Connect with us

More

ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേത്: കേന്ദ്രം

Published

on

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക മനുഷ്യ കുലത്തിന് സാധിക്കുന്ന കാര്യമല്ലെന്ന് അവകാശപ്പെട്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ നിര്‍മ്മിത സോഫ്റ്റ് വെയറിലാണെന്ന് യു.ഐ.ഡി.എ.ഐ തന്നെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഐ.ടി ഭീമന്മാര്‍ വരെ ഉപയോക്താക്കളുടെ വിവര ചോര്‍ച്ചയില്‍ വെള്ളം കുടിക്കുമ്പോഴാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യ കുലത്തിന് അസാധ്യമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം.

2048 എന്‍ക്രിപ്ഷന്‍ കോഡുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ അശോക് പാണ്ഡേ വിശദീകരിച്ചു. വിവരങ്ങള്‍ പ്രപഞ്ചമുള്ളിടത്തോളം കാലം നിലനില്‍ക്കും. വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണ്. ആധാറിലെ ബയോമെട്രിക് വിവരങ്ങളടക്കം ആര്‍ക്കുവെണമെങ്കിലും ചോര്‍ത്താന്‍ കഴിയുമെന്ന ഹര്‍ജിക്കാരുടെ വാദം യു.ഐ.ഡി.എ.ഐ സി.ഇ.ഒ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തന്നെ വിവര ചോര്‍ച്ചക്കുള്ള സാധ്യത വ്യക്തമാണ്. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും സെര്‍വര്‍ ഇന്ത്യയുടേതാണെന്നും അതിനാല്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നും മാത്രമാണ് അദ്ദേഹം പറയുന്നത്.

അതായത് വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭിക്കില്ലെന്ന് തീര്‍ത്തു പറയാന്‍ യു.ഐ.ഡി.എ.ഐക്ക് കഴിയുന്നില്ലെന്ന് ചുരുക്കം. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സി.ഇ.ഒ അറിയിച്ചു. രാജ്യസുരക്ഷയുടെ ഭാഗമായി അത്രയും അത്യാവശ്യമാണെന്ന് കണ്ടാല്‍ മാത്രമേ എന്‍.ഐ.എക്കും, സി.ബി.ഐക്കും ആധാറിലെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ അവകാശമുള്ളൂ. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി, മതം എന്നിവ ആധാറിനു വേണ്ടി ശേഖരിക്കുന്നില്ലെന്നും പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ എല്ലായിപ്പോഴും വിജയകരമാണെന്ന് പറയാനാവില്ലെന്ന പാണ്ഡെയുടെ വിശദീകരണം ആധാറിന്റെ പരിമിതി കൂടി വ്യക്തമാക്കുന്നതാണ്. ആധാറുമായി ബന്ധപ്പെടുത്തിയ രേഖകള്‍ ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകുന്നില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് പാണ്ഡേ കോടതിയില്‍ സമ്മതിച്ചു. ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകാത്തതിനാല്‍ പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാണ്ഡേയുടെ പ്രസ്താവന. ഇത്തരം ഘട്ടങ്ങളില്‍ സേവനങ്ങള്‍ റദ്ദാക്കരുതെന്നും ഇത് മറികടക്കാന്‍ സംവിധാനം കണ്ടെത്തണമെന്നും സര്‍ക്കാറിനോട് യു.ഐ.ഡി.എ.ഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാരുടെ ഐഡന്റിറ്റി പരിശോധനക്കായി പൂര്‍ണമായും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയെ ആശ്രയിക്കരുതെന്നും പാണ്ഡെ കോടതിയെ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ യോജിക്കാത്തതിന് ഇന്റര്‍ നെറ്റ് കണക്ഷനിലെ അപാകത, ഉപകരണങ്ങളുടെ അപാകത എന്നിവ കാരണമായേക്കാം. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് പോയന്റ് പ്രസന്റേഷന്‍ ചൊവ്വാഴ്ചയും തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending