Video Stories
കുട്ടനാട്ടുകാരുടെ രക്ഷക്ക് ധാര്‍ഷ്ട്യം മതിയാകുമോ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട്ടെ ചരിത്രത്തിലെ അത്യപൂര്‍വമായ പ്രളയ ദുരന്തപ്രദേശങ്ങള്‍ നേരില്‍കാണാതിരുന്നത് തികച്ചും ലജ്ജാകരമായ ഒന്നാണ്. ജൂലൈ ഒടുവില്‍ ആരംഭിച്ച് ഒന്നര മാസമായി തിമര്‍ത്തുപെയ്ത തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ മിക്കവാറും പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും 120ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് പ്രളയത്തിനരയായി ദുരിത മുഖത്ത് ജീവന് പണയപ്പെടുത്തി കഴിച്ചുകൂട്ടുന്നത്. അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് പ്രളയബാധിതരെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മതിയായ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ പോലും ലഭിച്ചില്ല. വീടുകളും സ്വത്തുവകകളും പ്രളയ ജലത്തിനടിയിലായതിനാല്‍ ഇവരുടെ പുനരധിവാസം തന്നെ വലിയ വെല്ലുവിളിയായിരിക്കയാണ്. ഇതിനിടെയാണ് ഒരു മാസത്തിനുശേഷം സംസ്ഥാന എക്സിക്യൂട്ടീവ് തലവന്‍ ദുരന്ത ബാധിതരെ കാണാനെത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇതാണ് ഒടുവില്‍ കുട്ടനാട്ടുകാരെ ഒന്നടങ്കം സങ്കടക്കടലിലാക്കിക്കൊണ്ട് വൃഥാവ്യായാമമായി മാറിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരിടത്തും സംസ്ഥാനത്തിന്റെ മുഖ്യന് തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, പ്രതീക്ഷയോടെ കാത്തിരുന്ന ജനതയെ നോക്കി ഒരുവാക്ക് പരോക്ഷമായിപോലും പറയാതെ പല്ലിളിച്ചുകാട്ടിയാണ് അധികാരികള്‍ മടങ്ങിയത്.
രണ്ടു ദിവസം മുമ്പാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂമന്ത്രി പ്രഖ്യാപിച്ചത്. 526 കോടിയുടെ നഷ്ടം എന്നായിരുന്നു അറിയിപ്പ്. ഇതാണ് ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ അവലോകനത്തില്‍ ആയിരം കോടിയായി ഉയര്‍ന്നത്. യഥാര്‍ത്ഥത്തില്‍ റവന്യൂ-കൃഷി വകുപ്പുകള്‍ തയ്യാറാക്കിയ കണക്കിന് എത്രയോ അകലെയാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടം. അഞ്ഞൂറിലധികം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു. വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുവകകളും വസ്ത്രങ്ങളും മറ്റും നശിച്ചവയില്‍പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമാകട്ടെ വീടൊന്നിന് മൂവായിരം രൂപമാത്രവും. ഇതുതന്നെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം ഭക്ഷണം കഴിക്കാനായത് ആഴ്ചകള്‍ക്കുശേഷം സന്നദ്ധസംഘടനകള്‍ എത്തിച്ച സാധനങ്ങളാലായിരുന്നു. വൃദ്ധരും കിടപ്പുരോഗികളുമാണ് ഏറ്റവുമധികം പ്രയാസം സഹിച്ചത്. ഇവര്‍ക്ക് ആശ്രയമാകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളും എന്തിന് താലൂക്ക് ആസ്പത്രിപോലും പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുന്ന ദുസ്ഥിതിയുണ്ടായി. റവന്യൂജീവനക്കാര്‍ വിശേഷിച്ചും അടുത്തെത്തി സഹായിക്കേണ്ട വില്ലേജ് ഓഫീസര്‍മാരെ പലയിടത്തും കാണാനുണ്ടായില്ല. കുട്ടനാട്ടില്‍മാത്രം പതിനായിരത്തിലധികം ഹെക്ടര്‍ നെല്‍ കൃഷിയാണ് നശിച്ചിരിക്കുന്നത്. ലോകത്തെ സമുദ്രനിരപ്പിന് താഴെയുള്ള ഏകപ്രദേശമാണ് കായല്‍നിലങ്ങള്‍ നിറഞ്ഞ കുട്ടനാട്. ഇവിടെ ഇനി കൃഷി എന്നാണ് സാധ്യമാകുക എന്നതിനെക്കുറിച്ച് കൃഷിമന്ത്രിക്ക് പോലും ഉറപ്പില്ല. മട കുത്തുകയോ തണ്ണീര്‍മുക്കം ബണ്ട് വഴി കൂടുതല്‍ ജലം ഒഴുകിപ്പോകുന്നതുവരെ കാത്തിരിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ.
ആയിരക്കണക്കിനാളുകളും പാതകളും വ്യാപാര ധനകാര്യസ്ഥാപനങ്ങളുമൊക്കെ പ്രളയം വിഴുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഭരണകൂടം ഇല്ലെന്ന സ്ഥിതിയാണ് കുട്ടനാട്ടുകാര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അവര്‍ മുട്ടാത്ത വാതിലുകളില്ല. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരിലൊരാള്‍ സുഖചികില്‍സയിലും മറ്റൊരാള്‍ മറ്റു ജില്ലകളില്‍ പര്യടനത്തിലുമായിരുന്നു. പൊതുമരാമത്തുവകുപ്പു മന്ത്രിയുടെ ന്യായീകരണമാകട്ടെ ഇരകളെ അധിക്ഷേപിക്കുന്നതുമായി. ഇതിനിടെ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ നേരില്‍കണ്ടെങ്കിലും അദ്ദേഹവും തിരിഞ്ഞുനോക്കിയില്ല. പിന്നീടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജിജു കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇദ്ദേഹം കുമരകത്തെ പ്രളയ പുനരധിവാസ ക്യാമ്പ് സന്ദര്‍ശിക്കാതെ മടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് കേന്ദ്രമന്ത്രി ക്യാമ്പ് സന്ദര്‍ശിച്ചത്. പ്രഖ്യാപിച്ചതാകട്ടെ വെറും 80 കോടി രൂപയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സംസ്ഥാന ഭരണകക്ഷിക്കാര്‍ പക്ഷേ സ്വന്തം ഭരണാധികാരികള്‍ പ്രളയബാധിതരെ സഹായിക്കാനെത്താത്തതിനെക്കുറിച്ച് മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ജോലി പ്രളയ ബാധിതരെ സന്ദര്‍ശിക്കുകയല്ലെന്നും അവര്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണെന്നും പഴയ രാജഭരണകാലത്തെ അനുസ്മരിപ്പിക്കുമാറ് ഭരണകക്ഷിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനൊടുവിലാണ് തനിസ്വരൂപം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഹാളിലിരുന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സ്ഥലം സന്ദര്‍ശിക്കാതെ ദന്തഗോപുരത്തിലിരിക്കാനാണ് ഭരണമുഖ്യന് താല്പര്യം കാട്ടിയത്. അമേരിക്കയില്‍ചെന്ന് അവരെ പ്രശംസിച്ച ആരോഗ്യമന്ത്രിക്ക് പോലും ഇതിനൊരു വിശദീകരണം തരാനായില്ല. പ്രളയബാധിതരെ നേരില്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിപക്ഷമൊന്നടങ്കം പ്രതിഷേധിക്കുകയും അവലോകന യോഗം ബഹിഷ്കരിക്കുകയും ചെയ്തിട്ടുപോലും മുഖ്യമന്ത്രിക്ക് പരിഹാരം നിര്‍ദേശിക്കാനുണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് മാധ്യമ പ്രവേശനം നിഷേധിച്ചു. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പോലും ഒരുവാക്ക് ഉരിയാടാതെയാണ് സ്ഥലം കാലിയാക്കിയത്. ഇതിന് പറഞ്ഞ കാരണം മുഖ്യമന്ത്രിയുടെ ദേഹത്ത് മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് സ്പര്‍ശിച്ചു എന്നതാണ്. ഇതിലും ഭേദം കൊല്ലത്ത് ടെലികോണ്‍ഫറന്‍സ് നടത്തിയതുപോലെ സെക്രട്ടറിയേറ്റിലിരുന്നുള്ള അവലോകനമായിരുന്നു! പ്രളയമുഖത്ത് രണ്ട് ജീവനക്കാരെ നഷ്ടപ്പെട്ട സമൂഹമാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഇവരുടെ സേവനത്തെ മന്ത്രി സുധാകരന് പരസ്യമായി പുകഴ്ത്തിയതുമാണ്. കേരളത്തില്‍ മുമ്പും ഒരു മുഖ്യമന്ത്രിയുടെ കൈപിടിച്ച് തിരിക്കുകയും മന്ത്രിയുടെതലയില്‍ കറുത്തതുണി ഇടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പക്ഷേ പൊതുജനത്തോട് സംവദിക്കുന്നതിന് ജനനേതാക്കള്‍ക്ക് തടസ്സമായിട്ടില്ല.
ഒരു ജനാധിപത്യഭരണാധികാരിയില്‍നിന്ന് മുമ്പ് പലതവണയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാനമായ ദരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതും അതിലൊന്നുമാത്രമായി കരുതാം. എന്നാല്‍ ഇതിലൂടെ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും കക്ഷിയും ജനങ്ങള്‍ക്ക് പകരുന്ന സന്ദേശം ഏറെ പ്രതിലോമപരമാണെന്ന് മറക്കരുത്. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് നേരിട്ടനുഭവമുള്ള മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ജനം സന്ദേഹപ്പെടുന്നത്. ഈ കൂപത്തില്‍നിന്ന് അധികാരികള്‍ എന്ന് കരകയറുന്നുവോ അന്നേ ഇവര്‍ക്കിനി രാഷ്ട്രീയ മോചനമുണ്ടാകൂ. കുട്ടനാട് ഇപ്പോള്‍ നേരിടുന്നത് വന്‍ദുരന്തത്തെയാണ്. കേവലരാഷ്ട്രീയവും ചെണ്ടയോട് സമാനമായ പരിഭവങ്ങളും മാറ്റിവെച്ച് ദുരന്തബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിപ്പോള്‍ ശ്രദ്ധിക്കേണ്ടത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala19 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF19 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം
-
kerala3 days ago
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ
-
india3 days ago
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം