Connect with us

Culture

മെസ്സിയില്ല, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര അന്തിമപ്പട്ടികയായി: സലാഹിന് റെക്കോര്‍ഡ്

Published

on

കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍) എന്നിവരാണ് അവസാന മുന്നില്‍ ഇടം നേടിയത്. അതേസമയം പുരസ്‌കാര പോരാട്ടത്തില്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാര്‍സലോണയുടെ നായകന്‍ ലയണല്‍ മെസ്സി അന്തിമപ്പട്ടികയില്‍ ഇടംനേടിയില്ല.

നിലവിലെ പുരസ്‌കാര ജേതാവായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്
തുടര്‍ച്ചയായ മൂന്നാംവട്ടവും ചാമ്പ്യന്‍സ് ലീഗ് നേടികൊടുത്തതാണ് അവസാന മൂന്നില്‍ ഇടം നേടാന്‍ കാരണം.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റൊണാള്‍ഡോ തന്നെയാണ് ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോറര്‍. നടപ്പു സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് നിന്ന് ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയിരുന്നു ക്രിസ്റ്റ്യനോ.

ലിവര്‍പൂളിനായി അരങ്ങേറ്റ സീസണില്‍ തന്നെ ഗംഭീര പ്രകടനം പുറത്തെടുത്താണ് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് നേട്ടമായത്. ചാമ്പ്യന്‍സ് ലീഗില്‍ പത്തു ഗോള്‍ നേടിയ താരം 44 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി നേടിയത്. ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിച്ചെങ്കിലും റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിന്റെ ഗുരുതരമായ ഫൗളില്‍ ഫൈനലിന്റെ ആദ്യപകുതിയില്‍ തന്നെ സലാഹിന് കളംവിടേണ്ടി വന്നിരുന്നു. അവസാന മൂന്നില്‍ ഇടം നേടിയതോടെ രണ്ടു റെക്കോര്‍ഡാണ് സലാഹിന് ലഭിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും അവസാന മുന്നില്‍ എത്തുന്ന ആദ്യതാരം. അവസാന മൂന്നില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നി ഖ്യാതിയാണ് സലാഹ് സ്വന്തമാക്കിയത്. 2010-11 സീസണ്‍ മുതലാണ് യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം യുവേഫ ആരംഭിച്ചത്.

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതും കൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചതുമാണ് ലൂക്കാ മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ കാരണം. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ബോള്‍ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു.

സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ എന്നി കിരീടങ്ങള്‍ ബാര്‍സക്കായ് നേടിയെങ്കിലും മെസ്സിക്ക് അവസാന മൂന്നില്‍ ഇടംനേടാനായില്ല. ലോകകപ്പിലും ചാമ്പ്യന്‍സ് ലീഗിലും വേണ്ടത്ര പ്രകടനം പുറത്തെടുക്കാന്‍ ആവാത്തതാണ് രണ്ടുവര്‍ഷം യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ തെരഞ്ഞെടുക്കപ്പെട്ട മെസ്സിക്ക് തിരിച്ചടിയായത്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം എംബാപെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണെ എന്നിവരാണ് അന്തിമപ്പട്ടികയില്‍ അവസരം ലഭിക്കാത്ത മറ്റു പ്രമുഖതാരങ്ങള്‍. ആഗസ്ത് 30ന് വിജയിയെ പ്രഖ്യാപിക്കും

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending