Video Stories
എസ്.ഡി.പി.ഐ സാന്നിധ്യം ഗുണം ചെയ്തത് ബി.ജെ.പിക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഫാസിസത്തിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എസ്.ഡി. പി.ഐയുടെ തനി നിറം പുറത്ത്. നേരത്തെ 25 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും മൂന്നിടത്തൊഴികെ മറ്റെല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും ചെയ്ത എസ്.ഡി.പി.ഐ ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നത ഒഴിവാക്കാനെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
കോണ്‍ഗ്രസ് എസ്.ഡി.പി. ഐയുടെ സഹായം തേടിയെന്ന് ബി.ജെ.പി പലയിടത്തും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ മത്സരിച്ച മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കാനാണ് അവര്‍ക്ക് സാധിച്ചത്. ബംഗളൂരു നഗരത്തിലെ ചിക്പേട്ട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ബി.ജെ.പിയുടെ വിജയത്തിന് കാരണമാവുകയും ചെയ്തു. നേരത്തെ പ്രചാരണ സമയത്ത് തന്നെ ഇവിടുത്തെ എസ്.ഡി. പി.ഐ സ്ഥാനാര്‍ത്ഥി മുജാഹിദ് പാഷ ബി.ജെ.പിയെ സഹായിക്കാനാണ് മത്സരിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 13,059 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉദയ് ബി ഗരുഡാചര് ജയിച്ചത് 7934 വോട്ടിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 49378 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നേടിയത് 57312 വോട്ടുകള്‍. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മുജാഹിദ് പാഷ നേടിയത് 11700 വോട്ടുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട മുസ്്ലിം വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നേടിയതോടെ മണ്ഡലം ബി.ജെ. പി സ്വന്തമാക്കി. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ മജീദ് 33284 വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്‍വീര്‍ സേട്ടിന് ഒരു ഘട്ടത്തില്‍ ഭീഷണി ഉയര്‍ത്താന്‍ എസ്.ഡി. പി.ഐക്ക് ആയെങ്കിലും തന്‍വീര്‍ സേട്ട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ 8,370 വോട്ടിന്റെ ലീഡ് 18127 ഉയര്‍ത്തി ബി.ജെ.പിയുടെ എസ് സതീശിനെ പരാജയപ്പെടുത്തി. എസ്.ഡി.പി.ഐയുടെ സാന്നിധ്യമില്ലെങ്കില്‍ അര ലക്ഷം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതായിരുന്നു ഇവിടെ. കടുത്ത പോരാട്ടം നടന്ന ഉത്തര ഗുല്‍ബര്‍ഗയില്‍ എസ്.ഡി. പി. ഐ സ്ഥാനാര്‍ത്ഥിക്ക് സാന്നിധ്യം അറിയിക്കാനായില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനീസ് ഫാത്തിമ 64311 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി പാട്ടീല്‍ 58371 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 2013 ല്‍ കോണ്‍ഗ്രസ് 20,121 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ ഇത്തവണ ഭൂരിപക്ഷം 5940 ആയി കുറഞ്ഞു. എസ്.ഡി. പി. ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന് ഇവിടെ നേടിയത് 797 വോട്ടുകള്‍ മാത്രമാണ്.
ബി.ജെ. പി തന്നെ സ്പോണ്സര് ചെയ്ത ഡോ നൂറ ശൈഖിന്റെ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍ ഇല്ലാതാക്കാന്‍ ചില മണ്ഡലങ്ങളില്‍ ഇവര്‍ക്കും സാധിച്ചു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
india2 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
film3 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്