Connect with us

Video Stories

റോഹിന്‍ഗ്യാ മുസ്‌ലിം ഗ്രാമങ്ങളില്‍ മ്യാന്മര്‍സേന നരനായാട്ട് തുടരുന്നു

Published

on

യാങ്കൂണ്‍: മ്യാന്മറില്‍ അക്രമങ്ങള്‍ വ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ എണ്ണം വര്‍ധിച്ചു. സൈനിക നടപടിയില്‍ ഇതുവരെ 86 പേര്‍ കൊല്ലപ്പെടുകയും 30,000ത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അക്രമങ്ങളില്‍നിന്ന് രക്ഷതേടി നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മുങ്ങിയും ചിലര്‍ മരിച്ചു. മ്യാന്മറിനെയും ബംഗ്ലാദേശിനെയും വേര്‍തിരിക്കുന്ന നഅഫ് നദിയിലാണ് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്.

ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം പേര്‍ക്കും നീന്തല്‍ അറിയുമായിരുന്നു. കുട്ടികളടക്കം ഏഴുപേരെ കാണാതായിട്ടുണ്ട്. നദി മുറിച്ചുകടന്ന് എത്തുന്നവരിപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. എന്നാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് പല കുടുംബങ്ങളെയും ബംഗ്ലാദേശ് അധികാരികള്‍ തിരിച്ചയച്ചുതുടങ്ങി. ഇത് അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഒമ്പത് മ്യാന്മര്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് റോഹന്‍ഗ്യാ ഗ്രാമങ്ങളിലേക്ക് സൈന്യം നരനായാട്ട് തുടങ്ങിയത്.

തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ റാഖിന്‍ സ്റ്റേറ്റിലെ റോഹിന്‍ഗ്യാ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറിയ സൈനികര്‍ കുട്ടികളടക്കം നിരവധി പേരെ വെടിവെച്ചുകൊന്നു. മ്യാന്മര്‍ സേന മുസ്്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതായി പ്രദേശവാസികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. റോഹിന്‍ഗ്യാ ഗ്രാമങ്ങളിലെ നൂറുകണക്കിന് വീടുകള്‍ സൈന്യം ചുട്ടെരിച്ചു. സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെയാണ് പല വീടുകളും സൈന്യം അഗ്നിക്കിരയാക്കിയത്.

റാഖിനിലെ വീടിന് പട്ടാളക്കാര്‍ തീവെച്ചതിനുശേഷം തന്റെ എട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സിറാജുല്‍ ഇസ്‌ലാം പറയുന്നു. ‘എന്റെ ഭാര്യക്കും മക്കള്‍ക്കും എന്തു പറ്റിയെന്ന് അറിയില്ല. സൈനികരുടെ പിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടാണ് ഞാന്‍ അതിര്‍ത്തി കടന്നത്’-അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

 
റോഹിന്‍ഗ്യാ മേഖലയിലെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് പുറംലോകത്തിന് ഇനിയും അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സമാധാന നൊബേല്‍ സമ്മാന ജേതാവ് ആങ്‌സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം റോഹിന്‍ഗ്യാ മുസ്്‌ലിംകളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. പാവപ്പെട്ട ഗ്രാമീണരെ കൊലപ്പെടുത്തുന്ന പട്ടാള നടപടിയോട് സൂകി ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുസ്്‌ലിം വംശഹത്യക്ക് സൂകിയുടെ ഭരണകൂടം മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റേറ്റ് ക്രൈം ഇനിഷിയേറ്റീവ് പ്രൊഫസര്‍ പെന്നി ഗ്രീന്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending