Connect with us

Culture

ഐ.പി.എല്‍: നായകന്‍ ശ്രേയാംസ് അയ്യറിനു കിഴീല്‍ ഡെവിള്‍സ് ജയിച്ചു തുടങ്ങി

Published

on

ഡല്‍ഹി: സത്യം-പുത്തന്‍ നായകന്‍ ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന്‍ പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്‌നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്‌സറുകളുടെ മാലപ്പടക്കത്തില്‍ ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന ഓവറില്‍ മാത്രം പിറന്നത് നാല് സിക്‌സറുകളാണ്. ടീം നേടിയത് നാല് വിക്കറ്റിന് 219 റണ്‍സ്. എളുപ്പത്തില്‍ ടീം ജയിക്കുകയും ചെയ്തു. ആറ് മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും അതിലൊന്നില്‍ മാത്രം ജയിക്കുകയും ചെയ്ത ഗൗതം ഗാംഭീര്‍ ഇന്നലെ കളിച്ചില്ല. പ്രതിയോഗികള്‍ തന്റെ മുന്‍ ടീമായതിനാലും പുതിയ താരങ്ങള്‍ക്ക് അവസരമാവട്ടെ എന്ന് കരുതിയുമാണ് ഗാംഭീര്‍ മാറിയത്. കോളിന്‍ മണ്‍റോക്കും ആദ്യ സംഘത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പകരം ഡാന്‍ കൃസ്റ്റ്യന്‍ വന്നപ്പോള്‍ കൊല്‍ക്കത്താ സംഘത്തിലേക്ക് ടോം കുറാന് പകരം മിച്ചല്‍ ജോണ്‍സണ്‍ വന്നു.

 

ഇനി നടക്കാനുള്ള എട്ട് മല്‍സരങ്ങളില്‍ ഏഴില്ലെങ്കിലും ജയിച്ചാല്‍ മാത്രമേ സാധ്യതയുള്ളു എന്ന് മനസ്സിലാക്കി തന്നെയായിരുന്നു സ്വന്തം മൈതാനത്ത് ഡല്‍ഹിക്കാരുടെ മുന്നേറ്റം. പ്രിഥി ഷാ എന്ന അണ്ടര്‍ 19 നായകന്‍ വെടിക്കെട്ടിന് തുടക്കമിട്ടു. മണ്‍റോയായിരുന്നു കൂട്ട്. ആദ്യ വിക്കറ്റ് സഖ്യം 54 വരെയെത്തി. പ്രിഥി തകര്‍പ്പന്‍ ഫോമിലായിരുന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും നിറം പകര്‍ന്ന ഇന്നിംഗ്‌സ്. 62 റണ്‍സാണ് യുവതാരം നേടിയത്. മൂന്നാമനായാണ് പുതിയ നായകന്‍ ശ്രേയാംസ് വന്നത്. നിലുറപ്പിക്കാനൊന്നും അദ്ദേഹം സമയമെടുത്തില്ല. ടീമിന്റെ അവസ്ഥ മാനിച്ച് കൊണ്ട് തകര്‍പ്പനടികളായിരുന്നു. പത്ത് പടുകൂറ്റന്‍ സിക്‌സറുകളാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. ബൗണ്ടറികള്‍ മൂന്ന് മാത്രം. നാല്‍പ്പത് പന്തില്‍ പുറത്താവാതെ 93 റണ്‍സ്. എല്ലാ ബൗളര്‍മാരും കാര്യമായി അടി വാങ്ങി. യുവ സീമര്‍ ശിവം മാവിയെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ കാര്യമായി ആക്രമിച്ചത്. നാല് ഓവറില്‍ 58 റണ്‍സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 27 റണ്‍സ് നേടി.

 

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തക്ക് തുടക്കം മുതല്‍ തിരിച്ചടിയേറ്റു. വലിയ സ്‌ക്കോര്‍ പിന്തുടരേണ്ട ബാധ്യതയില്‍ ക്രിസ് ലിന്‍ അഞ്ച് റണ്‍സുമായി പുറത്തായി. കൂറ്റനടിക്കാരന്‍ സുനില്‍ നരേന്‍ മൂന്ന് സിക്‌സറുകള്‍ പായിച്ച് അപകടസൂചന നല്‍കിയെങ്കിലും 26 ല്‍ മടങ്ങി. റോബിന്‍ ഉത്തപ്പക്ക് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. റാണ എട്ടിനും നായകന്‍ ദിനേശ് കാര്‍ത്തിക് 18 നും പുറത്തായതോടെ ചിത്രം വ്യക്തമായി. പക്ഷേ വിന്‍ഡീസുകാരന്‍ ആന്ദ്രെ റസല്‍ പതിവ് പോലെ ഞെട്ടിക്കല്‍ പ്രകടനം നടത്തി. അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ താരത്തെ പിന്തുണക്കാന്‍ പക്ഷേ മറ്റാരുമുണ്ടായിരുന്നില്ല.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending