Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്

Published

on

എം.സി വടകര

മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്‌ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുയോജ്യമായ ഒരു ഹാള്‍ വാടകക്ക് കിട്ടാന്‍ ഖാഇദെമില്ലത്ത് പലരെയും സമീപിച്ചുവെങ്കിലും പൊലീസ് നടപടി ഭയന്ന് ആരും ഹാള്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചാണ് സര്‍ക്കാല്‍ അതിഥി മന്ദിരം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത് (ഇതാണ് ഇപ്പോഴത്തെ രാജാജി ഹാള്‍). കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ സമയം പാത്ത് നില്‍ക്കുന്ന ചിലര്‍ മുസ്‌ലിംലീഗ് നേതൃത്വത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സില്‍ നടക്കുമ്പോള്‍ ലീഗ് പിരിച്ചുവിടണമെന്ന പ്രമേയം തങ്ങള്‍ അവതരിപ്പിച്ച് ലീഗിന്റെ പുനര്‍ജ്ജനി തടയാമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരം യോഗം ചേരാന്‍ ലീഗിന് വിട്ടു നല്‍കിയത്.
ചരിത്രം ചെവിയോര്‍ത്തുനിന്ന മാര്‍ച്ച് 10.. കൗണ്‍സില്‍ അംഗങ്ങള്‍ കാലത്തുതന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. എ.കെ ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കം. ഒരു മാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചരമത്തില്‍ അനുശോചിക്കുന്ന പ്രമേയമാണ് ആദ്യം അംഗീകരിച്ചത്. ഖാഇദെമില്ലത്ത് ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ജനറലുമായും പ്രധാനമന്ത്രിയുമായും താന്‍ നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘സ്വതന്ത്ര ഇന്ത്യയിലെ മാറിയ പരിതസ്ഥിതില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം’ എന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പി.കെ മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയത്തിന്മേല്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ 37 പേര്‍ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു. (141 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേരെ പങ്കെടുത്തുള്ളൂ)
മദിരാശിയില്‍ നിന്നുള്ള 13 പേരും ബംഗളുരു, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍ നിന്നുള്ള 4 പേരും മധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് ഇന്ത്യയില്‍ മുസ്‌ലിംലീഗിനെ നിലനിര്‍ത്തിയത്. മൗലാന ഹസ്‌റത്ത് മോഹാനി നിഷ്പക്ഷത പാലിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീപന്തവും ആയുഷ്‌കാലത്തിന്റെ പകുതി ഭാഗവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തടവറയില്‍ കിടക്കുകയും ചെയ്ത വീര വിപ്ലവകാരിയും വിശ്രുത കവിയുമായിരുന്ന മൗലാനാ ഹസ്‌റത്ത് മോഹാനിയെന്ന ഇതിഹാസം എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു വടിയും കുത്തിപ്പിടിച്ച്‌കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിനിധിയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
പ്രമേയത്തില്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യന്‍ മുസ്‌ലിം ലീഗ് ഇനി മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബാരിസ്റ്റര്‍ മെഹബൂബലി ബേഗ് (എം.എല്‍. എ വിജയവാഡ) ജനറല്‍ സെക്രട്ടറിയായും ഹാജി ഹസനലി പി ഇബ്രാഹിം (മഹാരാഷ്ട്ര) ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ മുസ്‌ലിംലീഗിന് പുതിയ നിയമാവലി തയ്യാറാക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. എം.എം ഖാന്‍ (എം.എല്‍.എ), എ.കെ ഹാഫിസ്‌ക്ക (ബോംബെ), സയ്യിദ് അബ്ദുറഊഫ് ഷാ (മധ്യപ്രദേശ്), ഇസ്മായില്‍ താബിഷ് (എഡിറ്റര്‍ ‘പാസ്ബാന്‍’), കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍. സി), ഹാജി അബ്ദുസത്താര്‍ സേട്ട് സാഹിബ് (എം.എല്‍. എ, സെന്‍ട്രല്‍), ബാരിസ്റ്റര്‍ യൂസുഫ് ശരീഫ്, മുഹമ്മദ് റസാഖാന്‍, കെ.എം സീതി സാഹിബ് മുതലായവരായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍.
പുതിയ നിയമാവലി വരുന്നതുവരെ 1944ല്‍ പുതുക്കിയ സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നിയമാവലി തന്നെ സ്വീകരിക്കാനും എന്നാല്‍ അതില്‍ ഇന്ത്യ എന്ന് പറഞ്ഞിടത്തൊക്കെ ഇന്ത്യന്‍ യൂണിയന്‍ എന്ന് ഭേദഗതി ചെയ്യാനും തീരുമാനമായി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുതകുന്ന ഒരു മാര്‍ഗരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. പ്രസിദ്ധമായ ആ മാര്‍ഗരേഖയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
1. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനികളും രാഷ്ട്രത്തിന്റെതാണ്.
2. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി തപാല്‍, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവയെല്ലാം ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്.
3. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
4. സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഗവണ്‍മെന്റ് എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടതാണ്.
5. തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കേണ്ടതാണ്.
6. വയോജന വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാക്കുക വഴി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആസ്പത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സറേ പരിശോധന കാലം തോറും നടത്തിവരേണ്ടതാണ്.
8. എല്ലാ വിധ പലിശയും ലഹരി വസ്തുക്കളും നിരോധിക്കുക.
ഇത്തരത്തിലുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സാമാന്യം സുദീര്‍ഘമായ ഒരു നയപരിപാടിയാണ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണം പുരോഗമിക്കുകയും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം സജീവമല്ലാതാവുകയും ചെയ്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് വിപ്ലവകരമായ ഒരു നയപരിപാടി അംഗീകരിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിപാടിയിലെ പലയിനങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന് ചിന്തയിലും നിഷ്ഠയിലും നിലപാടുകളിലും പുരോഗമനാത്മകമായ ഒരു മുഖം നല്‍കുന്നതാണ് ഈ നയരേഖ. പില്‍കാലത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധി കൊണ്ടു വന്ന ബാങ്ക് ദേശസാത്കരണത്തെയും പ്രിവി പേഴ്‌സ് നിരോധനത്തെയും കലവറ കൂടാതെ പിന്തുണക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞത് ഈ നയരേഖയുടെ ബലത്തിലാണ്. അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു കൊണ്ട് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കാനും വനഭൂമികള്‍ ദേശസാത്കരിക്കാനും മറ്റും മുസ്‌ലിംലീഗ് മുന്‍കൈയെടുത്തതും ഈ നയരേഖയുടെ ആത്മസത്ത ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
കഠിനതരമായ ഒട്ടേറെ കനല്‍പഥങ്ങള്‍ താണ്ടി നാം എഴുപതിലെത്തിയത് സുദീര്‍ഘമായ ഒരു നീണ്ടയാത്രക്ക് തുടക്കം കുറിക്കാനാണ്. ഒരു പ്രതീക്ഷയുമില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന ഹതഭാഗ്യരായ സഹജീവികളെ ഐശ്വര്യത്തിന്റെയും അഭിമാന ബോധത്തിന്റെയും സ്വപ്‌ന തീരത്തെത്തിക്കാനുള്ള ‘ലോങ് മാര്‍ച്ച്….’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending