Connect with us

More

ലോകകപ്പില്‍ റഷ്യന്‍ വിപ്ലവം; സ്‌പെയിനും അപ്രതീക്ഷിത മടക്കം

Published

on

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്‌പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍ അകിന്‍ഫീവെന്ന ഗോള്‍കീപ്പറോട് മാത്രം.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിന് വേണ്ടി ഇനിയേസ്റ്റ, പിക്വേ, റാമോസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, കൊക്കേയുടെയും ഇയാഗോ അസ്പാസിന്റേയും ഷോട്ട്് അകിന്‍ഫീവ് തടുത്തിട്ടു. 1-0, റഷ്യയുടെ ഫെഡര്‍ സ്‌മോളോവ്, ഇഗ്നാസോവിച്ച്, ഗോളോവിന്‍, ചെറിഷേവ് എന്നിവര്‍ പന്ത് വലയിലെത്തിച്ച് റഷ്യയ്ക്ക് ആദ്യ ക്വാര്‍ട്ടര്‍ സമ്മാനിച്ചു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പേരും, പെരുമയുമായി എത്തിയ കാളപ്പോരുകാരെ റഷ്യ പ്രതിരോധത്തിന്റെ കോട്ടകെട്ടി അക്ഷരാര്‍ത്ഥത്തില്‍ കളത്തില്‍ പൂട്ടിയിട്ടു. 120 മിനിറ്റ് കളം മുഴുവന്‍ പന്തുമായി പരക്കം പാഞ്ഞ സ്പാനിഷ് പടക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവെന്ന ഒറ്റയാനെ മറികടക്കാനാവാതെ വന്നതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് അകിന്‍ഫീവ് തന്റേതാക്കി മാറ്റിയത്. ഗോളടിക്കുന്നതില്‍ നിന്നും തടയുന്നതില്‍ റഷ്യയുടെ പ്രതിരോധ നിര ഭംഗിയായി വിജയിക്കുകയും ചെയ്തു. 108-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഒറ്റയാന്‍ കുതിപ്പിനേയും അകിന്‍ഫീവ് കീഴടക്കി.

രണ്ട് തവണ റഷ്യന്‍ ഗോള്‍ മുഖത്ത് പന്തെത്തിച്ചതൊഴിച്ചാല്‍ വിരസമായിരുന്നു എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി. മുഴുവന്‍ സമയവും ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. നേരത്തെ മത്സരം ചൂടുപിടിക്കും മുമ്പേ ഗോള്‍ നേടി സ്‌പെയിന്‍ റഷ്യയെ ഞെട്ടിച്ചു. 12-ാം മിനിറ്റില്‍ ഇസ്‌കോയുടെ ഫ്രീകിക്കില്‍ നിന്നും ഗോള്‍ നേടാനുള്ള സെര്‍ജിയോ റാമോസിന്റെ ശ്രമത്തിനിടെ റഷ്യന്‍ താരം ഇഗ്നാസോവിച്ചിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. സ്‌കോര്‍ 1-0. റഷ്യന്‍ ലോകകപ്പിലെ പത്താമത്തെ സെല്‍ഫ് ഗോളാണിത്.

എന്നാല്‍ വന്‍ മാര്‍ജിനില്‍ സ്‌പെയിന്‍ ജയിച്ച് കയറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സ്‌പെയിനിന്റെ ലീഡിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. സ്പാനിഷ് പോരാട്ട വീര്യത്തെ 78,011 പേര്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയോടെ സധൈര്യം നേരിട്ട റഷ്യക്ക് പിഴച്ചില്ല. 42-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സ്പാനിഷ് താരം പിക്വെയുടെ കയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി റഷ്യ ഗോളാക്കി മാറ്റി. കിക്കെടുത്ത സ്യൂബ പിഴവുകളൊന്നും കൂടാതെ പന്ത് വലയിലാക്കി. സ്‌കോര്‍ 1-1. സ്യൂബയുടെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. ആദ്യ പകുതിയുടെ സിംഹ ഭാഗവും പന്ത് കൈവശം വെച്ച സ്പാനിഷ് പടക്ക് പക്ഷേ റഷ്യന്‍ പോസ്റ്റില്‍ പന്തെത്തിക്കുന്നതില്‍ വേണ്ടത്ര വിജയിക്കാനായില്ല. 74 ശതമാനത്തോളം പന്ത് കൈവശം വെച്ച സ്‌പെയിന്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.

ആദ്യ പകുതിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പകുതിയിലും കണ്ടത്. എന്നാല്‍ ആദ്യ പകുതിയില്‍ നിന്നും വിഭിന്നമായി റഷ്യയുടെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ കണ്ടു എന്നതൊഴിച്ചാല്‍ വിരസമായിരുന്നു മത്സരം. അവസാന മിനിറ്റുകളില്‍ സ്പാനിഷ് പട നിരന്തരം റഷ്യന്‍ ഗോള്‍മുഖം ആക്രമിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യം കണ്ടില്ല. 84-ാം മിനിറ്റില്‍ ആന്ദ്രേ ഇനിയസറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ഏറെ പണിപ്പെട്ടാണ് റഷ്യന്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് തട്ടിയകറ്റിയത്. റഷ്യക്കെതിരായ മത്സരത്തില്‍ കളിച്ചതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന സ്പാനിഷ് താരമെന്ന റെക്കോര്‍ഡ് നായകന്‍ സെര്‍ജിയോ റാമോസ് സ്വന്തമാക്കി. ലോകകപ്പില്‍ 17 മത്സരങ്ങള്‍ കളിച്ച കസിയസിന്റെ റെക്കോര്‍ഡിനൊപ്പമാണ് റാമോസ്.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending