Connect with us

More

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ്‌ സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ സൗദി

Published

on

മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് ഫഹദ് അല്‍ റൗകി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സലാഹിന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമാവും അന്തിമ തീരുമാനത്തിലെത്തുമെന്ന് ഈജിപ്ത് ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കയില്‍ ഹറമിനു പുറത്താണ് സലാഹിന് ഭൂമി നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൗരനായ സലാഹിന് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു നല്‍കാന്‍ സൗദി ഭരണകൂടം അനുവദിക്കുകയാണെങ്കില്‍ ഭൂമിയായിത്തന്നെ നല്‍കും. അല്ലെങ്കില്‍ ഈ സ്ഥലത്ത് സലാഹിന്റെ പേരില്‍ ഒരു പള്ളി നിര്‍മിക്കും. സലാഹിന് ആവശ്യമെങ്കില്‍ ഭൂമി വിറ്റ് തുക കൈമാറാനും ഒരുക്കമാണെന്ന് അല്‍ റൗകി വ്യക്തമാക്കി.

കളിക്കളത്തിലെ മികവിനും മാതൃകാപരമായ പെരുമാറ്റത്തിനുമുള്ള സമ്മാനം എന്ന നിലയ്ക്കാണ് മക്കയില്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്ന് അല്‍ റൗകി പറയുന്നു. ‘മതപരമായ സഹിഷ്ണുതയുടെയും മൂല്യങ്ങളുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആണ് മുഹമ്മദ് സലാഹ്. ബ്രിട്ടനിലെ മുസ്‌ലികള്‍ക്ക് റോള്‍ മോഡല്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പറ്റി നമുക്കെല്ലാം അഭിമാനിക്കാം.’ അല്‍ റൗകി പറയുന്നു.

സീരി എയില്‍ എ.എസ് റോമയ്ക്കും പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും വേണ്ടിയുള്ള മുഹമ്മദ് സലാഹിന്റെ മികച്ച പ്രകടനം താരത്തിന് ലോകമെങ്ങും നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 46 മത്സരങ്ങളില്‍ നിന്നായി 41 മത്സരങ്ങള്‍ നേടിയ താരം ചാമ്പ്യന്‍സ് ലീഗില്‍ പത്തു തവണയും ലക്ഷ്യം കണ്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എ.എസ് റോമക്കെതിരെ ലിവര്‍പൂള്‍ 5-2 ന് ജയിച്ചപ്പോള്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റും 25-കാരന്റെ വകയായിരുന്നു.

 

ഇസ്‌ലാം മത വിശ്വാസിയും മതചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താല്‍പര്യപ്പെടുന്നയാളുമായ സലാഹ്, മതരീതിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് മത്സരങ്ങള്‍ക്ക് ഇറങ്ങാറ്. ഗോളടിച്ചാല്‍ പ്രകോപനപരമായ ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുതിരാറില്ലാത്ത താരം മൈതാനത്ത് ‘സുജൂദ്’ നിര്‍വഹിക്കാറുമുണ്ട്. യാത്രകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന താരം ബ്രിട്ടീഷ് ജനതക്കിടയില്‍ മുസ്ലിംകളുടെ ഒരു പുതുമാതൃകയാണ്. ലിവര്‍പൂള്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് നിരവധി ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending