Connect with us

Sports

സന്നാഹം ഇന്നുമുണ്ട്

Published

on

 

മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര്‍ മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്‌പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ സ്പാനിഷ് സംഘത്തിന് ഇന്ന് അര്‍ജന്റീനിയന്‍ വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 2006ലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് അര്‍ജിന്റീന ഇന്നിറങ്ങുന്നത്. യോഗ്യത റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും മെസുയുടേയും അഗ്വൂറോയുടേയും അഭാവത്തില്‍ നേടിയ ജയം ടീമിന് ചെറുതല്ലാത്ത ആത്മ ബലമാണ് നല്‍കുന്നത്. അതേ സമയം സന്നാഹ മത്സരത്തില്‍ ജര്‍മ്മനിയുമായി സമനില പാലിച്ച സ്‌പെയിയിനിന് ലോകകപ്പിന് മുമ്പ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ന്. സ്‌പെയിനിനെക്കാളും രണ്ട് റാങ്ക് മുകളിലായി ഫിഫ റാങ്കിങില്‍ നാലാം സ്ഥാനത്താണ് മെസിയുടെ അര്‍ജന്റീന. എട്ടു വര്‍ഷം മുമ്പാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-1ന് വിജയിച്ചിരുന്നു. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഡേവിഡ് സില്‍വ ഇന്ന് സ്പാനിഷ് സംഘത്തോടൊപ്പമുണ്ടാകും. ജര്‍മ്മനിക്കെതിരെ സൈഡ് ബെഞ്ചിലിരുത്തിയ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലന്‍സോ എന്നിവര്‍ക്കും ഇന്ന് അവസരം ലഭിച്ചേക്കും. ഇറ്റലിക്കെതിരെ കളിക്കാതിരുന്ന ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, മഷരാനോ തുടങ്ങിയവര്‍ക്ക് ഇന്ന് അര്‍ജന്റീനിയന്‍ നിരയില്‍ അവസരം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ബെലോ ഹൊറിലോണ്ടയില്‍ നാലു വര്‍ഷം മുമ്പേറ്റ 7-1ന്റെ അപമാനകരമായ തോല്‍വിയുടെ വേട്ടയാടല്‍ മാറ്റാന്‍ ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ സന്നാഹ മത്സരത്തിനിറങ്ങുന്നു. ആളുകള്‍ ഇപ്പോഴും ജര്‍മ്മനിക്കെതിരെ എന്നു പറയുമ്പോള്‍ 7-1ന്റെ തോല്‍വിയെ കുറിച്ചാണ് പറയുക. എന്നാല്‍ സ്‌പോര്‍ട്‌സിലെ വെല്ലുവിളി എന്നതിനേക്കാളുപരി ഇത് വൈകാരികമായ വെല്ലുവിളിയാണെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെ തന്നെ പറയുന്നത്. പക്ഷേ ഇത്തവണ കളി മാറും, തങ്ങളുടെ മികച്ച പ്രകടമായിരിക്കും പുറത്തെടുക്കുക എന്ന് ടിറ്റെ ആണയിടുന്നു. ലോകകപ്പിന് ശേഷം 2016 റിയോ ഒളിംപിക്‌സില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ബ്രസീല്‍ പെനാല്‍റ്റിയില്‍ മത്സരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീനിയര്‍ തലത്തില്‍ ഇരു ടീമുകളും 2014 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഡഗ്ലസ് കോസ്റ്റക്കു പകരം ഇന്നത്തെ മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയായിരിക്കും മഞ്ഞപ്പടക്കു വേണ്ടി കളിക്കുക.
അതേ സമയം വെള്ളിയാഴ്ച സ്‌പെയിനിനെതിരെ 1-1ന് സമനില പാലിച്ച ടീമില്‍ തോമസ് മ്യൂളര്‍, മെസ്യൂട്ട് ഓസില്‍, എംറെ കാന്‍ തുടങ്ങിയവരടക്കം അഞ്ചു മാറ്റങ്ങള്‍ വരുത്തുമെന്ന് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ സൂചന നല്‍കിയിട്ടുണ്ട്. യുവ താരങ്ങളെ വെച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ജര്‍മ്മനിക്ക് ബ്രസീലിനെ മറികടക്കാന്‍ നിരവധി തന്ത്രങ്ങളുണ്ടെന്നാണ് കോച്ച് പറയുന്നത്. ഫ്രാന്‍സ് ഇന്ന് റഷ്യക്കെതിരെ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തിലവര്‍ കൊളംബിയയോട് തോറ്റിരുന്നു.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending