Connect with us

Sports

ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

നൈജീരിയ 2 ഐസ്‌ലാന്റ് 0

ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോല്‍നു തകര്‍ത്ത് ആഫ്രിക്കയിലെ സൂപ്പര്‍ കഴുകന്മാര്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ അഹ്മദ് മൂസ എന്ന 25കാരന്‍ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.

ഗോള്‍ക്ഷാമം നേരിടുന്ന ഈ ലോകകപ്പില്‍ മനോഹര ഗോളുകള്‍ക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലന്‍, തകര്‍പ്പന്‍, കരുത്തന്‍, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാര്‍ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസില്‍ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോള്‍. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങള്‍ക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാള്‍ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.

അര്‍ജന്റീനയെ വരിഞ്ഞുമുറിക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 442 ശൈലിയില്‍ തുടങ്ങിയ അവര്‍ വിജയം അതീവമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്ക് മിഡ്ഫീല്‍ഡര്‍മാരായ സൈഗുഡ്‌സന്റെയും ഗുണാര്‍സന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകള്‍ മൂന്നംഗ നൈജീരിയന്‍ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.

352 എന്ന ശൈലിയിലുള്ള നൈജീരിയന്‍ പടയൊരുക്കത്തില്‍ ജോണ്‍ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുന്‍നിരയില്‍ ഇഹ്യാനച്ചോയും മൂസയും. വശങ്ങളില്‍ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങള്‍. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളില്‍ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിര്‍ത്താന്‍ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോള്‍ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.

ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നൈജീരിയന്‍ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതല്‍ പരിശോധിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ മികച്ചത്.

നൈജീരിയന്‍ ഗോള്‍ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നില്‍ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടര്‍ മോസസിലേക്ക്. പന്തുമായികുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവര്‍ പൊസിഷന്‍ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലില്‍ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഡിഫന്‍സിന് പ്രതികരിക്കാന്‍ കഴിയുംമുമ്പ് ക്വിന്റല്‍ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോള്‍കീപ്പര്‍ക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയില്‍.

ആ ഗോള്‍ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നല്‍കാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം. മോസസിന്റെയും എന്‍ഡിഡിയുടെയും ലോങ് റേഞ്ചറുകള്‍ ഭീഷണിയയുര്‍ത്തി കടന്നുപോയപ്പോള്‍ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മര്‍ദം കൂടിയ ഐസ്ലാന്റുകാര്‍ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങില്‍ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാള്‍ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോള്‍കീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോള്‍വരയില്‍ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാല്‍ട്ടി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂര്‍സന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോള്‍ നൈജീരിയക്കാര്‍ ആഘോഷം തുടങ്ങിയിരുന്നു.

ഇന്നലെ പുറത്താകുമെന്നുറച്ച അര്‍ജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകര്‍ന്നത്. അതിനൊരു സ്‌പെഷ്യല്‍ നന്ദിയുണ്ട്. കഴിഞ്ഞ തവണ അര്‍ജന്റീനയുമായ കളിച്ചപ്പോള്‍ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?

ഡുറമലേ: കളിയിലെ മികച്ച പ്രകടനങ്ങളും വഴിത്തിരിവുകളുമൊക്കെ വേറെ ഉണ്ട്. അത് മറ്റാരെങ്കിലും എഴുതുമെന്ന് കരുതുന്നു. എനിക്ക് ആ മൂസാ ഗോളുകളുടെ കെട്ടിറങ്ങിയിട്ടില്ല

Football

കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

Published

on

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.

രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.

Continue Reading

More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Published

on

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

Continue Reading

kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

Published

on

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

Continue Reading

Trending