Video Stories
യുവേഫ:ഗണ്ണേഴ്‌സ്, ബാര്‍സ, ബയേണ്‍ ഇന്ന് കളത്തില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും പാരീസ് സെന്റ് ജര്‍മയ്‌നും എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് എയില്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കാനായാണ്. ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലായിരിക്കും തങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കുകയെന്നാണ് പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയ പറയുന്നത്. പ്രത്യാക്രമണകാര്യത്തില്‍ ആഴ്‌സണല്‍ മറ്റേത് ടീമിനേക്കാളും മികവ് പ്രകടപ്പിക്കുന്നവരാണെന്നും ഓസിലായിരിക്കും തങ്ങള്‍ക്ക് വലിയ വെല്ലുവിളിയെന്നും മരിയ പറയുന്നു.
രണ്ടു മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറില്‍ ഇരു ടീമുകളും തമ്മില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇരു ടീമുകളും രണ്ടാം റൗണ്ട് പ്രവേശം ഉറപ്പാക്കിയിട്ടുണ്ട്. ആഴ്‌സന്‍ വെംഗറുടെ സംഘത്തിനെതിരെ കടന്നു കയറാമെന്ന ആത്മ വിശ്വാസം ടീമിനുണ്ടെന്ന് എയ്ഞ്ചല്‍ ഡി മരിയ പറയുന്നു. മികച്ച കളിക്കാരുള്ള പി.എസ്.ജി ശക്തമായ ടീം തന്നെയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ലാലീഗയിലെ രണ്ടാം സ്ഥാനക്കാരായ ബാര്‍സക്ക് സ്‌കോട്ടിഷ് ക്ലബ്ബ് സ്‌കെല്‍റ്റിക്കാണ് എതിരാളികള്‍.
സെപ്തംബറില്‍ നൗകാമ്പില്‍ നടന്ന ആദ്യ റൗണ്ടില്‍ സ്‌കെല്‍റ്റിക്കിനെതിരെ 7-0ന്റെ ആധികാരിക വിജയം ബാഴ്‌സ നേടിയിരുന്നു. നാലു മത്സരങ്ങള്‍ കളിച്ച സ്‌കെല്‍റ്റിക്കിന് ഇതുവരെ ഒരു മത്സരത്തില്‍ പോലു വിജയിക്കാനായിട്ടില്ല. ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് റഷ്യന്‍ ടീം റോസ്‌തോവിനേയും ബെനഫിക തുര്‍ക്കി ക്ലബ്ബ് ബെസിക്താസിനേയും ബേസല്‍ ലുഡോഗോററ്റസിനേയും നാപോളി ഡൈനാമോ കീവിനേയും , അത്‌ലറ്റിക്കോ മാഡ്രിഡ് പി.എസ്.വിയേയും നേരിടും.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി