Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്

Published

on

എം.സി വടകര

മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്‌ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുയോജ്യമായ ഒരു ഹാള്‍ വാടകക്ക് കിട്ടാന്‍ ഖാഇദെമില്ലത്ത് പലരെയും സമീപിച്ചുവെങ്കിലും പൊലീസ് നടപടി ഭയന്ന് ആരും ഹാള്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചാണ് സര്‍ക്കാല്‍ അതിഥി മന്ദിരം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത് (ഇതാണ് ഇപ്പോഴത്തെ രാജാജി ഹാള്‍). കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ സമയം പാത്ത് നില്‍ക്കുന്ന ചിലര്‍ മുസ്‌ലിംലീഗ് നേതൃത്വത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സില്‍ നടക്കുമ്പോള്‍ ലീഗ് പിരിച്ചുവിടണമെന്ന പ്രമേയം തങ്ങള്‍ അവതരിപ്പിച്ച് ലീഗിന്റെ പുനര്‍ജ്ജനി തടയാമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരം യോഗം ചേരാന്‍ ലീഗിന് വിട്ടു നല്‍കിയത്.
ചരിത്രം ചെവിയോര്‍ത്തുനിന്ന മാര്‍ച്ച് 10.. കൗണ്‍സില്‍ അംഗങ്ങള്‍ കാലത്തുതന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. എ.കെ ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കം. ഒരു മാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചരമത്തില്‍ അനുശോചിക്കുന്ന പ്രമേയമാണ് ആദ്യം അംഗീകരിച്ചത്. ഖാഇദെമില്ലത്ത് ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ജനറലുമായും പ്രധാനമന്ത്രിയുമായും താന്‍ നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘സ്വതന്ത്ര ഇന്ത്യയിലെ മാറിയ പരിതസ്ഥിതില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം’ എന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പി.കെ മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയത്തിന്മേല്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ 37 പേര്‍ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു. (141 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേരെ പങ്കെടുത്തുള്ളൂ)
മദിരാശിയില്‍ നിന്നുള്ള 13 പേരും ബംഗളുരു, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍ നിന്നുള്ള 4 പേരും മധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് ഇന്ത്യയില്‍ മുസ്‌ലിംലീഗിനെ നിലനിര്‍ത്തിയത്. മൗലാന ഹസ്‌റത്ത് മോഹാനി നിഷ്പക്ഷത പാലിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീപന്തവും ആയുഷ്‌കാലത്തിന്റെ പകുതി ഭാഗവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തടവറയില്‍ കിടക്കുകയും ചെയ്ത വീര വിപ്ലവകാരിയും വിശ്രുത കവിയുമായിരുന്ന മൗലാനാ ഹസ്‌റത്ത് മോഹാനിയെന്ന ഇതിഹാസം എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു വടിയും കുത്തിപ്പിടിച്ച്‌കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിനിധിയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
പ്രമേയത്തില്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യന്‍ മുസ്‌ലിം ലീഗ് ഇനി മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബാരിസ്റ്റര്‍ മെഹബൂബലി ബേഗ് (എം.എല്‍. എ വിജയവാഡ) ജനറല്‍ സെക്രട്ടറിയായും ഹാജി ഹസനലി പി ഇബ്രാഹിം (മഹാരാഷ്ട്ര) ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ മുസ്‌ലിംലീഗിന് പുതിയ നിയമാവലി തയ്യാറാക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. എം.എം ഖാന്‍ (എം.എല്‍.എ), എ.കെ ഹാഫിസ്‌ക്ക (ബോംബെ), സയ്യിദ് അബ്ദുറഊഫ് ഷാ (മധ്യപ്രദേശ്), ഇസ്മായില്‍ താബിഷ് (എഡിറ്റര്‍ ‘പാസ്ബാന്‍’), കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍. സി), ഹാജി അബ്ദുസത്താര്‍ സേട്ട് സാഹിബ് (എം.എല്‍. എ, സെന്‍ട്രല്‍), ബാരിസ്റ്റര്‍ യൂസുഫ് ശരീഫ്, മുഹമ്മദ് റസാഖാന്‍, കെ.എം സീതി സാഹിബ് മുതലായവരായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍.
പുതിയ നിയമാവലി വരുന്നതുവരെ 1944ല്‍ പുതുക്കിയ സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നിയമാവലി തന്നെ സ്വീകരിക്കാനും എന്നാല്‍ അതില്‍ ഇന്ത്യ എന്ന് പറഞ്ഞിടത്തൊക്കെ ഇന്ത്യന്‍ യൂണിയന്‍ എന്ന് ഭേദഗതി ചെയ്യാനും തീരുമാനമായി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുതകുന്ന ഒരു മാര്‍ഗരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. പ്രസിദ്ധമായ ആ മാര്‍ഗരേഖയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
1. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനികളും രാഷ്ട്രത്തിന്റെതാണ്.
2. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി തപാല്‍, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവയെല്ലാം ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്.
3. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
4. സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഗവണ്‍മെന്റ് എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടതാണ്.
5. തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കേണ്ടതാണ്.
6. വയോജന വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാക്കുക വഴി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആസ്പത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സറേ പരിശോധന കാലം തോറും നടത്തിവരേണ്ടതാണ്.
8. എല്ലാ വിധ പലിശയും ലഹരി വസ്തുക്കളും നിരോധിക്കുക.
ഇത്തരത്തിലുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സാമാന്യം സുദീര്‍ഘമായ ഒരു നയപരിപാടിയാണ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണം പുരോഗമിക്കുകയും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം സജീവമല്ലാതാവുകയും ചെയ്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് വിപ്ലവകരമായ ഒരു നയപരിപാടി അംഗീകരിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിപാടിയിലെ പലയിനങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന് ചിന്തയിലും നിഷ്ഠയിലും നിലപാടുകളിലും പുരോഗമനാത്മകമായ ഒരു മുഖം നല്‍കുന്നതാണ് ഈ നയരേഖ. പില്‍കാലത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധി കൊണ്ടു വന്ന ബാങ്ക് ദേശസാത്കരണത്തെയും പ്രിവി പേഴ്‌സ് നിരോധനത്തെയും കലവറ കൂടാതെ പിന്തുണക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞത് ഈ നയരേഖയുടെ ബലത്തിലാണ്. അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു കൊണ്ട് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കാനും വനഭൂമികള്‍ ദേശസാത്കരിക്കാനും മറ്റും മുസ്‌ലിംലീഗ് മുന്‍കൈയെടുത്തതും ഈ നയരേഖയുടെ ആത്മസത്ത ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
കഠിനതരമായ ഒട്ടേറെ കനല്‍പഥങ്ങള്‍ താണ്ടി നാം എഴുപതിലെത്തിയത് സുദീര്‍ഘമായ ഒരു നീണ്ടയാത്രക്ക് തുടക്കം കുറിക്കാനാണ്. ഒരു പ്രതീക്ഷയുമില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന ഹതഭാഗ്യരായ സഹജീവികളെ ഐശ്വര്യത്തിന്റെയും അഭിമാന ബോധത്തിന്റെയും സ്വപ്‌ന തീരത്തെത്തിക്കാനുള്ള ‘ലോങ് മാര്‍ച്ച്….’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending