Culture
എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍

മോസ്‌കോ ലൈറ്റ്‌സ് (16)
കമാലു
അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്‍ പോലെ മുഴച്ചുനിന്നത്.
ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ ഫുട്‌ബോല്‍ ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്‍ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്‍-പക്ഷേ അദ്ദേഹം സ്വതവേ അന്തര്‍മുഖനായത് കൊണ്ട് നായകന്റെ റോളും, സാംപോളി തന്നെ ഏറ്റെടുത്തു. ആദ്യ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും മെസിക്ക് റോളില്ലാതെയായി. തനിക്ക് വേണ്ട താരങ്ങളെക്കുറിച്ച് ശക്തമായി വാദിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഫലമോ-നാണക്കേടുമായി ടീം മടങ്ങി. ഫ്രാന്‍സിനെതിരായ തോല്‍വി മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. നൈജീരിയക്കെതിരായി ജയിച്ച ഏക മല്‍സരത്തിലും പ്രശ്‌നങ്ങള്‍ ധാരാളമായിരുന്നു. പക്ഷേ അന്ന് ജയിച്ചുവെന്ന് മാത്രം. ഗോള്‍കീപ്പറും പ്രതിരോധവുമായിരുന്നു ടീമിന്റെ ദുര്‍ബല കണ്ണി. റാമിറെ എന്ന ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍ ടീമിന് പുറത്തായതിന് കാരണം കോച്ചായിരുന്നു. പരുക്ക് കാരണം ലോകകപ്പ് ക്യാമ്പിലെത്താന്‍ അഞ്ച് ദിവസത്തെ അവധി ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയില്ല.
ഫലമോ ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ പുറത്ത്. പകരമെടുത്തവരാവട്ടെ ശരാശരിക്കാര്‍. പിന്‍നിരയില്‍ എല്ലാവരും വെറ്ററന്മാരാണ്. അവരില്‍ പ്രധാനി മഷരാനോയായിരുന്നു. പക്ഷേ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോള്‍ കോച്ച്് മഷരാനേക്ക് നല്‍കിയില്ല. പകരം ഓട്ടോമെന്‍ഡിയെ രംഗത്തിറക്കി. മധ്യനിരയില്‍ എവര്‍ ബനേഗയും എയ്ഞ്ചലോ ഡി മരിയയും കോച്ചിന്റെ ആദ്യ സൂത്രവാക്യത്തിലുണ്ടായിരുന്നില്ല. പക്ഷേ രണ്ടാം കളിയില്‍ ക്രൊയേഷ്യയോട് തോറ്റതോടെ ഇവരെ അദ്ദേഹം രംഗത്തിറക്കാന്‍ നിര്‍ബന്ധിതനായി. മധ്യനിരയില്‍ കോച്ച് സ്ഥിരമായി കളിപ്പിച്ചത് എന്‍സോ പെരസിനെയായിരുന്നു. ഈ പെരസ് ആദ്യം ടീമിലുണ്ടായിരുന്നില്ല. ലാന്‍സിനി എന്ന വിശ്വസത്‌നായ മധ്യനിരക്കാരന്‍ പരുക്കുമായി അവസാന നിമിഷം ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് പെരസിനെ വിളിക്കുന്നത്. പെരസിന് എല്ലാ അവസരവും നല്‍കിയപ്പോള്‍ പൗളോ ഡിബാലെയിലെ മുന്‍നിരക്കാരന് അവസരം നല്‍കിയില്ല. മെസിയോളം പ്രതിഭയുണ്ട് ഡിബാലെക്ക്, പക്ഷേ ബെഞ്ചിലെ കാഴ്ച്ചക്കാരന്‍. ഫ്രാന്‍സിനെതിരെ അര്‍ജന്റീന എങ്ങനെ മൂന്ന് ഗോള്‍ നേടി-അതാണ് അല്‍ഭുതം. പക്ഷേ എല്ലാവരും കലവറയില്ലാതെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്-ഈ അര്‍ജന്റീന ക്വാര്‍ട്ടര്‍ പോയിട്ട്് പ്രി ക്വാര്‍ട്ടര്‍ പോലും അര്‍ഹിച്ചിരുന്നില്ല.
എംബാപ്പെ വരുന്നു
അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകള്‍. രണ്ടും സുന്ദരം. വേഗതയും കൗശലവും ഒത്തിണങ്ങിയ മാജിക്. സിദാന്‍ പറഞ്ഞതാണ് സത്യം-എംബാപ്പെ കേമനാണ്. അവനെ സൂക്ഷിക്കണം. ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷാംപ്‌സ് തന്റെ വജ്രായുധമായി പ്രഖ്യാപിച്ചത് എംബാപ്പെയെയായിരുന്നു-ലോകകപ്പിന് മുമ്പ് തന്നെ. മൊണോക്കോയില്‍ നിന്നും ഒരു വര്‍ഷ ലോണിന് പി.എസ്.ജി റാഞ്ചിയ താരമാണ് എംബാപ്പെ. ഈ താരത്തെ റയല്‍ മാഡ്രിഡ് പോലെ ഒരു ക്ലബ് നോട്ടമിട്ടത് വെറുതെയല്ലല്ലോ… അത്തരത്തില്‍ ഒരാളെ മാര്‍ക്ക് ചെയ്യുന്നതില്‍ അര്‍ജന്റീനക്കാര്‍ ദുരന്തമായി മാറി. പത്താം നമ്പറുകാരന്റെ കടന്നു കയറ്റത്തില്‍ ഓട്ടോമന്‍ഡിയും സംഘവും കിളവന്മാരായി പോയി. സൂക്ഷിക്കണം ഈ താരത്തെയെന്ന് ഇപ്പോള്‍ പറയുന്നത് ഉറുഗ്വേയാണ്. കാരണം അവരാണ് ഇനി ഫ്രാന്‍സിന് മുന്നില്‍.
നോ മെസി നോ ക്രിസ്റ്റ്യാനോ
ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ അത് സൂപ്പര്‍ താരങ്ങള്‍ തന്നെ. പക്ഷേ ഈ ലോകകപ്പിലെ രണ്ട് മെഗാ താരങ്ങള്‍ മണിക്കൂറുകളുടെ വിത്യാസത്തി ല്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു. ഫ്രാന്‍സിനോട് 4-3ന് തകര്‍ന്ന് അര്‍ജന്റീന മടങ്ങുമ്പോള്‍ മെസിയെയും ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ മടങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയുമാണ് നഷ്ടമായിരിക്കുന്നത്.ഗ്ലാമര്‍ ഒറ്റയടിക്ക്് കുറഞ്ഞിരിക്കുന്നു ലോകകപ്പിന്. ഇനി നെയ്മര്‍, കിലിയന്‍ എംബാപ്പെ, എഡ്ഗാര്‍ കവാനി, റുമേലു ലുക്കാക്കു, ഏദന്‍ ഹസാഡ്, ഹാരി കെയിന്‍ തുടങ്ങിയവരിലാണ് ആരാധക പ്രതീക്ഷകള്‍. മെസിയായിരുന്നു ലോകകപ്പിലെ ജനപ്രിയന്‍. എവിടെയും മെസിയും മെസിക്കാരും. പക്ഷേ ഒരു ചലനമുണ്ടാക്കാന്‍ നാലാം ലോകകപ്പ് കളിച്ച താരത്തിനായില്ല. നൈജീരിയക്കെതിരെ നേടിയ ആ ഗോള്‍ മാത്രമുണ്ട് ഓര്‍മകളില്‍. പിന്നെ ഒരു കാര്‍ഡും നഷ്ടമാക്കിയ പെനാല്‍ട്ടിയും. ക്രിസ്റ്റ്യാനോ പക്ഷേ ചലനമുണ്ടാക്കി. ആദ്യ മല്‍സരത്തില്‍ തന്നെ ഹാട്രിക്ക്. രണ്ടാം മല്‍സരത്തിലും ഗോള്‍, പെനാല്‍ട്ടിയും പാഴാക്കി. മൂന്നാം മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ്. നാലാം മല്‍സരത്തില്‍ കടുത്ത മാര്‍ക്കിങില്‍ ഉഴറുകയും ചെയ്തു. കേവലം സൂപ്പര്‍ താരങ്ങളല്ല മെസിയും സി.ആര്‍ സെവനും-രണ്ട് പ്രസ്ഥാനങ്ങളാണ്. കളിയുടെ സമവാക്യങ്ങളെ സമ്മോഹനമായി മൈതാനത്ത് ആലേഖനം ചെയ്യുന്നവര്‍. അവരുടെ കാലുകളില്‍ പന്ത് ലഭിക്കുമ്പോള്‍ അറിയാതെ ഗ്യാലറി ഉണരും. ആ ഉണര്‍ച്ചയിലാണ് കാല്‍പ്പന്തിലെ വായു ഹൃദയത്തിലേക്ക് പ്രവേശിക്കുക. പക്ഷേ എല്ലായ്‌പ്പോഴും ഒരാള്‍ തന്നെ ജയിക്കില്ലല്ലോ… ഇത്തവണ ബാലന്‍ഡിയോര്‍ ആര്‍ക്കാണ്…? രണ്ട് പേര്‍ക്കും ലോകകപ്പ് വിലാസം എന്തായാലും ഇല്ല.
വയസനല്ല തബരസ്
വടിയും കുത്തിപ്പിടിച്ച് ഒരു കോച്ച്. ഓസ്‌ക്കാര്‍ തബരസ്… എത്ര കാലമായി ഇദ്ദേഹത്തെ കാണുന്നു. പ്രായത്തിന്റെ ശാന്തത പോലെ സമീപനത്തിലും ശാന്തന്‍. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും തബരസ് സദാശാന്തന്‍. എന്ത് കൊണ്ട് ഈ വയസ്സനെ ഉറുഗ്വേ പൊക്കിപിടിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ സത്യം പറയാം-എഡ്ഗാര്‍ കവാനിയും, ലൂയിസ് സുവാരസുമെല്ലാം ഉള്‍പ്പെടുന്ന ഉറുഗ്വേ നിര കോച്ചിന് നല്‍കുന്ന ബഹുമാനം ചെറുതല്ല. അദ്ദേഹമാണ് ടീമിന്റെ അവസാന വാക്ക്.
ഉറുഗ്വേയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ തബരസും അദ്ദേഹത്തെ പോലെ സീനിയറായ സാന്‍ന്റോസും തമ്മിലുളള അങ്കവുമായിരുന്നു അത്. മല്‍സരശേഷം പതിവ് പോലെ പരിശീലകര്‍ ആലിംഗനം ചെയ്തപ്പോള്‍ അവിടയെുമുണ്ടായിരുന്നു ബഹുമാനം. ഉറുഗ്വേ താരങ്ങളെല്ലാം ആദ്യം വന്ദിച്ചത് മറ്റാരെയുമായിരുന്നില്ല. അടിക്കുമോ ഈ പ്രായത്തിലും തബരസ് കപ്പ്… ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala22 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി