‍ക്കും അനാദരവിനും കാരണമാകുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേ സമയം യു.ഐ.ഡി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ രൂപീകരിച്ചതായാണ് വിവരം.
നിലവില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം, വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍, മത്സര പരീക്ഷകള്‍ എന്നിവക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം, കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ യു. ഐ. ഡി സഹായിക്കുമെന്നും പഠന ശേഷം ഇവര്‍ക്ക് മതിയായ ജോലി ലഭിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനും ഇത് സഹായകരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

Trending