Culture
മെസി ഗോള്‍ അപാരം, ലുക്കാക്കു മിടുമിടുക്കന്‍, ഹാരി മികച്ച നായകന്‍

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ലോകകപ്പില്‍ 48 ഗംഭീര പോരാട്ടങ്ങള്‍ സമാപിച്ചിരിക്കുന്നു. 122 ഗോളുകള്‍ പിറന്നിരിക്കുന്നു. യൂറോപ്പില്‍ നിന്ന് വന്ന 14 ടീമുകളില്‍ പത്ത് പേര്‍ നോക്കൗട്ടിലെത്തി. നാല് പേര്‍ പുറത്തായി-ജര്‍മനി ഉള്‍പ്പെടെ, ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചില്‍ നാല് പേര്‍ പുറത്തായി. വലിയ റെക്കോര്‍ഡുമായി ഉറുഗ്വേയുണ്ട്.-ലോകകപ്പില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയം നേടിയവര്‍ അവര്‍ മാത്രമാണ്. ആഫ്രിക്കയില്‍ നിന്ന് ആരുമില്ല. ഏഷ്യയില്‍ നിന്ന് ജപ്പാന്‍ മാത്രം. ഉത്തര അമേരിക്കയെ പ്രതിനിധീകരിച്ച് മെക്‌സിക്കോയും. അഞ്ച് ഗോളുമായി ഹാരി കെയിനും (ഇംഗ്ലണ്ട്) നാല് ഗോള്‍ വീതം നേടിയ കൃസ്റ്റിയാനോ റൊണാള്‍ഡോയും (പോര്‍ച്ചുഗല്‍) റുമേലു ലുക്കാക്കുവും (ബെല്‍ജിയം) മൂന്ന് ഗോള്‍ വീതം നേടി റഷ്യയുടെ ഡെന്നിസ് ചെര്‍ച്ചഷേവും സ്‌പെയിനിന്റെ ഡിയാഗോ കോസ്റ്റയും ഗോള്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 1986 ലെ ലോകകപ്പില്‍ മറഡോണക്ക് ശേഷം രണ്ട് പേര്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഡബിള്‍ ഗോളുകളും നേടി-ഹാരി കെയിനും ലുക്കാക്കുവും. ആദ്യ മല്‍സരത്തില്‍ തന്നെ റഷ്യ അഞ്ച് ഗോള്‍ വിജയം നേടിയെങ്കില്‍ ആറ് ഗോളുകളുമായി ഇംഗ്ലണ്ട് ആ റെക്കോര്‍ഡ് പാനമക്കെതിരെ തിരുത്തി.
മൊത്തം 122 ഗോളുകള്‍ പിറന്നപ്പോള്‍ ഇതില്‍ 27 ശതമാനം ഗോളുകള്‍ അധികസമയത്തായിരുന്നു. കോസ്റ്റാറിക്കക്കെതിരെ ബ്രസീലിന്റെ നെയ്മര്‍ നേടിയ ഗോളായിരുന്നു അധികസമയത്തെ ഏറ്റവും വേഗതയില്‍ അവസാനം പിറന്ന ഗോള്‍. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ 45 കാരനായ ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാ അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരവുമായി. ഈ ലോകകപ്പിലെ നൂറാം ഗോള്‍ മെസി നേടിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ 2500-ാമത്തെ ഗോള്‍ ടൂണീഷ്യയുടെ ഫക്രൂദ്ദീന്‍ ബിന്‍ യൂസഫിന്റെ പേരിലായിരുന്നു. നാളെ മുതല്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. 15 ദിവസം ദീര്‍ഘിച്ച പ്രാഥമിക റൗണ്ടില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ, എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ വിലയിരുത്തലാണിന്ന്.
ഏറ്റവും മികച്ച ഗോള്‍
122 ഗോളുകളില്‍ മൂന്ന് ഗോളുകളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി നേടിയ ഗോളും സ്വീഡനെതിരായ പോരാട്ടത്തില്‍ അധികസമയത്തിന്റെ അവസാന മിനുട്ടില്‍ ജര്‍മനിയുടെ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളും പിന്നെ സ്‌പെയിനിനെതിരായ മല്‍സരത്തിന്റെ അവസാന മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ കൃസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളും. മെസിയുടെ ഗോള്‍ വേഗതയിലും ലക്ഷ്യബോധത്തിലും പന്തടക്കത്തിലും ഒന്നാമതായിരുന്നു. മെസിക്ക് പന്ത് നല്‍കിയ എവര്‍ ബനേഗയുടേതാണ് ഏറ്റവും മികച്ച പാസ്. വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ അവസാനം വരെ സമനിലയില്‍ കുരുങ്ങിയതിന് ശേഷമായിരുന്നു ജര്‍മനിക്ക് ഫ്രീകിക്ക് ലഭിക്കുന്നത്. ഏറ്റവും ദുഷ്‌ക്കരമായ ആങ്കിളില്‍ നിന്നും സമര്‍ത്ഥമായ കൗശലത്തിലായിരുന്നു ക്രൂസ് ഗോള്‍ നേടിയത്. സ്‌പെയിന്‍ ജയമുറപ്പാക്കിയ മല്‍സരത്തിലായിരുന്നു അവസാന മിനുട്ടിലെ റൊണാള്‍ഡോ ഫ്രീകിക്ക്.
ഏറ്റവും മികച്ച മല്‍സരം
ഗ്രൂപ്പ് എച്ചില്‍ സെനഗലും പോളണ്ടും തമ്മിലുള്ളതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മല്‍സരം. രണ്ടാംസ്ഥാനത്ത് പോര്‍ച്ചുഗല്‍-സ്‌പെയിന്‍. ആഫ്രിക്കയുടെ വന്യതയും യൂറോപ്പിന്റെ പ്രൊഫഷണലിസവുമായിരുന്നു സെനഗല്‍-പോളണ്ട് പോരാട്ടത്തിലെ സവിശേഷത. പോളണ്ടിനെ സെനഗല്‍ തോല്‍പ്പിച്ചപ്പോള്‍ അത് ആഫ്രിക്കന്‍ ആരോഗ്യത്തിന്റെ ശക്തിപ്രകടനമായി മാറി. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും മൂന്ന് ഗോളുകള്‍ വീതം പങ്കിട്ടത് തന്നെ അവരുടെ ശക്തിയുടെ തെളിവ്.
ബോറന്‍ മല്‍സരം
ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മില്‍ ഗ്രൂപ്പ് സിയില്‍ നടന്ന അവസാന മല്‍സരം. അന്ന് തന്നെ അര്‍ജന്റീന-നൈജീരിയ മല്‍സരമുണ്ടായിരുന്നു. പക്ഷേ ആദ്യ രണ്ട് കളികളില്‍ അര്‍ജന്റീന നിരാശപ്പെടുത്തിയതിനാല്‍ അതിന് നില്‍ക്കാതെ ഫ്രാന്‍സിന്റെ മികവ് കാണാന്‍ എത്തിയതായിരുന്നു. പക്ഷേ 93 മിനുട്ട് രണ്ട് ടീമും ബോറന്‍ ഗെയിമാണ് കാഴ്ച്ചവെച്ചത്. ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ഇതായിരുന്നു.
വീഡിയോ റഫറല്‍ സമ്പ്രദായം
കളിയുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷേ കൃത്യമായ ഇടപെടലുകള്‍ മല്‍സരത്തിന്റെ സത്യസന്ധതയെ നിലനിര്‍ത്തുന്നു. ഏറ്റവും മികച്ച വീഡിയോ ഇപെടല്‍ ഇന്നലൊയിരുന്നു. കൊളംബിയയും സെനഗലും തമമില്‍ ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക മല്‍സരം നടക്കുമ്പോള്‍ ആദ്യ പകുതയില്‍ സെനഗലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിളിച്ചു.
കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. റഫറി വീഡിയോ റഫറിക്ക് തീരുമാനം വിട്ടു അദ്ദേഹത്തിന്റെ നിലപാട് അത് ഫൗള്‍ അല്ല എന്നായിരുന്നു. സത്യത്തില്‍ അത് ഫൗളുമായിരുന്നില്ല. അങ്ങനെ സത്യം ജയിച്ചു-കൊളംബിയയും.
നിരാശ
ലോക ചാമ്പ്യന്മാരായ ജര്‍മനിയും സെനഗലും പുറത്തായതാണ് വലിയ നിരാശ. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് തോറ്റെങ്കിലും രണ്ടാം മല്‍സരത്തില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ ഫോമില്‍ ജര്‍മനി തിരിച്ച് വന്നിരുന്നു.
പക്ഷേ ദുര്‍ബലരെന്ന് കരുതിയ കൊറിയക്ക്് മുന്നില്‍ അലസ ഗെയിമുമായി രണ്ട് ഗോള്‍ തോല്‍വി വാങ്ങി പുറത്തായി.
സെനഗല്‍ ഗംഭീര ടീമായിരുന്നു. സാദിയോ മാനേയുടെ സംഘത്തെ നിര്‍ഭാഗ്യം ചതിച്ചു. താരങ്ങളില്‍ നിരാശപ്പെടുത്തിയത് ഈജിപ്തിന്റെ മുഹമ്മദ് സലാഹ്.

ജപ്പാന്‍ ടീം
വഴക്കിനില്ലാത്ത ടീം
ഏഷ്യയുടെ അഭിമാനമാണ് ജപ്പാന്‍. അവരുടെ വലിയ നേട്ടമെന്നത് ഫെയര്‍ പ്ലേ വിജയമാണ്. ആരോടും വഴക്കിന് പോവാറില്ല ജപ്പാനികള്‍. അവരുടെ ടീം അത്തരത്തില്‍ തന്നെ. നല്ല രസമാണ് അവരുടെ കളി. ഗ്രൂപ്പ് എച്ചില്‍ അവസാന മല്‍സരത്തില്‍ പോളണ്ടിനോട് തോറ്റിട്ടും അവര്‍ നോക്കൗട്ടിലെത്തിയത് നല്ല കളിക്കുള്ള അംഗീകാരമായാണ്. നാല് കാര്‍ഡുകള്‍ മാത്രമാണ് മൂന്ന് മല്‍സരങ്ങളില്‍ ജപ്പാന്‍ വാങ്ങിയത്.

ഫെര്‍ണാണ്ടോ മുസലേര
മികച്ച ഗോള്‍ക്കീപ്പര്‍
ഫെര്‍ണാണ്ടോ മുസലേര എന്ന ഉറുഗ്വേ ഗോള്‍ക്കീപ്പര്‍. കഴിഞ്ഞ ലോകകപ്പില്‍ തന്നെ മുസലേരയെ ഇഷ്ടമായിരുന്നു. ഇത്തവണ അതേ മികവ്.

മിറാന്‍ഡ
മികച്ച ഡിഫന്‍ഡര്‍
ബ്രസീലിന്റെ നായകന്‍ മിറാന്‍ഡ. വളരെ കൂളായി ഇടപെടുന്നു. വഴക്കിനും ബഹളത്തിനുമില്ലാത്ത പ്രകൃതം

ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ
മികച്ച മധ്യനിരക്കാരന്‍
ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ-ഒരു സംശയവുമില്ല. പോള്‍ പോഗ്ബയെയായിരുന്നു ഇഷ്ടം. പക്ഷേ ഫ്രാന്‍സിന്റെ കളികള്‍ നിയന്ത്രിക്കുന്നത് സത്യത്തില്‍ കാണ്ടേയാണ്. ബെല്‍ജിയത്തിന്റെ ഡി ബ്രുയനും കേമന്‍.

റുമേലു ലുക്കാക്കു
മികച്ച മുന്‍നിരക്കാരന്‍
ബെല്‍ജിയത്തിന്റെ കൂള്‍ സ്‌ട്രൈക്കര്‍ റുമേലു ലുക്കാക്കു.

ഹാരി കെയിന്‍
മികച്ച ക്യാപ്റ്റന്‍
ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍. അഞ്ച് ഗോളുകളാണ് നായകന്റെ സമ്പാദ്യം
മികച്ച ഫാന്‍സ്
മെക്‌സിക്കന്‍സ്-അടിപൊളി
സല്യൂട്ട്
45-ാം വയസ്സില്‍ വന്ന് ലോകകപ്പ് കളിച്ച ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാം ഹദാരിക്ക്
Film
പൊലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും എന്നും തീ പാറിക്കുന്ന നായകന്റെ മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്
ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
GULF2 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More2 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
-
kerala2 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍