Connect with us

Culture

ഹൈക്കമാന്‍ഡ് തീരുമാനം ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍

Published

on

 

കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം ഇല്ലാത്ത ജനതാദള്‍ (യു) പൊലും മുന്നണി വിട്ടത് അതീവ ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കണ്ടത്. ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് രൂപീകരണം മുതല്‍ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ എന്തുവിലകൊടുത്തും മുന്നണിയില്‍ തിരികെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചെറുകക്ഷികളുമായി പോലും നീക്കുപോക്കുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി തന്ത്രം കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ പരീക്ഷിച്ച് വിജയിച്ചതോടെ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. അവിടെ ചെറിയ കക്ഷിയായ ജനതാദളിന് (എസ്)മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുനല്‍കുകയും അതിലൂടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ അതിജീവിച്ച് കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ തേതര ജനാധിപത്യ ശക്തികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞടുപ്പുഫലം. പ്രതിപക്ഷ കൂട്ടായ്മയ്ക്കുമുന്നില്‍ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പുഫലം. എന്നാല്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ ചെങ്ങന്നൂര്‍ നി യമസഭ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി. ഇതോടെ കേരളത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയും അതിനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടുകയും ചെയ്തു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം വിശകലത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന അപകടം കൂടി മുന്നില്‍ കണ്ടതോടെ പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിപ്പിച്ചു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന തന്ത്രമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിച്ചത്. തങ്ങള്‍ മൂന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ജനതാദളിന് വോട്ടുമറിച്ചു. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കാന്‍ ബി.ജെ.പിക്കായി. അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബി.ജെ.പി ഈതന്ത്രമാകും പ്രയോഗിക്കുക. കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകളില്‍ തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് ബാക്കി 19 ഇടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷയില്ല. എന്നാല്‍ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഉള്ള മണ്ഡലങ്ങള്‍ ബി.ജെ.പിക്കുണ്ട്. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എം.ടി രമേശ് 2014-ല്‍ 138954 വോട്ടുകളാണ് നേടിയത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കുക എന്നതന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷസ്വാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമാകും സ്വീകരിക്കുക. ഇതിന് പ്രത്യുപകാരമായി എല്‍.ഡി.എഫ് തിരുവനന്തപുരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തയ്യാറായേക്കും. ബി.ജെ.പിയുടെ വലിയൊരുവിഭാഗം കേഡര്‍ വോട്ടുകള്‍ ഓരോമണ്ഡലത്തിലും മറിച്ചുചെയ്താല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചിത്രംതന്നെ മാറാം. ഇതുമുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുകയും വേണം. അതിനുള്ള ആദ്യ നടപടിയെന്ന നിലയിലാണ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുപിടുത്തത്തിന് മുതിരാതെ കേരളാ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending