Connect with us

Video Stories

അമ്പടാ, സൂപ്പര്‍ പൂനെ

Published

on

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ഡര്‍ബി എന്നു വിശേഷിപ്പിക്കുന്ന മുംബൈ – പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്. ഈ ജയത്തോടെ പൂനെ സിറ്റി , കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.

മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ 4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ് സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍ എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം ലിയോ കോസ്റ്റയെ മുംബൈയ്ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ ഇറക്കി.

12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്്‌നാജ് സിംഗ് പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടിയാഗോ കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്ക്ക് അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട് ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്ക്കും നാരായണന്‍ ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം. എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍ മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ മനോഹരമായി പന്ത് തട്ടിയകറ്റി.

ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍ ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.

രണ്ടാം പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്ക്കു വേണ്ടി എഎഫ്‌സി കപ്പില്‍ കളി്ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത് പോസ്റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍ മുഖത്തേക്കുള്ള പാസില്‍ ക്രിസ്ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട് ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending