Connect with us

More

2022 ഫിഫ ലോകകപ്പ്: ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമെന്ന് ബ്രസീലിയന്‍ താരം കാഫു

Published

on

ആര്‍ റിന്‍സ്

ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ പദ്ധതികളിലൂടെ മനോഹരമായ പരിവര്‍ത്തനമാണുണ്ടാകുന്നതെന്നും അതിനു സാക്ഷിയാകുന്നത് വിസ്മയകരമായ അനുഭവമാണെന്നും കാഫു പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാര്‍ക്കും ആസ്വാദകര്‍ക്കും മികച്ച അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കാഫു പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പരിപാടിയെയും അദ്ദേഹം അഭിനന്ദിച്ചു. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന്‍ അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രണ്ടുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കാഫു ചൂണ്ടിക്കാട്ടി. 2002ല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് നേടുമ്പോള്‍ കാഫുവായിരുന്നു ക്യാപ്റ്റന്‍. ദോഹയില്‍ സുപ്രീംകമ്മിറ്റിയുടെ ലെഗസി പവലിയന്‍ സന്ദര്‍ശിച്ചശേഷമാണ് കാഫു ഇക്കാര്യം പറഞ്ഞത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍നിന്നുള്ള യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച തന്റെ കാഫു ഫൗണ്ടേഷനും ജനറേഷന്‍ അമൈസിങും തമ്മിലുള്ള സാമ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കാഫുവിന്റെ ജന്‍മനാടായ സാവോപോളോയിലെ ജാര്‍ദിം ഐറീനിലാണ് കാഫു ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ കാഴ്ചപ്പാടും ലക്ഷ്യവും ദൗത്യവുമാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗണ്ടേഷനും പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ ഉള്‍ച്ചേരല്‍ കൈവരിക്കുന്നതില്‍ കായിക മേഖല പൊതുവിലും ഫുട്‌ബോള്‍ പ്രത്യേകിച്ചും വലിയ പങ്കുവഹിക്കുന്നുണ്ട്. സവിശേഷമായ പദ്ധതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗ്‌ണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറയ്ക്കുന്നതിനും ചെറുപ്പക്കാര്‍ക്ക് ഫുട്‌ബോള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കാഫു പറയുന്നു. 2014ലെ ഫിഫ ലോകകപ്പിന്റെ സമയത്താണ് ജനറേഷന്‍ അമൈസിങ് ആദ്യമായി കാഫുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍നിന്നുള്ള ജനറേഷന്‍ അമൈസിങിന്റെ അംബാസഡര്‍മാര്‍ കാഫുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സ് നടന്ന സമയത്ത് കാഫു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ബ്രസീലിനായി ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള താരമാണ് കാഫു. 142 മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീലിനായി രാജ്യാന്തര ജഴസിയണിഞ്ഞത്. സുപ്രീംകമ്മിറ്റിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറനേഷന്‍ അമൈസിങ് അഞ്ചുരാജ്യങ്ങളിലായി 30000പേര്‍ക്ക് പ്രയോജനം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്‌ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്. അല്‍ഖോര്‍, ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ ജനറേഷന്‍ അമേസിങിന്റെ ആഭിമുഖ്യത്തില്‍ പരിശീലനപരിപാടികള്‍ നേരത്തെ നടപ്പാക്കിയിരുന്നു.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending