Culture
കര്‍ണാടകയില്‍ ഗോലിയാത്തുകള്‍ക്കെതിരെ ദാവീദായി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ.
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പൊള്ളത്തരങ്ങളെ കണക്കിന് കൊട്ടിയാണ് സിദ്ധരാമയ്യയുടെ അഡാര്‍ ട്വീറ്റുകള്‍ തിളങ്ങുന്നത്.
പ്രചാരണത്തിനെത്തിയ യു.പി മുഖ്യമന്ത്രി യോഗിയെ അദ്ദേഹത്തിന്റെ നാട്ടിലെ വിഷയങ്ങള്‍ തുറന്നുവെച്ചാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനം.
At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.
I am sorry your CM is needed here in Karnataka. I am sure he will return soon & attend to his work there. https://t.co/RwgDrhdn82
— Siddaramaiah (@siddaramaiah) May 3, 2018
യു.പിയില്‍ പൊടിക്കാറ്റും പേമാരിയും കാരണം 64 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ. യു.പി മുഖ്യമന്ത്രിക്ക് അവിടുത്തെ ജനങ്ങളുടെ ദുരിതത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം കര്‍ണാടകയില്‍ മുതലക്കണ്ണീരൊഴുക്കാന്‍ എത്തിയിരിക്കുകയാണ്. താമസിയാതെ അദ്ദേഹം തിരിച്ചെത്തി അദ്ദേഹത്തിന്റെ പണി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
Mr. Modi is facing an emergency situation in Karnataka as his party is staring at defeat. So, he is hoping for political gains by looking to the past.
Since you are looking back please also look at the Coffin scam: your prty made money while buying coffins for our martyrs. pic.twitter.com/hxsV2KRbT6
— Siddaramaiah (@siddaramaiah) May 3, 2018
ഇതിനു പിന്നാലെ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം ചെയ്ത അഞ്ചു കാര്യങ്ങള്‍ പറയാന്‍ മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റും പുറത്തു വിട്ടു. ചോദ്യം ചോദിക്കുമ്പോള്‍ വസ്ത്രത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പറഞ്ഞ് കാര്യങ്ങള്‍ തിരിച്ചു വിടാനാണ് മോദി ശ്രമിക്കുന്നത്.
WHEN
1 are you giving approval to Kannada flag?
2 will you change the rules for Banking recruitment & make Kannada knowledge compulsory for banking jobs in Karnataka.
3 will you intervene in Mahadayi issue?
4 will you do justice to Karnataka & revise our SDRF allocation?— Siddaramaiah (@siddaramaiah) May 3, 2018
ഒരിക്കല്‍ കൂടി ആറു ചോദ്യങ്ങള്‍ ഉന്നയിക്കാം. മോദി ഇതിന് ഉത്തരം നല്‍കുക. 1. കന്നഡ പതാകക്ക് എപ്പോള്‍ അംഗീകാരം നല്‍കും. 2. ബാങ്കിങ് റിക്രൂട്ട്‌മെന്റിന്റെ നിയമങ്ങള്‍ മാറ്റി കര്‍ണാടകയിലെ ബാങ്കുകളില്‍ ജോലി ചെയ്യാന്‍ കന്നഡ നിര്‍ബന്ധമാക്കുമോ. 3. മഹാദായി നദീജല പ്രശ്‌നത്തില്‍ ഇടപെടുമോ?. 4. കര്‍ണാടകക്ക് നീതി നല്‍കുമോ ഇതിനായി എസ്.ഡി.ആര്‍.എഫ് അനുമതി പുനപരിശോധിക്കുമോ?. 5. ബംഗളൂരു ബി.ഇ.എം.എല്‍ ഓഹരി വിറ്റഴിക്കാനുള്ള നടപടി നിര്‍ത്തുമോ?. 6. റഫാല്‍ വിമാന നിര്‍മാണം എച്ച്.എ.എല്ലില്‍ നിന്ന് മാറ്റിയത് പുനപരിശോധിക്കുമോ?.
ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ശ്രദ്ധിക്കാനാണെങ്കില്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. പക്ഷേ താങ്കള്‍ വന്നിരിക്കുന്നത് ഏതു തരത്തിലും കര്‍ണാടകയില്‍ ജയിക്കാനാണല്ലോ സിദ്ധരാമയ്യ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.
PM @narendramodi Sir, please see what advice I give my party leaders & workers.
Also see what effect your string of lies has on your loyal follower KS Eshwarappa. He is asking BJP workers to lie to the people. pic.twitter.com/iOhl8vMiDU
— Siddaramaiah (@siddaramaiah) May 3, 2018
കോണ്‍ഗ്രസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിയുടെ ചോദ്യത്തേയും സിദ്ധരാമയ്യ വെറുതെവിട്ടില്ല.
കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കടലാസ് നോക്കി 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
Dear PM @narendramodi ji,
I challenge you to speak about the achievements of B S Yeddyurappa’s Govt in Karnataka for 15 minutes by looking at a paper.
Sincerely
Siddaramaiah https://t.co/zSkja6eURO— Siddaramaiah (@siddaramaiah) May 2, 2018
PM @narendramodi is in Karnataka & has nothing substantial to offer. Instead, he dwells eloquently on non-issues:
1 Rahul Gandhi’s Kannada pronouciation while mauling Mante Swamy & Male Madeshwara out of shape.
2 Rahul Gandhi’s dress vs his dresses
3 My contest from 2 places. 1/4 pic.twitter.com/sZwU0NYjqe— Siddaramaiah (@siddaramaiah) May 1, 2018
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്