Connect with us

Culture

ഭക്ഷ്യ വസ്തുക്കളിലെ വിഷം; പരിശോധനക്ക് ഒട്ടും ഗൗരവമില്ല

Published

on

കണ്ണൂര്‍: ഭക്ഷ്യ വസ്തുക്കളില്‍ വിഷം ചേരുമ്പോഴും ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പിന്നോട്ട് തന്നെ. പരിശോധന നടപടികളില്‍ ഗൗരവം ചോരുന്നു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ ഫോര്‍മാലിനും വെളിച്ചെണ്ണ, കറിപൊടി എന്നിവയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയിട്ടും കൃത്യമായ പരിശോധന ഇല്ലാത്തതാണ് ഭക്ഷ്യ സുരക്ഷാ കാര്യത്തില്‍ സംസ്ഥാനത്തെ പിന്നോട്ടടുപ്പിക്കുന്നത്. മത്സ്യത്തില്‍ ഫോര്‍മാലിനൊപ്പം അമോണിയയും കോഴിയിറച്ചിയില്‍ ആന്റിബയോട്ടികും കറിപൊടിയിലും പഴങ്ങളിലും കീടനാശിനി പ്രയോഗവും വ്യാപകമായിട്ടും ഗൗരവകരമായ പരിശോധന നടക്കാത്തത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളിലെ മായവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മാത്രമാണ് പരിശോധന നടക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ പരിശോധനകള്‍ നടക്കാറില്ലെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നു വ്യക്തം. മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പരിശോധന പലയിടത്തും നിലച്ച മട്ടാണ്. പല ജില്ലകളിലും ഭക്ഷ്യ വസ്തുക്കളിലെ മായവും രാസ പ്രയോഗവും കണ്ടെത്താന്‍ ആവശ്യമായ സൗകര്യങ്ങളില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരാധീനതയാണ് ചൂണ്ടിക്കാണിക്കുന്നത്.
കുറഞ്ഞ ചെലവില്‍ മത്സ്യത്തിലെ വിഷ പ്രയോഗം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ സിഫ്ട് സ്ട്രിപ്പ് കിറ്റുകള്‍ ഇതുവരെ ജനങ്ങളിലേക്കെത്തിയിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചാല്‍ ഉടന്‍ എത്തുമെന്നാണ് മറുപടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയില്‍ കറിപൊടിയില്‍ കീടനാശിനി ചേരുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്ഥിരീകരിക്കാന്‍ മൈസൂറിലെ കേന്ദ്ര ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്.
എന്നാല്‍ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഫലം എത്തുമ്പോള്‍ മറ്റൊരു ബ്രാന്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുമെന്നതാണ് സ്ഥിതി. ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കാന്‍ സംസ്ഥാനത്ത് മൂന്ന് റീജിയണല്‍ അനലറ്റിക്കല്‍ ലാബുകള്‍ മാത്രമാണുള്ളത്. പത്തനംതിട്ടയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും എത്തുന്ന ഭക്ഷണ സാമ്പിളുകള്‍ യഥാസമയം പരിശോധിച്ച് ഫലം നല്‍കാന്‍ പലപ്പോഴും സാധിക്കാറില്ല. മൂന്ന് മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. തട്ടുകടകളിലും കാര്യക്ഷമമായ പരിശോധന നടക്കാറില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ജീവനക്കാരുടെ ക്ഷാമവും വാഹനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുമാണ് കാരണമായി പറയുന്നത്. തട്ടുകട വിഭവങ്ങളിലും കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന നിറങ്ങളും രുചികൂട്ടാന്‍ അജിനോമോട്ടോയും വരെ ചേര്‍ക്കുന്നുണ്ട്. ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ ആഴ്ചകളോളം പഴക്കമുള്ളതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അന്തരീക്ഷ മാലിന്യം ചേരുന്ന രീതിയിലാണ് തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതും വില്‍പ്പനക്ക് വെക്കുന്നതും. പല തട്ടുകടകളും പ്രവര്‍ത്തിക്കുന്നത് ചെറുകിട സംരംഭക ലൈസന്‍സ് ഇല്ലാതെയാണ്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending