Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: റയല്‍- ലിവര്‍പൂള്‍ സൂപ്പര്‍പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കി

Published

on

കീവ്:മോസ്‌ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്. ഇന്ന് ഉക്രൈന്‍ ആസ്ഥാന നഗരമായ കീവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയിക്കുന്ന ചില താരങ്ങള്‍ക്ക് നാളെ ധൈര്യസമേതം മോസ്‌ക്കോയിലേക്ക് വിമാനം കയറാം-ലോകകപ്പ് എന്ന ആഗോള ലക്ഷ്യത്തില്‍. ലോകകപ്പ് വര്‍ഷമായതിനാല്‍ സകല നേത്രങ്ങളും ഇന്ന് കീവിലേക്ക് തന്നെ.

യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെയാണ് നിശ്ചയിക്കുന്നതെങ്കിലും ഫലത്തില്‍ ഈ കിരീടം ലോക ജേതാവിനെ നിശ്ചയിക്കുന്നതിനുള്ള ചവിട്ടുപടിയാണ്. ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ലോകകപ്പ് താരങ്ങളാണ് റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ നിരകളില്‍ കളിക്കുന്നത്.

ഇന്ത്യന്‍ സമയം രാത്രി 12-15 നാണ് മല്‍സരം. ടെന്‍ രണ്ടില്‍ തല്‍സമയ സംപ്രേഷണമുണ്ട്. സാധ്യതാ പട്ടികയില്‍ എല്ലാവരും വ്യക്തമായ സ്ഥാനം നല്‍കുന്നത് റയല്‍ മാഡ്രിഡിന് തന്നെ. അതിന് പ്രധാന കാരണം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ചാമ്പ്യന്‍ താരം. തുടര്‍ച്ചയായി രണ്ട് തവണ റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടിക്കഴിഞ്ഞു. സൈനുദ്ദീന്‍ സിദാന്‍-കൃസ്റ്റിയാനോ കൂട്ടുകെട്ടാണ് ഈ ഡബിള്‍ നേട്ടങ്ങള്‍ക്ക് പിറകില്‍. ഇതേ കൂട്ടുകെട്ടാണ് ഇന്നും കലാശത്തിനിറങ്ങുന്നത്. രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്. റയലിന്റെ വിജയഘടകമാവുന്ന ഈ സഖ്യം പൊളിക്കാന്‍ ലിവര്‍പൂള്‍ സംഘത്തില്‍ രണ്ട് പേരാണുള്ളത്. മുഹമ്മദ് സലാഹും റോബര്‍ട്ടോ ഫിര്‍മിനോയും. രണ്ട് പേരും അപകടകാരികളാണ്. പക്ഷേ സ്ഥിരതയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് എത്രമാത്രം ശക്തരായി ഫൈനല്‍ കളിക്കാനാവുമെന്നതാണ് പ്രധാനം.

റയലിന് ഇത്തരം കലാശങ്ങള്‍ സുപരിചിതമാണ്. വലിയ മല്‍സരങ്ങളില്‍ എളുപ്പം കളിക്കാന്‍ കഴിയുന്ന താളം അവരിലുണ്ട്. കൃസ്റ്റിയാനോ ഫോമിലേക്കുയര്‍ന്നാല്‍ ലിവര്‍പൂളിന് ഒരു സാധ്യതയും ബാക്കിയുണ്ടാവില്ല. കൃസ്റ്റിയാനോയെ മാര്‍ക്ക്് ചെയ്താലോ-ജെറാത്ത് ബെയിലും കരീം ബെന്‍സേമയും മാര്‍ക്കോ അസുന്‍സിയോയുമെല്ലാമുണ്ട്. റയല്‍ താരങ്ങള്‍ക്ക് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്. സീസണില്‍ ഒന്നുമില്ലാത്തവര്‍ എന്ന അപഖ്യാതി ഒഴിവാക്കണം. കിംഗ്‌സ് കപ്പിലും ലാലീഗയിലും ബദ്ധ വൈരികളായ ബാര്‍സിലോണയാണ് ഒന്നാം സ്ഥാനം നേടിയത്. ചാമ്പ്യന്‍സ് ലീഗ് നേടാനായാല്‍ ആ കുറവെല്ലാം നികത്താം. കോച്ച് സിസു പറയുന്നതും ഇത് തന്നെ. ആരോഗ്യകാര്യത്തില്‍ എല്ലാ താരങ്ങളും മികവ് തെളിയിച്ചിരിക്കുന്നു എന്നതാണ് കോച്ചിന് സന്തോഷം നല്‍കുന്നത്.

പക്ഷേ ജോര്‍ഗാന്‍ ക്ലോപ്പ് എന്ന ലിവര്‍പൂള്‍ പരിശീലകന് ഈ ആത്മവിശ്വാസമില്ല. അദ്ദേഹത്തിന്റെ ഫസ്റ്റ് ഇലവനിലെ രണ്ട് പേരും ഇപ്പോഴും ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. മുഹമ്മദ് സലാഹിലാണ് കോച്ചിന്റെ കാര്യമായ പ്രതിക്ഷകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 43 ഗോളുകള്‍ സീസണില്‍ സ്‌ക്കോര്‍ ചെയ്ത ഈജിപ്തുകാരന് ഇന്ന് പക്ഷേ കൈലര്‍ നവാസിനെ മറിക്കടക്കണമെങ്കില്‍ മാര്‍സിലോ, കാര്‍വജാല്‍, സെര്‍ജിയോ റാമോസ്, വരാനെ തുടങ്ങിയവരെയെല്ലാം പിറകിലാക്കണം.

 

റയല്‍ ഡിഫന്‍സ് പലപ്പോഴും പ്രകടിപ്പിക്കുന്ന ചാഞ്ചാട്ടമാണ് സലാഹിനും കോച്ച് ക്ലോപ്പിനും പ്രതീക്ഷ. റയല്‍ സംഘത്തില്‍ കൃസ്റ്റിയാനോക്കൊപ്പം ബെന്‍സേമക്കായിരിക്കും ആദ്യ ഇലവനില്‍ അവസരം. ജെറാത്ത് ബെയില്‍ പകരക്കാരന്റെ റോളിലായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending