Connect with us

Video Stories

ഗസ്സ: ഇസ്രാഈലിനെ അപലപിച്ച് യു.എന്‍ മേധാവി

Published

on

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചുകൊലപ്പെടുത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഗസ്സ യുദ്ധത്തിന്റെ വക്കിലാണെന്ന് യു.എന്‍ രക്ഷാസമിതിക്ക് അയച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാര്‍ച്ച് 30ന് ഗസ്സയുടെ അതിര്‍ത്തിയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ച ശേഷം ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങള്‍ തന്നെ ഞെട്ടിച്ചതായും ഗുട്ടെറസ് പറഞ്ഞു. ഇസ്രാഈല്‍ സേന പരമാവധി ആത്മസംയമനം പാലിക്കേണ്ടതുണ്ട്. അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ വെടിവെക്കാവൂ-അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തിനിടെ കുട്ടികളെയും മാധ്യമപ്രവര്‍ത്തകരെയും മെഡിക്കല്‍ സ്റ്റാഫിനെയും വെടിവെച്ചു കൊല്ലുന്നത് ഒരിക്കലും അംഗീരിക്കാനാവില്ല. ഭയം കൂടാതെ ചുമതലകള്‍ നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരേയും അനുവദിക്കണമെന്നും ഗുട്ടെറസ് നിര്‍ദേശിച്ചു. ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇത്തരമൊരു അപകടകരവും ദുര്‍ബലവുമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ച എല്ലാവരെയും താന്‍ അസന്നിഗ്ധമായി അപലപിക്കുവെന്ന് അദ്ദേഹം രക്ഷാസമിതിയോട് പറഞ്ഞു. 2014ലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്രാഈലിനോടും ഹമാസിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞയാഴ്ച രക്ഷാസമിതി യോഗത്തിന് മുമ്പ് ഗുട്ടെറസ് അയച്ച റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സികളാണ് പുറത്തുവിട്ടത്. മാര്‍ച്ച് 30ന് ശേഷം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പുകളില്‍ 130 പേര്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യം ഗുട്ടെറസ് റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചു. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അപലപിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഭൂഭാഗങ്ങളില്‍ നടത്തുന്ന കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിയമിവരുദ്ധമായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈല്‍ എത്രയും വേഗം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending