Connect with us

Video Stories

കാലത്തിന്റെ ദൗത്യവുമായി ആത്മാഭിമാന യൗവനം

Published

on

പി.എം സാദിഖലി

‘അടുത്ത തലമുറയിലെ കുട്ടികള്‍ ധാരാളികളായിരിക്കും. അവരുടെ ഭാവി എന്തെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല’. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ നിന്നും 25 കിലോമീറ്ററുകള്‍ക്കപ്പുറത്ത് സക്കാറയില്‍ സ്ഥിതി ചെയ്യുന്ന പിരമിഡിന് താഴെ എഴുതിവെച്ച വാചകങ്ങളാണിത്. ബി.സി 2800ല്‍ സോഷെയര്‍ എന്ന ഫറോവയുടെ സ്മാരകമായി നിര്‍മിച്ച ഈ പിരമിഡിന്റെ വാസ്തു ശില്പിയായ ഇമന്‍ഹോട്ടപ്പ് എഴുതിയ വാക്കുകള്‍ ഇപ്പോഴും അതിന് ചുവടെയുണ്ട്. ഈ പല്ലവി പലരും ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് സമൂഹത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പ്രവാചകന്മാര്‍ വരികയും മനുഷ്യന്‍ ചന്ദ്രനില്‍ വരെ കാലുവെക്കുകയും ചെയ്ത കാലങ്ങളിലൂടെയുമാണ് ലോകം കടന്നുപോയത്.

പുതിയ തലമുറയെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ഒരു പോലെ സമൂഹം പങ്കുവെക്കുന്ന കാലമാണിത്. കണ്ണടച്ചു തുറക്കും മുമ്പെ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തെ ജീവിത രീതികളും സാമൂഹ്യ പ്രശ്‌നങ്ങളും പ്രവചനാതീതമാണ്. മല കയറുന്ന ഒരു യാത്രാ സംഘത്തിന്റെ നായക സ്ഥാനത്താണ് യുവാവ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും ഇറക്കവും കയറ്റവുമെല്ലാം അതിജീവിച്ചു കൊണ്ട് തന്റെ സംഘത്തെ മുന്നോട്ടു നയിക്കുക എന്നതാണ് അവനേറ്റെടുക്കേണ്ട വെല്ലുവിളി. അതിനുള്ള മനോധൈര്യം കൈവരിക്കാനുള്ള ആശയാടിത്തറയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിക്കേണ്ടത്. സത്യസന്ധതയും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നേടിയെടുത്തു മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് മുസ്‌ലിം യൂത്ത്‌ലീഗ് യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കിയത്.

സമൂഹത്തിന്റെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും പരിഹരിക്കുക എന്ന ബാധ്യത ആദ്യം എത്തിച്ചേരുന്നത് യുവാക്കളിലാണ്. തന്റെ ജീവിത പരിസരത്തുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരു വിഷമ ഘട്ടത്തിലെത്തുമ്പോള്‍ ആശയോടു കൂടി ഉറ്റുനോക്കുന്നത് യുവാക്കളിലേക്കാണ്. വാര്‍ധക്യം കൂട്ടുകൂടാനാഗ്രഹിക്കുന്നതും സുരക്ഷിതത്വം നഷ്ടപ്പെട്ടുപോകുമെന്ന ഭയപ്പാടുണ്ടാകുമ്പോള്‍ ഓരോ സഹോദരിയും തനിക്ക് കാവലായി കാണുന്നതും അവനെയാണ്.

അധികാരം ജനനന്മയെന്ന അടിസ്ഥാനപരമായ ലക്ഷ്യങ്ങളെ വിട്ട് പക്ഷപാതപരമായ നിലപാടുകളിലേക്ക് നീങ്ങുമ്പോള്‍ തിരുത്തലിന്റെ ശബ്ദമുയരേണ്ടത് യുവാവില്‍ നിന്നാണ്.
സമകാലിക ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളില്‍ ബഹുഭൂരിഭാഗവും ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയ സമീപനങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണ്. ഇന്ത്യന്‍ ഭരണകൂടം ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ ജെ. എന്‍.യുവില്‍ നിന്ന് നജീബെന്ന ഒരു യുവാവിനെ കാണാതായിട്ട് ആഴ്ചകള്‍ പലതായി. സംഘ്പരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് കാരണമായി പറയുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം ഇതിനെതിരായി നടത്തുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതും ഒരു ഉദാഹരണമായി പറയാം. പത്രങ്ങളോടും ദൃശ്യമാധ്യമങ്ങളോടുമുള്ള ഭരണ കൂടത്തിന്റെ സമീപനങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ദലിതരും മുസ്‌ലിംകളുമടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ശരീഅത്തിനെതിരായി നടത്തുന്ന ഭരണകൂടത്തിന്റെ നീക്കങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണ്.

ഇന്ത്യ നമുക്കൊരു വികാരമാണ്. രാജ്യത്തോടുള്ള അഭിനിവേശം, എല്ലാം ത്യജിക്കാനും ജീവന്‍ സമര്‍പ്പിക്കാനും ആ വികാരം നമ്മുടെ പൂര്‍വ്വികരെ ആവേശഭരിതരാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയം നമ്മെ സമര സജ്ജരാക്കി. അധികാരത്തിനും പദവിക്കും അവര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. എന്നാല്‍ രാജ്യം ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ പലപ്പോഴും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചു. തത്വങ്ങളെ വളര്‍ത്തിയെടുക്കേണ്ട രാഷ്ട്രീയം തന്ത്രങ്ങള്‍ക്ക് വഴിമാറിപ്പോയത് ഇന്നിന്റെ അപചയം.

ഫാസിസം അപകടപ്പെടുത്തുന്ന നിര്‍ണ്ണായക ഘട്ടത്തിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നത്. പൂര്‍വ നേതാക്കള്‍ സമര്‍പ്പിച്ച ത്യാഗവും സന്നദ്ധതയും ഇങ്ങനെ ഒരിന്ത്യക്കു വേണ്ടിയായിരുന്നില്ല. സമഭാവനയില്‍ സര്‍വ്വരും കഴിയുന്ന മാനവികതയുടെ ഒരു ‘ലോക മാതൃക’യാണ് അവര്‍ സ്വപ്‌നം കണ്ടത്. ഈ തിരിച്ചറിവ് പുതിയ തലമുറയില്‍ സന്നിവേശിപ്പിക്കാനും അവരെ സമര്‍പ്പണ സജ്ജരാക്കാനും മുസ്‌ലിം യൂത്ത്‌ലീഗ് ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.

യുവതലമുറയില്‍ വലിയ പ്രതീക്ഷയാണ് നാം അര്‍പ്പിക്കേണ്ടത്. ഏകാധിപതികള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് വിജയം കൈവരിച്ചവരുടെ ചരിത്രം അവര്‍ക്ക് പ്രചോദനമാകണം. അധികാരത്തിന്റെ അഹന്തയോടുള്ള പോരാട്ടം പ്രവാചകന്‍ ഇബ്രാഹിം (അ) നയിച്ചത് വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. രാഷ്ട്രീയം അധികാര സ്ഥാനങ്ങളെ കയ്യടക്കി വെക്കാനുള്ളതാണെന്ന ധാരണ സമൂഹത്തിനകത്ത് പടര്‍ന്നു പിടിച്ചിരിക്കുന്നു. അധികാര സ്ഥാനങ്ങളേയും മാനുഷിക വികാരങ്ങളുടെ പ്രലോഭനങ്ങളെയും അതിജീവിച്ച യൂസുഫ് നബി യുവത്വത്തിന് മാതൃകയാണ്. യുവാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും തീരുമാനങ്ങളെടുക്കാനും കഴിവും സന്നദ്ധതയുമുള്ള യുവത്വം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അവര്‍ വരിക തന്നെ ചെയ്യും. ഈ ലോകത്തെ മാറ്റിമറിക്കാന്‍ വിശ്വാസിയായ ഒരു യുവാവിന് അനീതിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ പ്രവാചകന്മാര്‍ മുതല്‍ ഇന്നുവരെ കടന്നുപോയ നേതൃനിര ആത്മവിശ്വാസം പകരും. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെയുള്ള മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ ഊര്‍ജ്ജം സിരകളില്‍ വഹിച്ചുകൊണ്ട് മുസ്‌ലിം യൂത്ത്‌ലീഗിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ ഒരുമിച്ചു ചേരുകയാണ്; കാലത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍.
(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending