Connect with us

Video Stories

അമ്പടാ, സൂപ്പര്‍ പൂനെ

Published

on

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ഡര്‍ബി എന്നു വിശേഷിപ്പിക്കുന്ന മുംബൈ – പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്. ഈ ജയത്തോടെ പൂനെ സിറ്റി , കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.

മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ 4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ് സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍ എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം ലിയോ കോസ്റ്റയെ മുംബൈയ്ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ ഇറക്കി.

12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്്‌നാജ് സിംഗ് പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടിയാഗോ കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്ക്ക് അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട് ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്ക്കും നാരായണന്‍ ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം. എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍ മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ മനോഹരമായി പന്ത് തട്ടിയകറ്റി.

ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍ ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.

രണ്ടാം പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്ക്കു വേണ്ടി എഎഫ്‌സി കപ്പില്‍ കളി്ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത് പോസ്റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍ മുഖത്തേക്കുള്ള പാസില്‍ ക്രിസ്ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട് ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending