Video Stories
ഫാസിസത്തെ എതിര്‍ക്കണം: കെ.പി.എ മജീദ്

മനാമ : ഫാസിസത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മക്കേ കഴിയൂവെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. എഴുപതു വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാത്തോടനുബന്ധിച്ചു കെ എം സി സി ബഹ്റൈന്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പറഞ്ഞകാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാധാന്യം ഇന്ന് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം എഴുപതു വര്‍ഷങ്ങളായി . രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദന രംഗത്ത് നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് പ്രവര്‍ത്തനം നടത്തുകയും രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തതു സര്‍വെന്‍ഡ്യാ ലീഗായിരുന്നു. രാജ്യത്തിന് പൂര്‍ണ സ്വരാജ് വേണമെന്ന് പ്രമേയം പാസ്സാക്കിയതും സര്‍വെന്‍ഡ്യാ മുസ്ലിം ലീഗായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ‘ഭരണ കര്‍ത്താക്കള്‍ക്കുപോലും ഒന്നും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വ്യാപകമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായി.ആയിരക്കണക്കിനാളുകള്‍ സ്വന്തം മണ്ണില്‍ നിന്നും കുഞ്ഞുങ്ങളോടൊപ്പം എല്ലാം നഷ്ടപ്പെട്ടു രാജ്യം വിട്ടുപോകേണ്ട സാഹചര്യമുണ്ടായി.അങ്ങനെ വളരെ പ്രയാസകരമായിട്ടുള്ള സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ യോഗം കല്‍ക്കത്തയില്‍ വച്ച് വിളിക്കുവാന്‍ തീരുമാനിച്ചത്.കല്‍ക്കത്തയില്‍ യോഗം വിളിക്കുമ്പോള്‍ ഇന്ത്യയില്‍ മുസ്ലിം പാര്‍ട്ടി പിരിച്ചുവിടണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.ആ യോഗത്തില്‍ പങ്കെടുത്തിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ മദ്രാസ് പ്രവിശ്യയില്‍ നിന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ,കെ.എം സീതി സാഹിബുമാണ് പങ്കെടുത്തിരുന്നത്
ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദളിതുകള്‍ക്കെതിരായി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായി വ്യാപകമായി അക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ പൈതൃകത്തിനെതിരായി,അതിന്റെ സ്വഭാവത്തിനെതിരായിട്ടുള്ള നിലപാട് ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കുകയും അധികാരത്തില്‍ തുടരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ്.രാജ്യത്ത് ഒരൊറ്റ മതം മതിയെന്നും,ഒരൊറ്റ സംസ്കാരം മതിയെന്നും,ഒരൊറ്റ ‘ഭാഷ മതിയെന്നും പറയാനുള്ള കാര്യത്തിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു വെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതിനെതിരെ എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോവണം. രാജ്യത്ത് ദേശീയതക്ക് ഏറ്റവും പ്രധാനപാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.കോണ്‍ഗ്രസ്സിനുമാത്രമേ എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ളൂ.മറ്റെല്ലാം പ്രാദേശിക പാര്‍ട്ടികളാണ്.അതാത് പ്രദേശത്തുള്ള പാര്‍ട്ടികളും ഒന്നായി നിന്ന് കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐക്യത്തോട് കൂടി മുന്നോട്ട് പോകണമെന്നാണ് ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന് പറയാനുള്ളത്-അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി.രാജ്യത്തെവിടെയെങ്കിലും മുസ്ലിം സമുദായം തലയുയര്‍ത്തി അഭിമാനപൂര്‍വ്വം ജീവിക്കുന്നുവെങ്കില്‍ അത് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ നേതൃത്വം നല്കിയ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ,ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football2 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
kerala2 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
india2 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
kerala2 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്