Connect with us

Culture

മാഹി കൊലപാതകങ്ങള്‍: കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍

Published

on

തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിനു നേരെ രണ്ടു വര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നു. 2012ല്‍ പന്തക്കലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് ചെറിയ അക്രമസംഭവങ്ങള്‍ ഇടവേളകളില്‍ അരങ്ങേറിയിരുന്നു. ഇത് കുടിപ്പകയായി ഇരുപാര്‍ട്ടിയിലെയും അണികള്‍ക്കിടയില്‍ പുകയുകയായിരുന്നു.

ശാശ്വത സമാധാനത്തിനായി നിരവധി സമാധാനയോഗങ്ങളും മറ്റും നടത്തിയെങ്കിലും താല്‍ക്കാലിക ആയുസ് മാത്രമേ ആ ശ്രമങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നുള്ളു. രണ്ടു വര്‍ഷം മുമ്പ് പയ്യന്നൂരില്‍ സി.പി.എം പ്രര്‍ത്തകനായ ധനരാജിനെ ബി.ജെ.പി സംഘം കൊലപ്പെടുത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് തിരിച്ചടി നല്‍കിയത്. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ രാമചന്ദ്രനെയാണ് സി.പി.എം സംഘം ധനരാജ് വധത്തിന്റെ പകപോക്കലായി മണിക്കൂറുകള്‍ക്കകം വെട്ടി കൊലപ്പെടുത്തിയത്. സമാന രീതിയിലാണ് മാഹിയിലെ കൊലപാതകവും. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകള്‍ക്കിടയില്‍ ഏതാണ്ട് അര മണിക്കൂറിന്റെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബാബുവിനെ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ ഷനോജിനെ ഓട്ടോ തടഞ്ഞു നിര്‍ത്തി തലക്കും മുഖത്തുമാണ് വെട്ടിയത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചൊക്ലിയിലും പാറാലും ന്യൂ മാഹിയിലും രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുമ്പോള്‍ പോണ്ടിച്ചേരിയുടെ അതിര്‍ത്തി പ്രദേശമായ മാഹി ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിക്കാറുണ്ട്. ഈ പ്രദേശത്തെ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ കണ്ണൂര്‍ രാഷ്ട്രീയം തന്നെയാണ് എന്നതാണ് കാരണം.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending