Connect with us

Video Stories

സിറിയ: ഭീഷണിയുമായി യു.എസ് വഴിവിട്ട കളി വേണ്ടെന്ന് റഷ്യ

Published

on

 

യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ രണ്ടു രാജ്യങ്ങളും പരസ്പരം വെല്ലുവിളിച്ചു.
രക്ഷാസമിതി നടപടിയെടുത്താലും ഇല്ലെങ്കിലും ആക്രമണത്തിന് മറുപടി നല്‍കാന്‍ യു.എസ് തയാറാണെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. നീതി നടപ്പാക്കിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. യു.എന്‍ രക്ഷാസമിതി ചുമതല നിറവേറ്റിയെന്നോ സിറിയന്‍ ജനതയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നോ ചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. എന്തു തന്നെയായാലും അമേരിക്ക പ്രതികരിക്കുമെന്ന് നിക്കി ഹാലി വ്യക്തമാക്കി. എന്നാല്‍ റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബന്‍സസിയ ശക്തമായ ഭാഷയിലാണ് ഹാലിക്ക് മറുപടി പറഞ്ഞത്. സിറിയന്‍ ഭരണകൂടത്തിനെതിരെ എന്തെങ്കിലും സൈനിക നടപടിയുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. ദൂമയില്‍ സിറിയന്‍ ഭരണകൂടം രാസാകാക്രമണം നടത്തിയെന്നത് വ്യാജ വാര്‍ത്തയാണ്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് ആയുധ പരിശോധകരെ അയക്കാന്‍ റഷ്യ തയാറാണ്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും തന്റെ രാജ്യത്തിനെതിരെ ഭീഷണിയുടെ വാചകമടിക്കുകയാണ്. വളരെ പരുഷമായാണ് അവര്‍ പെരുമാറുന്നതെന്നും നെബന്‍സിയ കുറ്റപ്പെടുത്തി. സിറിയന്‍ പ്രശ്‌നത്തില്‍ അവര്‍ക്ക് വ്യക്തമായ നിലപാടില്ലെന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദൂമയിലെ രാസാക്രമണവുമായി ബന്ധപ്പെട്ട് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് യു.എസ്, റഷ്യ വാക്‌പോരാട്ടം വ്യക്തമാക്കുന്നത്. പതിവിന് വിപരീതമായി ഏറ്റുമുട്ടലിന്റെ ഭാഷയിലായിരുന്നു റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംസാരം. രാസാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തെ പ്രകോപനപരമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. സിറിയയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ ഭരണകൂടത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ചര്‍ച്ചാ വിഷയമായി. ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ശക്തമായാണ് രാസാക്രമണത്തോട് പ്രതികരിച്ചത്. സൈനിക നടപടി പരിഗണനയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ദൂമയിലെ രാസായുധ പ്രയോഗത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിറിയന്‍ ഭരണകൂടവും റഷ്യ ഉള്‍പ്പെടെ അവരെ പിന്തുണക്കുന്നവരും മറുപടി പറയേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു.
സിറിയന്‍ ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളും നിഗമനങ്ങളും അപകടകരമാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഓര്‍മിപ്പിച്ചു. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതിന് വിമതരും ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂമയില്‍ രാസായുധം പ്രയോഗിച്ചതിന് ഒരു തെളിവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്തദ്രി സെര്‍ജി ലാവ്്‌റോവും പറഞ്ഞിരുന്നു.

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending