Connect with us

More

രണ്ടേകാല്‍ ലക്ഷം ആളുകള്‍ ക്യാമ്പുകളില്‍; മരണം 171 കടന്നു

Published

on

കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രളയമേഖലയില്‍ ജീവനു വേണ്ടി കേഴുന്നവരെ സൈന്യമിറങ്ങിയിട്ടും ഇതുവരെയും രക്ഷപ്പെടുത്താനായില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും ശ്രമം തുടരുകയാണ്. മഴതുടങ്ങിയ ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 171 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ 200 കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയില്‍ മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും കെടുതികള്‍ തുടരുന്നു. ചാലിയാര്‍, പൂനൂര്‍, ഇരുവഴിഞ്ഞി പുഴകള്‍ കരകവിഞ്ഞൊഴുകിതോടെ ജില്ല മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. കക്കോടി, തണ്ണീര്‍പന്തല്‍, പറമ്പില്‍ബസാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളുടെ മുകള്‍നിലയില്‍ അഭയം തേടിയവര്‍ക്കും രക്ഷയില്ലാത്തവിധം വെള്ളത്തിന്റെ നിരപ്പ് ഉയരുകയുണ്ടായി. കക്കോടി പാലത്തിന് സമീപം പൂനൂര്‍പുഴ കരകവിഞ്ഞതോടെ റോഡ് വെള്ളത്തില്‍ മുങ്ങി. ഇതോടെ ബാലുശ്ശേരി റൂട്ടില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ചാലിയാര്‍ കരകവിഞ്ഞതോടെ ഫറോക്ക്, കടലുണ്ടി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇവിടെയെല്ലാം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു.

ഇടക്കിടെ തിമര്‍ത്ത് പെയ്യുന്ന മഴ നഗരത്തെ വെളളത്തിലാഴ്ത്തി. മാവൂര്‍റോഡിലെ കടകള്‍ക്ക് മുന്നില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. വാഹനങ്ങള്‍ വെള്ളത്തിലൂടെയാണ് നീങ്ങുന്നത്. മാവൂര്‍റോഡിലെ കടകളെല്ലാം വെള്ളക്കെട്ട് കാരണം അടച്ചു. മൊഫ്യൂസല്‍ സ്റ്റാന്റും വെള്ളത്തില്‍ മുങ്ങി. സമീപത്തുള്ള വീടുകളെല്ലാം വെള്ളത്തിലാണ്. മാനാഞ്ചിറ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. ഇതുകാരണം ടൗണ്‍ഹാള്‍ റോഡില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. നഗരപരിധിയില്‍ കോട്ടൂളി, പറയഞ്ചേരി, പൊറ്റമ്മല്‍, പാലാഴി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വലിയങ്ങാടിയിലും പുതിയങ്ങാടിയിലും കെട്ടിടം തകര്‍ന്നുവീണു. ആളപായമില്ല.
മാങ്കാവ് ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായിരുന്നുവെങ്കിലും ഇന്നലെ വെള്ളം ഇറങ്ങിതുടങ്ങി. മാങ്കാവ് ശ്മശാനത്തിന് സമീപം 40 വീടുകളില്‍ വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാവൂര്‍, വാഴക്കാട്, ഊര്‍ക്കടവ് ഭാഗങ്ങളില്‍ നൂറ്കണക്കിന് വീടുകള്‍ വെള്ളത്തിലായി. ചാലിയാര്‍ കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. വെള്ളം കയറുന്നതിനൊപ്പം ഒഴുക്ക് ശക്തമായതും പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. ഇന്നലെ താരതമ്യേന മഴ കുറഞ്ഞത് ആശ്വാസമായി.

ചേവരമ്പലം ഹരിതനഗറില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കല്ലുത്താന്‍കടവ് കോളനിക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബേബി മെമ്മോറിയല്‍ ആസ്പത്രി കോമ്പൗണ്ടിലും വെള്ളം കയറി. ഒളവണ്ണയിലും നല്ലളം ബസാറിലും അരീക്കാട് ഭാഗത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുത്തൂര്‍മഠം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനോലികനാലും കല്ലായിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടൂളി ഭാഗത്ത് തോണിയിലാണ് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.കക്കോടി, ബാലുശ്ശേരി, മാവൂര്‍ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാഴിയില്‍ ഇന്നലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും ദുരിതം അവസാനിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending