Connect with us

More

കേന്ദ്രമന്ത്രിമാരെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്‍.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍.
ആര്‍.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു വാക്ക് ഉരിയാടുന്നില്ല. രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ അവമതിച്ചും നശിപ്പിച്ചുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആര്‍.എസ്.എസിന്റെ ഈ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും മോചിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നിങ്ങള്‍ ബോധവാന്മാരാണോ എന്നെനിക്കറിയില്ല. ഓരോ മന്ത്രിയുടേയും ഓഫീസില്‍ ഓരോ ആര്‍.എസ്.എസുകാരന്‍ കുത്തിയിരിക്കുന്നുണ്ട്. അവരാണ് എന്തു ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളുടെയും തകര്‍ച്ചയാണ് ഇതിന്റെ പരിണിത ഫലം. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ഈ സംവിധാനത്തിലൂടെ തകര്‍ത്ത് തരിപ്പണമാക്കി.
നോട്ടു നിരോധനം നടപ്പാക്കരുതെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ ഉപദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധന തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോ കേന്ദ്രമന്ത്രിസഭക്കോ പോലും ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആരാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) അനാദരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ആളുകള്‍ ഉയര്‍ന്നു വന്നത്. അവിഹിതമായ മാര്‍ഗങ്ങളിലൂടെ അവര്‍ നേട്ടങ്ങളുണ്ടാക്കിയത്. പിയൂഷ് ഗോയലിന്റെ(കേന്ദ്ര റെയില്‍വേ മന്ത്രി) കാര്യവും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രമോട്ടറായ കമ്പനി 650 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു -രാഹുല്‍ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും ചെറുകിട – ഇടത്തരം വ്യവസായ മേഖലകളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പരിശീലനം സിദ്ധിച്ച തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കും. ചൈന ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാണ്.
ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ 15 ബിസിനസ് ഭീമന്മാര്‍ക്ക് മാത്രമാണ് നിലവില്‍ ഇതിന്റെ നേട്ടം ലഭിച്ചു കൊണ്ടിരിക്കുന്നത്. അനില്‍ അംബാനിക്ക് 45,000 കോടി രൂപ വായ്പ നല്‍കുന്നു. റഫേല്‍ യുദ്ധ വിമാന കരാറില്‍ പങ്കാളിത്തം നല്‍കുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരായി മോദി സര്‍ക്കാര്‍ മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending