Connect with us

More

ഭാഷാസമരം: ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മരണമില്ല

Published

on

പി.കെ ഫിറോസ്
(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ കരിനിയമങ്ങള്‍ കൊണ്ടു വന്ന ഇടതു സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓര്‍മകളാണ് ഈ മൂന്നു പേര്‍. ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ രൂപം കൊണ്ട ജനകീയ മൂന്നേറ്റത്തിന്റെ മായാത്ത ഓര്‍മയായി പതിറ്റാണ്ടുകള്‍ക്കിപ്പുറവും 1980 ജൂലൈ 30 നിലനില്‍ക്കുന്നു.

ഓരോ ഭാഷാ സമരദിനവും ്നിശ്ചയദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും ആത്മസമര്‍പ്പണത്തിന്റെയും യുവ മാതൃകകളെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ നമ്മുടെ ദൗത്യത്തെക്കുറിച്ചുള്ള ബോധ്യങ്ങളുടെ ആവശ്യകതയെ അടിവരയിട്ടു കൊണ്ടാണ് ഓരോ വര്‍ഷവും കടന്നു പോവുന്നത്.

ക്രിയാത്മകമായ യൂവജനമുന്നേറ്റമാണ് സമൂഹത്തെ കൃത്യമായ പാതയിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും വലിയ യുവജന വിഭവശേഷിയുള്ള രാജ്യമാണ് ഇന്ത്യ. സമൃദ്ധമായ വിഭവശേഷിയെ കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ ഭരണകൂടങ്ങള്‍ എത്രത്തോളം ശ്രദ്ധചെലുത്തുന്നുവെന്ന അന്വേഷണം തീര്‍ച്ചയായും തൃപ്തികരമായ ഒരു ഉത്തരത്തിലേക്ക്് നമ്മെ എത്തിക്കണമെന്നില്ലെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ബോധ്യമുള്‍ക്കൊള്ളുന്ന യുവ ജനത ഇന്ത്യയില്‍ ഇന്നു രൂപപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് ന്യൂനപക്ഷ ബഹുജന്‍ കൂട്ടായ്മകള്‍ അത്തരമൊരു മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭരണഘടനാദത്തമായ അവകാശ പോരാട്ടങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന യുവ ജനമുന്നേറ്റങ്ങള്‍ ശുഭ സൂചനയാണ് നല്‍കുന്നത്. സര്‍ഗാത്മകമായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതകളെക്കുറിച്ച് അന്ധനായ മലയാളിയെയാണ് ഓരോ ദിവസവും നാം കാണുന്നത്. മറിച്ച്് അനവസരങ്ങളെ അവസരങ്ങളായി കാണുകയും അതിനെ എങ്ങനെ സെന്‍സേഷനലാക്കി മാറ്റാം എന്നു തലപുകഞ്ഞു ആലോചിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ സംസ്‌കാരം നമുക്കിടയില്‍ ഇന്നു വ്യാപകമായിരിക്കുന്നു. ഹനാനെന്ന വി്ദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട് ചില സൈബര്‍ പോരാളികള്‍ നടത്തിയ ഹീനമായ പ്രചരണങ്ങള്‍ ഈ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് നമുക്ക് നല്‍കിയത്.

മലയാളികളെപ്പോലെ തരം താണ ഒരു സമൂഹം വേറെയുണ്ടോയെന്നു സംശയിച്ചു പോവുന്ന തരത്തിലാണ് ഹനാനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യയുണ്ടായത്. കേരളത്തില്‍ പ്രത്യേകിച്ച് യൂവാക്കള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍ പണിതുണ്ടാക്കിയ മൂല്യരഹിതമായ ഒരു തരം നിഷ്‌ക്രിയത്വം ഇന്ന് വ്യാപകമായതായി കാണാം. വെര്‍ചല്‍ നെറ്റവര്‍ക്കുകളുടെ മായാ ലോകത്തു നിന്നും നാം സ്വയം മോചിതരാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് സംവദിച്ചു ജീവിക്കുന്ന യുവ തലമുറക്കേ മൂല്യങ്ങളുടെ ലോകം സൃഷ്ടിക്കാനാവൂ. അന്യനെ സ്വന്തം സഹോദരനായി കാണാനുള്ള മനസ്സുണ്ടാവുമ്പോഴേ നാം നാമായിത്തീരുന്നുള്ളൂ. ഭാഷാസമരം നമുക്ക് ബാക്കി വെച്ചത് ആ ആത്മ സമര്‍പ്പണ ബോധത്തെയാണ്. മജീദും റഹ്്മാനും കുഞ്ഞിപ്പയും നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെയാണ്.

കേരളത്തിലെ അവകാശ സമരമുഖങ്ങളിലും സാമൂഹ്യ സേവന രംഗത്തും എന്നു നിറ സാന്നിധ്യമായി നിലനില്‍ക്കുന്ന മുസ്ലിം യുവജന പ്രസ്ഥാനം സമര്‍പ്പണത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭങ്ങളുണ്ടാകുന്ന കേരളത്തിന്റെ ദുരന്ത മുഖങ്ങളിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍വ സജ്ജരായ 15000ത്തോളം വരുന്ന വൈറ്റ് ഗാര്‍ഡ് ദുരന്ത നിവാരണ സേനയെ യൂത്ത് ലീഗ് കേരളത്തിനു സമര്‍പ്പിക്കുന്നു.

വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ സമാപന സമ്മേളനത്തിലാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ കേരളീയ പൊതു സമൂഹത്തിന് സമര്‍പ്പിക്കുന്നത്. ആദര്‍ശവും ആത്മസമര്‍പ്പണവും സമന്വയിച്ച് പരിശീലനത്തിന്റെ വൈദഗ്ധ്യവുമായി അച്ചടക്ക ബോധമുള്ള ഒരു സംഘം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് ചുവടു വെക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് അതൊരു നവ്യാനുഭവമാകുമെന്നത് തീര്‍ച്ചയാണ്.

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending