Connect with us

Video Stories

അമ്പടാ, സൂപ്പര്‍ പൂനെ

Published

on

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ഡര്‍ബി എന്നു വിശേഷിപ്പിക്കുന്ന മുംബൈ – പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്. ഈ ജയത്തോടെ പൂനെ സിറ്റി , കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.

മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ 4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ് സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍ എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം ലിയോ കോസ്റ്റയെ മുംബൈയ്ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ ഇറക്കി.

12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്്‌നാജ് സിംഗ് പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടിയാഗോ കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്ക്ക് അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട് ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്ക്കും നാരായണന്‍ ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം. എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍ മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ മനോഹരമായി പന്ത് തട്ടിയകറ്റി.

ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍ ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.

രണ്ടാം പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്ക്കു വേണ്ടി എഎഫ്‌സി കപ്പില്‍ കളി്ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത് പോസ്റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍ മുഖത്തേക്കുള്ള പാസില്‍ ക്രിസ്ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട് ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending