Connect with us

Culture

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠനനിലവാരം തകര്‍ച്ചയിലേക്ക്

Published

on

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്‌സി ഇലക്‌ട്രോണിക്‌സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക് ഗ്രേഡിങ്ങ് പരിശോധന അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പഠന നിലവാരം താഴ്ന്നത്.

ബിഎസ്‌സി ഇലക്‌ട്രോണിക്‌സില്‍ കഴിഞ്ഞവര്‍ഷം 13ശതമാനവും ബികോമില്‍ 35.74 ശതമാനവുമാണ് വിജയ ശതമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചത്.
ബിടെക്കിന് 2017ല്‍ 41.43 ആണ് വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം കുട്ടികളാണ് പരാജയപ്പെട്ടത്. നാക്ക് പരിശോധന നടക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ ഫലം കുറഞ്ഞത്. ഇത് സര്‍വ്വകലാശാല ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഗ്രേഡിങ്ങില്‍ കണ്ണൂര്‍ എംജിക്കും കേരളയ്ക്കും കാലിക്കറ്റിനും പിന്നിലാണ്.

എം.സി.എ കോഴ്‌സില്‍ 2017ല്‍ 52.98 ശതമാനം പേര്‍ മാത്രമാണ് കണ്ണൂര്‍ സര്‍വ്വകലാശലയുടെ കടമ്പ കടന്നത്. അഥവാ പരീക്ഷ എഴുതിയ പകുതിയോളം പേര്‍ പരാജയപ്പെട്ടു. ബിഎസ്‌സിയില്‍ കഴിഞ്ഞ വര്‍ഷം 55.67 ആണ് വിജയ ശതമാനം. എന്നാല്‍ 2012ല്‍ 75.74 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനത്തിലധികം കുറവാണ് സംഭവിച്ചത്. പ്ലസ്ടുവിന് 90 ശതമാനത്തോളം മാര്‍ക്കു ലഭിച്ചവരാണ് ബിഎസ്‌സിക്ക് പ്രവേശനം നേടുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 128കുട്ടികള്‍ക്ക് മാത്രമാണ് എപ്ലസ് നേടാനായത്.
ബിഎസ്‌സി ഇലക്ട്രോണിക്‌സില്‍ 13.36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. ഇതില്‍ ഒരു കുട്ടിയെ പോലും വിജയിപ്പിക്കാനാവാത്ത കോളജുകളും ഉണ്ട്. എന്നാല്‍ 2016ല്‍ ഇലക്ട്രോണിക്‌സിലെ വിജയ ശതമാനം 57.44 ആയിരുന്നു.
ബി.എ, ബിബിഎ,ബിബിഎം കോഴ്‌സുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിജയശതമാനം പകുതിയായി കുറഞ്ഞു. ബി.എ കോഴ്‌സില്‍ കഴിഞ്ഞ വര്‍ഷം 3541 പേര്‍ പരീക്ഷ എഴുതിയതില്‍ 1531 പേര്‍ മാത്രമാണ് വിജയിച്ചത്. 2016ലെ 73.26ല്‍ നിന്ന്2017ല്‍ 43.24 ലേക്കാണ് കൂപ്പുകുത്തിയത്.
ബികോമില്‍ കഴിഞ്ഞ വര്‍ഷം 35.74 ആണ് വിജയശതമാനം. 4024 പേര്‍ പരീക്ഷ എഴുതിയതില്‍ 1438 പേര്‍മാത്രമാണ് വിജയിച്ചത്. 2012ലെ 85.59 വിജയ ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ 35.74 ലേക്ക് ഗ്രാഫ് താഴ്ന്നത്
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ ഗ്രേഡിങ്ങ് നടപ്പാക്കിയതിലെ പാളിച്ചയാണ് വിജയശതമാനം കുറഞ്ഞതെന്നാണ് സര്‍വ്വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. 2012നു ശേഷം എല്ലാ വിഷയത്തിലും വിജയ ശതമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. എന്നാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ബി.എ കോഴ്‌സുകളില്‍ 2012ലെ 45.09 ല്‍ നിന്ന് 2017 ല്‍ 45.49 ആയി ഉയര്‍ത്തി. ബികോമിന് 2012ല്‍ 49.09 ആയിരുന്നു വിജയ ശതമാനം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 45.09 ആയി കുറഞ്ഞിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending