Connect with us

Video Stories

നാല് മില്യന്‍ സന്ദര്‍ശകര്‍; റെക്കോര്‍ഡുമായി ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്

Published

on

 

:

ഷാര്‍ജ: റെക്കോര്‍ഡ് സന്ദര്‍ശകരെ സ്വീകരിച്ച് ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്. വൃത്തിയിലും സൗകര്യത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടന വര്‍ഷം വരവേറ്റത് നാല് മില്യന്‍ സന്ദര്‍ശകരെ.
നിത്യവും നൂറുക്കണക്കിന് പേര്‍ സമയം ചെലവഴിക്കാനെത്തുന്ന കേന്ദ്രം കൂടിയായി മാര്‍ക്കറ്റ്. കഴിഞ്ഞ വര്‍ഷം മാത്രം 30 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും അല്‍ജുബൈല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. 229 ടൂറിസം പ്രോത്സാഹന കമ്പനികളുടേതായി ആറായിരത്തിലധികം വിദേശ പൗരന്മാര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ ചാരുതയും കച്ചവട മഹിമയും കണ്ട് മനസ്സിലാക്കാനെത്തി. സന്ദര്‍ശകര്‍ക്കും ഇടപാടുകാര്‍ക്കുമെല്ലാം സംതൃപ്തി നല്‍കുന്ന അനുഭവമാണ് ഷാര്‍ജ കോര്‍ണിഷിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റ്.
സുഖകരവും ആയാസകരവുമായ വ്യാപാര അനുഭവമാണ് അല്‍ ജുബൈല്‍ മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ കീശ ചോരാത്ത വിലയില്‍ ലഭ്യമാക്കുന്നു വെന്നതാണ് ഈ വ്യാപാര സമുച്ചയത്തിന്റെ സവിശേഷത. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണമുള്ളതിനാല്‍ ഉപയോഗ യോഗ്യമല്ലാത്ത ഒരൊറ്റ ഉല്‍പന്നങ്ങളും ഇവിടെ വില്‍പനക്ക് വെക്കാന്‍ സാധ്യമല്ല. ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങള്‍ ലഭിക്കുമെന്ന കാരണത്താല്‍ വന്‍ തോതില്‍ സ്വദേശികള്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുന്നു.
പഴം-പച്ചക്കറി, മാംസം, മത്സ്യം, ഈത്തപ്പഴം തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രം നിരവധി സ്റ്റാളുകളുണ്ട് മാര്‍ക്കറ്റില്‍. കൂടാതെ, കഫ്റ്റീരിയ, മൊബൈല്‍, സൂപര്‍ മാര്‍ക്കറ്റ്, ഭക്ഷ്യ ശാല തുടങ്ങിയവയും. സ്റ്റാള്‍ നടത്തിപ്പുകാരില്‍ അധികവും മലയാളികളാണ്. അറബ് വംശജരും ബംഗഌദേശ് പൗരന്മാരും സ്റ്റാള്‍ ഉടമകളായുണ്ട്. ശുചിത്വത്തിലും പരിചരണത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നതും അല്‍ ജുബൈല്‍ മാര്‍ക്കറ്റിലേക്ക് വന്‍ തോതില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. ഈദ്-ദേശീയ ദിനം തുടങ്ങിയ ആഘോഷ ദിനങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് കൂടി ജുബൈല്‍ മാര്‍ക്കറ്റ് വേദിയാകുന്നു. 1,075 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ജുബൈല്‍ മാര്‍ക്കറ്റ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ്.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending