Video Stories
‘അപ്പോള്‍ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്’

എ.എ വഹാബ്
ഖുര്‍ആനിലെ 81-ാം അധ്യായം ‘അത്തക്വീര്’ മക്കയില്‍ അവതരിച്ചത്. അവതരണ ക്രമം അനുസരിച്ച് ഏഴാമത്തേത്.
മുപ്പതാം ഭാഗത്തിലെ അധ്യായങ്ങളുടെ പൊതുസ്വഭാവം അനുവര്‍ത്തിച്ചുകൊണ്ടാണ് ഈ അധ്യായവും ആരംഭിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഒരിക്കലും ആവര്‍ത്തന വിരസതയുണ്ടാവില്ല. മനുഷ്യമനസ്സിന്റെ പ്രകൃതം മറന്നുപോകുന്നതാണ്. ‘ഇന്സാന്’ എന്ന വാക്കിന് ഇണങ്ങുന്നവന്‍ എന്നതോടൊപ്പം മറന്നുപോകുന്നവന്‍ എന്ന അര്‍ത്ഥവും ഉണ്ട്. മറവിക്ക് മരുന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ്. അതിനാലാണ് ഖുര്‍ആനെ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് അല്ലാഹു വിളിച്ചത്. മനുഷ്യ മനസ്സിന്റെ സ്വച്ഛപ്രകൃതം എത്ര ശുദ്ധമാണെങ്കിലും പരിസ്ഥിതി സമ്മര്‍ദ്ദം മനസ്സിന്റെ ദുര്‍ബലതയെ ബാധിക്കും. നമുക്ക് ആ ദൗര്‍ബല്യം ഉണ്ട്. അതിമനോഹരമായ ഒരു ചിത്രീകരണത്തിലൂടെ അല്ലാഹു അക്കാര്യം നമ്മെ പരീക്ഷിച്ചിട്ടുണ്ട്. വിലക്കപ്പെട്ട വൃക്ഷത്തോട് അടുക്കരുതെന്ന അല്ലാഹുവിന്റെ നിര്‍ദ്ദേശം ആദവും ഹവയ്യും മറന്നത് അവരുടെ അധമ മനസ്സിന്റെ സുഖഭോഗ തൃഷ്ണയെ പിശാച് പ്രചോദിപ്പിച്ചപ്പോഴാണല്ലോ.
ഇവിടെ ഈ അധ്യായത്തില്‍ വിശ്വാസവുമായി ബന്ധപ്പെട്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രപഞ്ച ചരിത്രത്തിലെ അതിഭീകരമായ ഒരു നാളിനെക്കുറിച്ചുള്ള പരാമര്‍ശമങ്ങളാണ് ഒന്നാമത്തേത്. മറ്റൊന്ന് മനുഷ്യന് മാര്‍ഗദര്‍ശനം നല്കുന്ന ദിവ്യബോധത്തെക്കുറിച്ചും. ലോകത്തെ കീഴ്മേല്‍ മറിച്ചുകൊണ്ട് എല്ലാം തകര്‍ക്കപ്പെടുന്ന അത്യന്തം ഭീതിജനകമായ ആ സംഭവം മനുഷ്യനെ മാത്രമല്ല നക്ഷത്രങ്ങളെയും പര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും വന്യമൃഗങ്ങളെയും ഭൂമിയെയും ആകാശത്തെയും എല്ലാം ഒരു പോലെ ബാധിക്കും.
ചടുലമായ ശൈലിയില്‍ തുളച്ചുകയറുന്ന പദവ്യന്യാസത്തിലൂടെ മനസ്സില്‍ ഭീതി പടര്‍ത്തുന്ന രീതിയിലാണ് അധ്യായം ആരംഭിക്കുന്നത്. ചുരുട്ടപ്പെടുന്ന സൂര്യന്, ഉതിര്‍ന്നു വീഴുന്ന താരകങ്ങള്‍, മരീചിക പോലെ മാഞ്ഞുപോകുന്ന മലകള്‍, ഗര്‍ഭം തികഞ്ഞ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന സന്ദര്‍ഭം. ഒരുമിച്ചു കൂട്ടപ്പെടുന്ന വന്യജീവികള്‍, ആളികത്തിക്കപ്പെടുന്ന ആഴികള്‍, ജഢത്തോടു ചേര്‍ക്കപ്പെടുന്ന ആത്മാവുകള്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് എന്തു കുറ്റത്തിനാണ് അവള് കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന രംഗം. കര്‍മത്തിന്റെ കണക്ക് പുസ്തകം തുറക്കപ്പെടുമ്പോള്‍ ഉപരിമണ്ഡലത്തിന്റെ മറനീക്കപ്പെടും. കുറ്റവാളികള്‍ക്ക് മുന്നില്‍ നരകം ജ്വലിപ്പിക്കപ്പെടുകയും സല്കര്മികള്ക്ക് മുന്നില്‍ സ്വര്‍ഗം അടുപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഓരോ മനുഷ്യനും തന്റെ യഥാര്‍ത്ഥ ജീവിത സമ്പാദ്യമെന്തെന്ന് വ്യക്തമായി തിരിച്ചറിയും.
അല്ലാഹു സത്യം ചെയ്തു പറയുമ്പോള്‍ അതിന്റെ ഗൗരവം ഏറെ വ്യക്തമാണ്. മിന്നിമറയുന്ന നക്ഷത്രങ്ങളാണെന്ന സത്യം, വിടപറയുന്ന രാത്രിയാണെ സത്യം, ആദരണീയനായ ഒരു ദൂതന്റെ വാക്കുകളാണിത്. സുഭദ്രമായ ദിവ്യാസനമുടയവന്റെ സന്നിധിയില്‍ ശക്തിയുള്ളവനും അനുസരിക്കപ്പെടുന്നവനും വിശ്വസ്ഥനുമായ ദൈവദൂതന്റെ വാക്കുകള്‍. ജിബ്രീലിനെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പിന്നെ ഖുറൈശികളോട് തിരിഞ്ഞുപറയുന്നു. ‘നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തനൊന്നുമല്ല, വ്യക്തമായ ചക്രവാളത്തില്‍ അദ്ദേഹം ദൈവീകദൃഷ്ടാന്തങ്ങള്‍ ദര്ശിച്ചിട്ടുണ്ട്. അദൃശ്യ സത്യങ്ങളുടെ കാര്യത്തില്‍ അദ്ദേഹം പിശുക്കു കാട്ടിയിട്ടില്ല. ആട്ടിയോടിക്കപ്പെട്ട ചെകുത്താന്റെ വാക്കുകളല്ല അദ്ദേഹം പറയുന്നത്. എന്നിട്ടും ഇതു ശ്രദ്ധിക്കാതെ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്. ഓര്‍ക്കുക!
ഇതു ലോകര്‍ക്കുള്ള ഉള്‍ബോധനം തന്നെയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ നേര്‍വഴി സ്വീകരിക്കാം. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങള്‍ക്കതിന് കഴിയില്ല.
സൂറത്തുത്തക്വീര്‍ പാരായണം ചെയ്യുന്നവന് ശ്വാസം അടക്കിപ്പിടിച്ചേ അത് പൂര്‍ത്തിയാക്കാനാവുകയുള്ളൂ. ഓരോ വാചകത്തിന്റെയും അര്‍ത്ഥത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയാല്‍ അവന്റെ ഹൃദയത്തെ നടുക്കും. നമുക്ക് ഭൂമിയില്‍ ആശ്വാസത്തോടെ ജീവിക്കാന്‍ സൂര്യന്റെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്നത് അധികം ചിന്തിക്കാതെ തന്നെ സാധാരണക്കാര്‍ക്ക് പോലും ഗ്രാഹ്യമാകുന്നതാണ്. അതു ചുരുട്ടപ്പെടുകയും ഇന്നു പറയപ്പെടുന്ന ഗുരുത്വാകര്‍ഷണ ശക്തി നശിച്ച് നക്ഷത്രങ്ങള്‍ സ്ഥാനം തെറ്റുകയും പതിച്ചിരിക്കുന്ന പര്‍വ്വതങ്ങള്‍ ധൂമധൂളികളെപ്പോലെ അന്തരീക്ഷത്തില്‍ പാറിപ്പറക്കുകയും ചെയ്യുന്ന ഒരവസ്ഥ നമുക്കിന്ന് വിഭാവനയില്‍ പോലും കാണാനാവില്ല. അന്ന് മനുഷ്യന് ഏറ്റവും വിലയുള്ളതായി കരുതിയിരുന്നതെല്ലാം ഉപേക്ഷിച്ചോടും എന്നതിന്റെ ഉപമയാണ് അറബികള്‍ ഏറെ വിലയുള്ളതായി കരുതിപ്പോരുന്ന പ്രസവമടുത്ത ഒട്ടകങ്ങളെ ഉപേക്ഷിക്കപ്പെടും എന്ന പ്രയോഗം. കണ്ടാല്‍ കടിച്ചുകീറുന്ന ഹിംസ്രജന്തുക്കള്‍ പോലും അന്തംവിട്ട് ഒരുമിച്ചു നില്ക്കും. ആഴികള്‍ ആളികത്തിക്കപ്പെടും അന്ന്.
അതിശക്തമായ പ്രഹരങ്ങളോടെ ഹൃസ്വമായി ലോകാന്ത്യത്തിന്റെ ഭീതിപ്പെടുത്തുന്ന സംഭവങ്ങളെ സൂചിപ്പിച്ച തൊട്ടുടനെ പുനരുദ്ധാനത്തിലെ വിചാരണ രംഗത്തിന്റെ ഗൗരവമായ രംഗത്തെയാണ് എടുത്തുപറയുന്നത്. ഭൂമിയില്‍ നടന്ന നികൃഷ്ടമായ ഒരു ദുരാചാരത്തിന്റെ പേടിപ്പെടുത്തുന്ന വിചാരണ; ഇരയോട് എന്തിന് കൊല്ലപ്പെട്ടു എന്നു ചോദിക്കുമ്പോള്‍ കൊലപാതകിയോട് എങ്ങനെയായിരിക്കും ചോദിക്കുക? അതിന്റെ ഗൗരവം മനസ്സിലാക്കാനാണ് അത്തരം ഒരു പ്രയോഗം. സ്വര്‍ഗവും നരകവും അതതിന്റെ സ്വഭാവത്തോടെ അതതിന് അര്‍ഹരായവര്‍ നോക്കി കാണുന്ന രംഗം. ജീവിതത്തില്‍ താനെന്തെല്ലാം ചെയ്തു എന്ന് ഓരോരുത്തരും വ്യക്തമായി അറിയും എന്ന താക്കീത് ആ അവസ്ഥ വന്നെത്തുന്നതിന് മുമ്പ് ജീവിതം നന്നാക്കാനുള്ള ഒരു മനശ്ശാസ്ത്ര ചികിത്സയാണ്. നക്ഷത്രങ്ങളെയും രാത്രിയെയും പ്രഭാതത്തെയും സാക്ഷിയാക്കിക്കൊണ്ട് തുടര്‍ന്ന് അല്ലാഹു പറയുന്നത് ഖുര്‍ആന്‍ എന്ന മഹാ ഉള്‍ബോധനത്തെ സംബന്ധിച്ചാണ്. ദൈവ സാമീപ്യം സിദ്ധിച്ച വിശ്വസ്ഥനായ ജിബ്രീല്‍ സച്ചരിതനായ ഒരു പ്രവാചകന് അല്ലാഹുവില്‍ നിന്ന് എത്തിച്ചുകൊടുത്ത മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഒരുള്‍ബോധനമാണത്. ഇത്രയും മഹത്തായ ഒരു ജീവിതദര്‍ശന ഗ്രന്ഥം കിട്ടിയിട്ടും അതുപമിച്ചു പകര്‍ത്താതെ മനുഷ്യരേ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന അര്‍ത്ഥവത്തായ ഒരു ചോദ്യം.
അല്ലാഹു എല്ലാവരോടും ചോദിക്കുന്നു. സത്യവിശ്വാസം മനസ്സിലുള്ളവരെ കിടിലം കൊള്ളിക്കുന്നതാണാ ചോദ്യം. ഒരു നിര്‍ബന്ധവുമില്ല ഉദ്ദേശിക്കുന്നവന് അത് സ്വീകരിച്ച് സന്മാര്ഗത്തില് ചരിച്ച് ജീവിത വിജയം നേടാം. നിഷേധിക്കുന്നവന് നിഷേധിച്ച് നാശമടയുകയും ചെയ്യാം. ആരെങ്കിലും സ്വീകരിച്ച് രക്ഷപ്പെടാന്‍ വഴി കണ്ടാല്‍ അവന് ധരിക്കണ്ട അതവന് സ്വയം കണ്ടെത്തിയതാണെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രം. നിഷേധിക്കത് കിട്ടാതെ പോയത് സ്വന്തം മനസ്സിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും കൊണ്ടും മാത്രമാണ്. ഇവിടെയാണ് ഓരോരുത്തരും അവനവന്റെ അന്തിമ വിധിക്ക് ഉത്തരവാദിയാകുന്നത്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
-
kerala3 days ago
കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു