Connect with us

Culture

ഹൈക്കമാന്‍ഡ് തീരുമാനം ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍

Published

on

 

കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം ഇല്ലാത്ത ജനതാദള്‍ (യു) പൊലും മുന്നണി വിട്ടത് അതീവ ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കണ്ടത്. ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് രൂപീകരണം മുതല്‍ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ എന്തുവിലകൊടുത്തും മുന്നണിയില്‍ തിരികെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചെറുകക്ഷികളുമായി പോലും നീക്കുപോക്കുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി തന്ത്രം കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ പരീക്ഷിച്ച് വിജയിച്ചതോടെ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. അവിടെ ചെറിയ കക്ഷിയായ ജനതാദളിന് (എസ്)മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുനല്‍കുകയും അതിലൂടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ അതിജീവിച്ച് കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ തേതര ജനാധിപത്യ ശക്തികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞടുപ്പുഫലം. പ്രതിപക്ഷ കൂട്ടായ്മയ്ക്കുമുന്നില്‍ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പുഫലം. എന്നാല്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ ചെങ്ങന്നൂര്‍ നി യമസഭ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി. ഇതോടെ കേരളത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയും അതിനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടുകയും ചെയ്തു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം വിശകലത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന അപകടം കൂടി മുന്നില്‍ കണ്ടതോടെ പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിപ്പിച്ചു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന തന്ത്രമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിച്ചത്. തങ്ങള്‍ മൂന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ജനതാദളിന് വോട്ടുമറിച്ചു. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കാന്‍ ബി.ജെ.പിക്കായി. അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബി.ജെ.പി ഈതന്ത്രമാകും പ്രയോഗിക്കുക. കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകളില്‍ തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് ബാക്കി 19 ഇടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷയില്ല. എന്നാല്‍ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഉള്ള മണ്ഡലങ്ങള്‍ ബി.ജെ.പിക്കുണ്ട്. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എം.ടി രമേശ് 2014-ല്‍ 138954 വോട്ടുകളാണ് നേടിയത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കുക എന്നതന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷസ്വാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമാകും സ്വീകരിക്കുക. ഇതിന് പ്രത്യുപകാരമായി എല്‍.ഡി.എഫ് തിരുവനന്തപുരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തയ്യാറായേക്കും. ബി.ജെ.പിയുടെ വലിയൊരുവിഭാഗം കേഡര്‍ വോട്ടുകള്‍ ഓരോമണ്ഡലത്തിലും മറിച്ചുചെയ്താല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചിത്രംതന്നെ മാറാം. ഇതുമുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുകയും വേണം. അതിനുള്ള ആദ്യ നടപടിയെന്ന നിലയിലാണ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുപിടുത്തത്തിന് മുതിരാതെ കേരളാ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending